Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമാനഹൃദയാ നിനക്കായ് പാടുന്നൂ…

കാടിനു വേണ്ടി പാടിയും ആടിയും പ്രസംഗിച്ചും അവര്‍ കാടിനെ രക്ഷിച്ചു. ഇന്നിപ്പോള്‍ സൈലന്റ് വാലി ലോകത്തിലെ തന്നെ വലിയ ജൈവമേഖലയാണ്. ആയിരക്കണക്കിനു ജീവജാലങ്ങള്‍, മരങ്ങള്‍, പക്ഷികള്‍.... സൈലന്റ്‌വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. നമുക്കു സുഗതകുമാരിയോടു നന്ദി പറയാം. ഈ പച്ചപ്പ് സംരക്ഷിച്ച്, വരും തലമുറയ്‌ക്കായി നല്‍കിയതിന് സമൂഹം സുഗതകുമാരിയോട് എന്നും കടപ്പെട്ടിരിക്കും.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Dec 24, 2020, 03:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ലോകത്തിനു മുന്നില്‍ വെറുമൊരു കവിയായി ജീവിക്കുകയായിരുന്നില്ല സുഗതകുമാരി. അവര്‍ സമൂഹത്തിന്റെ നാവായി മാറി. വനത്തെ സ്‌നേഹിക്കുന്ന, സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ടവര്‍ക്കു വേണ്ടി വാദിക്കുന്ന, അനാഥരായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി കൂടൊരുക്കുന്ന സുഗതകുമാരിയെയാണ് മലയാളി കൂടുതല്‍ ഇഷ്ടപ്പെട്ടത്. വനത്തിനായി അവര്‍ പാടി, കുഞ്ഞുങ്ങളുടെ കണ്ണീരോപ്പാന്‍ അവര്‍ കവിതയെഴുതി, സ്ത്രീകളുടെ വേദനമാറ്റാന്‍ അവര്‍ തൂലികയേന്തി…പരിത്യക്തയായ അനാഥ സ്ത്രീയെ സംരക്ഷിച്ച കവി കുലപതിയുടെ വിശിഷ്ട പാരമ്പര്യം കുറ്റിയറ്റിട്ടില്ലെന്ന് സുഗതകുമാരി നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു…സാമൂഹ്യ ബോധമുള്ള, സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന കവയിത്രിയെയാണ് നഷ്ടമായത്. സുഗതകുമാരിയെ പോലെ മറ്റൊരാള്‍ മലയാളത്തിലില്ല. സുഗത മാത്രം. ആ വ്യക്തി വൈശിഷ്ട്യത്തെയാണ് മലയാളി സ്‌നേഹിച്ചത്.

തോല്‍ക്കുമെന്ന് എപ്പോഴും പ്രതീക്ഷിക്കുന്ന യുദ്ധങ്ങളാണ് സുഗതടീച്ചര്‍ ഏറ്റെടുത്തത്. എന്നാല്‍ തോല്‍ക്കുന്ന യുദ്ധങ്ങളിലെ തോല്‍ക്കാത്ത പോരാളിയായി. കുന്തിപ്പുഴയ്‌ക്കു കുറുകെ അണകെട്ടി സൈരന്ധ്രി വനത്തെ അപ്പാടെ നശിപ്പിച്ചു വൈദ്യുതി ഉണ്ടാക്കാമെന്ന വികസന വാദികളുടെ മോഹത്തിനെതിരെ രാജ്യമങ്ങോളമിങ്ങോളം ഉയര്‍ന്നു കേട്ട സുഗതകുമാരിയുടെ ശബ്ദം പ്രകൃതി സംരക്ഷണത്തേ കുറിച്ചുള്ള ബോധം ജനങ്ങളില്‍ സൃഷ്ടിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സാംസ്‌കാരിക നായകര്‍ ഇടപെടുന്നതും അതിനുപിന്നില്‍ ഒരു സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നതും ആദ്യമായിരുന്നു. അവസാനവും.  

അത്തരത്തിലൊന്ന് പിന്നീട് സംഭവിച്ചിട്ടില്ല. തോല്‍ക്കുന്ന യുദ്ധമാണെന്നറിഞ്ഞു കൊണ്ടാണ് സുഗതയടക്കമുള്ളവര്‍  സൈലന്റ്‌വാലിയെ നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തു വന്നത്. ആ സമരത്തിന് കേ രളത്തിലെ ഭൂരിപക്ഷം എഴുത്തുകാരുടെയും പിന്തുണ നേടാന്‍ അവര്‍ക്കായി. സൈലന്റ് വാലിക്കുവേണ്ടി കേരളത്തിലും പുറത്തുമുള്ള സാഹിത്യകാരെ സംഘടിപ്പിക്കുന്നതില്‍ അവര്‍ മുന്നില്‍ നിന്നു. തോല്‍ക്കുന്ന യുദ്ധത്തില്‍ ഒപ്പം കൂടാമോ എന്നായിരുന്നു സാഹിത്യകാര്‍ക്ക് അയച്ച കത്തില്‍ സുഗത ആവശ്യപ്പെട്ടത്. തോല്‍ക്കുന്ന യുദ്ധത്തില്‍ എന്നേ കൂടി ചേര്‍ക്കൂ എന്ന മറുപടി ആദ്യം അയച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. പക്ഷേ, സുഗതയും കൂട്ടരും ആ യുദ്ധം ജയിച്ചു.

കാടിനു വേണ്ടി പാടിയും ആടിയും പ്രസംഗിച്ചും അവര്‍ കാടിനെ രക്ഷിച്ചു. ഇന്നിപ്പോള്‍ സൈലന്റ് വാലി ലോകത്തിലെ തന്നെ വലിയ ജൈവമേഖലയാണ്. ആയിരക്കണക്കിനു ജീവജാലങ്ങള്‍, മരങ്ങള്‍, പക്ഷികള്‍…. സൈലന്റ്‌വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. നമുക്കു സുഗതകുമാരിയോടു നന്ദി പറയാം. ഈ പച്ചപ്പ് സംരക്ഷിച്ച്, വരും തലമുറയ്‌ക്കായി നല്‍കിയതിന് സമൂഹം സുഗതകുമാരിയോട് എന്നും കടപ്പെട്ടിരിക്കും.  

മറ്റൊരു യുദ്ധവും സുഗതകുമാരി  വിജയിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപം പമ്പാനദിയെയും തണ്ണീര്‍ത്തടങ്ങളെയും ഇല്ലാതാക്കി ഒരുപറ്റം രാഷ്‌ട്രീയക്കാരുടെ പിന്തുണയോടെ സ്വകാര്യകുത്തക, എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങിയപ്പോള്‍ ആ മണ്ണും വെള്ളവും പച്ചപ്പും സംസ്‌കാരവും നിലനിര്‍ത്താന്‍, നമുക്കുവേണ്ടി അവര്‍ പോരാട്ടം നടത്തി. ആ പോരാട്ടവും ജയിക്കാന്‍ വേണ്ടിയുള്ളതായിരുന്നു.

കവി പാരമ്പര്യത്തിലെ വാല്മീകിയുടെ പിന്തുടര്‍ച്ചക്കാരിയാണ് സുഗതകുമാരി. രത്‌നാകരനെന്ന കാട്ടാളന്‍ വാല്മീകിയെന്ന കവിയാകുന്നത് ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വധിച്ച വനവേടനോടുള്ള ക്രോധ ദുഃഖങ്ങളില്‍ നിന്നാണ്. സുഗതകുമാരിയുടെ കവിതകളും അന്യന്റെ ദുഃഖങ്ങളില്‍ നിന്നാണ് ഉറവയെടുക്കുന്നത്. ദുഃഖങ്ങള്‍ സമ്മാനിച്ചവരോടുള്ള വേദനയും പ്രതിഷേധവും കവിതയ്‌ക്കു കാരണങ്ങളാകുന്നു.  

Tags: സുഗതകുമാരി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വരദ’ സ്മാരകമാക്കുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല; സ്മാരക സമിതിക്ക് വീട് ഏറ്റെടുക്കാൻ താത്പര്യമില്ല, സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിദേവി

Kerala

സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയേയും ചെയ്തത്‌ സച്ചിദാനന്ദന്മാരും ചരുവില്‍മാരും ഓര്‍ക്കണം : വിജയകൃഷ്ണന്‍

Article

സുഗതവനം; ഒരു സ്വപ്‌ന സാക്ഷാത്കാരം

Article

സൈലന്റ്‌വാലി പോരാട്ടം മറക്കരുത്

Seva Bharathi

വനവാസി ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതിക്ക് സുഗതകുമാരി ടീച്ചറുടെ പേര് നല്‍കി സേവാഭാരതി; ‘സുഗതം’ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies