Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പുതിയ കശ്മീരിന്റെ പിറവി

ദേശീയധാരയിലേക്കുള്ള മാറ്റം കശ്മീരിന് സാധ്യമല്ലെന്നായിരുന്നു പലരുടെയും വിധിയെഴുത്ത്. വിഘടനവാദത്തിന് വളംവയ്‌ക്കുന്ന ഈ സമീപനം അംഗീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായില്ല. അനുച്ഛേദം 370 റദ്ദാക്കിയപ്പോള്‍ ജനാധിപത്യം തകരും, കശ്മീര്‍ വിട്ടുപോകും എന്നൊക്കെ മുറവിളി കൂട്ടിയവര്‍ പോലും ഇന്ന് ആ തീരുമാനത്തിന്റെ ഗുണഫലം അനുഭവിക്കുകയാണ്. കശ്മീരിന്റെ പതാക തിരിച്ചു നല്‍കിയില്ലെങ്കില്‍ ദേശീയ പതാക ഉയര്‍ത്തില്ലെന്നു പറഞ്ഞവര്‍ക്കും നിലപാടുകള്‍ മാറ്റേണ്ടിവന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 25, 2020, 05:00 am IST
in Editorial

ജമ്മുകശ്മീരിലെ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം രാജ്യത്തിനു നല്‍കുന്ന സന്ദേശം സുവ്യക്തമാണ്. കശ്മീര്‍ ജനതയെ ഭാരതത്തില്‍നിന്ന് അന്യവല്‍ക്കരിക്കുന്ന അനുച്ഛേദം 370 റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ചരിത്രപരമായ നടപടി ദേശീയോദ്ഗ്രഥനത്തെ ഊട്ടിയുറപ്പിക്കുന്ന ശരിയായ ദിശയിലുള്ള ഒന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ പ്രകടിപ്പിച്ച ഉത്സാഹം കശ്മീരിലെ രാഷ്‌ട്രീയ കാലാവസ്ഥ പാടെ മാറിയതിന്റെ തെളിവാണ്. ഭീകരവാദികളുടെ ഭീഷണികൊണ്ടും മറ്റു കാരണങ്ങളാലും മുന്‍കാലങ്ങളിലെ പല തെരഞ്ഞെടുപ്പുകളിലും മതിയായ ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. ജില്ലാ വികസന സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇക്കാര്യത്തില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. നാമമാത്രമായി പോളിങ് നടന്നിരുന്ന താഴ്‌വരയില്‍ ഇക്കുറി കടുത്ത ശൈത്യത്തെ അവഗണിച്ചും അത്യുത്സാഹത്തോടെയാണ് ജനങ്ങള്‍ വോട്ടുരേഖപ്പെടുത്താനെത്തിയത്. ക്രിക്കറ്റ് മത്സരത്തില്‍ ഭാരതം പാക്കിസ്ഥാനോട് തോറ്റാല്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്ന തെരുവുകളിലാണ് ജനങ്ങള്‍ വരിനിന്ന് രാഷ്‌ട്രത്തോടുള്ള കൂറു പ്രഖ്യാപിച്ചത്. കശ്മീരിലെ തെരഞ്ഞെടുപ്പുകളെ പ്രഹസനങ്ങളായി ചിത്രീകരിച്ചിരുന്നവര്‍ക്ക് ഇത്തവണ അതിനുള്ള അവസരം ലഭിച്ചില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഇത് ആദ്യമായി ഭാരത ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നു എന്നത് സുപ്രധാനമാണ്. അനുച്ഛേദം 370 റദ്ദാക്കുന്നതിനു മുന്‍പ് ജമ്മുകശ്മീര്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലായിരുന്നു സത്യപ്രതിജ്ഞ.

ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കഴിഞ്ഞത് വിഘടനവാദികള്‍ക്കുള്ള മുന്നറിയിപ്പാണ്. ജമ്മുവിലും കശ്മീരിലുമായി മത്സരിച്ച് 74 ബിജെപി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ബിജെപിയുടെ എതിരാളികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ്സ് എന്നീ പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യത്തിന് മൊത്തമായി ലഭിച്ച വോട്ടിനെക്കാളധികം വോട്ട് പാര്‍ട്ടിക്ക് നേടാനായത് വലിയ മുന്നേറ്റമാണ്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ യഥാക്രമം 2.82 ലക്ഷം, 56000, 1.39 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് 4.87 ലക്ഷം വോട്ടു ലഭിച്ചത് ജനങ്ങള്‍ നല്‍കിയ വ്യക്തമായ സന്ദേശമാണ്. സംസ്ഥാനത്തെ ജനങ്ങള്‍ സമാധാനവും പുരോഗതിയുമാണ് ആഗ്രഹിക്കുന്നത്. വരുംതലമുറകളുടെ ഭാവി സുരക്ഷിതമാവണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ദേശീയ പാര്‍ട്ടിയായ ബിജെപിയില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് ഈ ജനവിധി. ഗുപ്കര്‍ സഖ്യത്തിനു കിട്ടിയ സീറ്റുകള്‍ ഒരുമിച്ച് ചേര്‍ത്ത് അവര്‍ ബിജെപിയെ മറികടന്നുവെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനവിധിയുടെ യഥാര്‍ത്ഥ സ്വഭാവം മറച്ചുപിടിക്കുന്നതിനാണ്. ജമ്മുവില്‍ വ്യക്തമായ ആധിപത്യം നേടിയ ബിജെപിക്ക് ചരിത്രത്തിലാദ്യമായി താഴ്‌വരയില്‍ നിന്ന് സീറ്റുകള്‍ നേടാനായത് ഇക്കൂട്ടര്‍ക്കുള്ള മറുപടിയാണ്. നിരവധി സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ ബിജെപി പിന്തുണയോടെ ജയിക്കുകയും ചെയ്തു. കശ്മീരില്‍ മുഴുവന്‍ സ്വാധീനമുള്ള പാര്‍ട്ടിയായി ബിജെപി മാറിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ ജനവിധിയുടെ മറ്റൊരു സവിശേഷത.

ദേശീയധാരയിലേക്കുള്ള മാറ്റം കശ്മീരിന് സാധ്യമല്ലെന്നായിരുന്നു പലരുടെയും വിധിയെഴുത്ത്. വിഘടനവാദത്തിന് വളംവയ്‌ക്കുന്ന ഈ സമീപനം അംഗീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായില്ല. അനുച്ഛേദം 370 റദ്ദാക്കിയപ്പോള്‍ ജനാധിപത്യം തകരും, കശ്മീര്‍ വിട്ടുപോകും എന്നൊക്കെ മുറവിളി കൂട്ടിയവര്‍ പോലും ഇന്ന് ആ തീരുമാനത്തിന്റെ ഗുണഫലം അനുഭവിക്കുകയാണ്. കശ്മീരിന്റെ പതാക തിരിച്ചു നല്‍കിയില്ലെങ്കില്‍ ദേശീയ പതാക ഉയര്‍ത്തില്ലെന്നു പറഞ്ഞവര്‍ക്കും നിലപാടുകള്‍ മാറ്റേണ്ടിവന്നു. ഭീകരവാദികളെ അതിശക്തമായി അടിച്ചമര്‍ത്തുന്നതിനൊപ്പം അടിത്തട്ടില്‍നിന്നുതന്നെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുമാണ് കശ്മീരില്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചത്. അത് വന്‍തോതില്‍ വിജയം കണ്ടിരിക്കുന്നു എന്നാണ് ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. മതത്തിന്റെ  പേരില്‍ വിഘടനവാദം വളര്‍ത്താന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനും ഈ ജനവിധി ഒരു മുന്നറിയിപ്പാണ്. വലിയ ആത്മവിശ്വാസമാണ് ഇത് ജനങ്ങള്‍ക്കു നല്‍കുന്നത്. ഏറ്റവും ഉചിതമായ സമയത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷത്തിലേക്കാണ് സ്ഥിതിഗതികള്‍ പുരോഗമിക്കുന്നത്. അതുകൂടി കഴിയുന്നതോടെ ‘നയാകശ്മീര്‍’ പിറവിയെടുക്കും. കശ്യപമഹര്‍ഷിയുടെ ഇരിപ്പിടമായ പൈതൃക ഭൂമിയില്‍ ഒരിക്കല്‍ക്കൂടി സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും ദേശാഭിമാനത്തിന്റെയും സുഗന്ധം പരക്കും.

Tags: കശമീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

India

കശ്മീരില്‍ നിന്ന് പുള്ളിപ്പുലികളുടെ തോലുകള്‍ കണ്ടെടുത്തു; എട്ടുപേര്‍ അറസ്റ്റില്‍

കശ്മീരിലെ ദാല്‍ തടാകക്കരയില്‍ നിന്ന് ആരംഭിച്ച തിരംഗ വാക്കത്തോണിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നേതൃത്വം നല്കുന്നു
India

തിരംഗയില്‍ നിറഞ്ഞ് കശ്മീര്‍; ഭാരതത്തിനാകെ പ്രേരണയെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

പുതിയ വാര്‍ത്തകള്‍

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.