Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖ്യമന്ത്രി കണ്ണൂരില്‍:സിറ്റി ഇംപ്രൂവ്മെന്റ്, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, അഴീക്കലില്‍ തുറമുഖം; മുന്‍ പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍

മുഖ്യമന്ത്രി നാളെ വീണ്ടും കണ്ണൂരില്‍മുന്‍ പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 25, 2020, 09:36 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: വികസന ചര്‍ച്ചയ്‌ക്കെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ  കണ്ണൂരില്‍ എത്തുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. മുഖ്യമന്ത്രിയായ ശേഷം പല ഘട്ടങ്ങളിലായി കണ്ണൂരിലെത്തി പ്രഖ്യാപിച്ച വികസന പദ്ധതികള്‍ എന്തായിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഈ സന്ദര്‍ശനത്തിലും സാധിക്കില്ലെന്നുറപ്പാണ്. 

 ഭരണം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ പ്രഖ്യാപനങ്ങളില്‍ മിക്കവയും ഇപ്പോഴും കടലാസില്‍ മാത്രമായി കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ല കൂടിയായ കണ്ണൂരിന് എടുത്തുപറയാന്‍തക്ക  ഒരു പദ്ധതി പോലും കഴിഞ്ഞ നാലര വര്‍ഷക്കാലത്തിനുള്ളില്‍ നടപ്പായിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജില്ലകളിലെ പുതിയ വികസന സാധ്യതകളെ കുറിച്ചും പദ്ധതികളെ കുറിച്ചും ചര്‍ച്ചചെയ്യാനെന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്താനും  പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും എല്‍ഡിഎഫ് മന്ത്രിസഭ രണ്ട് വര്‍ഷം പിന്നിട്ട വേളയില്‍ 2018ലും ഇത്തരത്തില്‍ വികസന ചര്‍ച്ചയുമായി പിണറായി ജില്ലയിലെത്തിയിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ കൂടിക്കാഴ്‌ച്ചകളില്‍ വികസന സ്വപ്‌നങ്ങള്‍ വാരിവിതറിയാണ് അദ്ദേഹം മടങ്ങിയത്. എന്നാല്‍ കണ്ണൂരിനെ സംബന്ധിച്ച് അന്ന് നടത്തിയ വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളെല്ലാം അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ അവസാന മാസങ്ങളിലും കടലാസിലുറങ്ങുകയാണ്. സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍  അന്ന് വിവിധ പദ്ധതികളെ കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.

കഴിഞ്ഞ സര്‍ക്കാരുകള്‍ തുടങ്ങിവെച്ച കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തി എന്നതൊഴിച്ചാല്‍ മറ്റൊരു പുതിയ പദ്ധതിയും ജില്ലയില്‍ യാഥാര്‍ത്ഥ്യമായിട്ടില്ല. കണ്ണൂര്‍ നഗരത്തിന്റെ കാലങ്ങളായുള്ള ശാപമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ കഴിഞ്ഞകാല സര്‍ക്കാരുകളെ അനുകരിച്ച് ഫ്‌ളൈഓവര്‍, അണ്ടര്‍ബ്രിഡ്ജ് എന്നിവ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടായി. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ഇതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരടിപോലും മുന്നോട്ടു പോയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് മുമ്പ് പ്രഖ്യാപിച്ച കണ്ണൂര്‍ നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന നാലുവരിപാത പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങി. വിമാനത്താവളത്തിന്റെ റണ്‍വേ വികസനവും അതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തവരുടെ പുനരധിവാസവും അവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര വിതരണവും വര്‍ഷങ്ങളായി അനിശ്ചിതമായി നീളുകയാണ്.

 238 കോടി രൂപയുടെ സിറ്റി ഇംപ്രൂവ്‌മെന്റ് പ്രോജക്ട്, തോട്ടടയിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വ്യാപാര-വാണിജ്യ മേഖലയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന അഴീക്കലില്‍ പുതിയ തുറമുഖം യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രഖ്യാപനം ഇതുമായി ബന്ധപ്പെട്ട റെയില്‍-റോഡ് കണക്റ്റിവിറ്റി, ആയിക്കര മാപ്പിലബേ ഹാര്‍ബറിന്റെ വികസന പദ്ധതികള്‍, നഗരത്തിലെ കാലപഴക്കം ചെന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണല്‍, ആറളംഫാം നിവാസികളുടെ നീറുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം തുടങ്ങി നിരവധി പ്രഖ്യാപിത പദ്ധതികളാണ് ജില്ലയിലിന്നും നടപ്പിലാകാതെ കിടക്കുന്നത്.
സ്വന്തം ജില്ലയിലെ വികസനവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഒരിടപെടലും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടത്താത്ത മുഖ്യമന്ത്രി വീണ്ടും വിവിധ മേഖലകളിലെ 150 ഓളം പ്രമുഖരെ വിളിച്ചുകൂട്ടി വികസന പദ്ധതി ചര്‍ച്ച ചെയ്യാനെത്തുന്നത് അക്ഷരാര്‍ത്ഥത്തില്‍ പ്രഹസനമാണ്.
 

Tags: Pinarayi Vijayankannur
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Kannur

ഗൃഹാതുര സ്മരണയുണർത്തി എന്റെ കേരളം പ്രദർശന വിപണന മേള

Kannur

എന്റെ കേരളം: കൗതുകമുണര്‍ത്തി അഗ്നിരക്ഷാസേനയുടെ ബര്‍മ പാലം മിനിയേച്ചര്‍

Kannur

മൃഗ സംരക്ഷണ മേഖലയെ തൊട്ടറിഞ്ഞ് എന്റെ കേരളം പ്രദര്‍ശന വിപണനമേള

Varadyam

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുല്‍ ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചു

രത്തന്‍ ടാറ്റ സ്വര്‍ഗ്ഗത്തില്‍ ഈ വിജയം ആഘോഷിക്കും!; 19644 കോടി രൂപയ്‌ക്ക് ഫോര്‍ഡില്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങി; ഇന്ന് ലാഭം 28452 കോടി

ശ്രീരാമനെ അപമാനിക്കാന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ബ്രിട്ടാസ്

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ‘ജോറ കയ്യെ തട്ട്ങ്കെ’എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ എത്തുന്നു.

സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ തെളിവ് സഹിതം മെയ് 23 നു തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ലഹരിയില്‍ അമരുന്ന യുവത്വത്തിൻറെ കഥ പറയുന്ന ‘ ദി റിയൽ കേരള സ്റ്റോറി’; സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി

സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’; ടീസർ റിലീസ് ആയി..

എവേക് ചിത്രവുമായി അലക്സ് പോൾ സംവിധാന രംഗത്തേക്ക്.

ക്ലീൻ യു സർട്ടിഫിക്കറ്റുമായി പടക്കളം മെയ് എട്ടിന്

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ആട്-3 ക്കു തിരി തെളിഞ്ഞു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies