Categories: India

യുപിയില്‍ നടത്താന്‍ പദ്ധതിയിട്ടത് വന്‍ കലാപം; പിടിയിലായ കാമ്പസ് ഫ്രണ്ടുകാരന്റെ അക്കൗണ്ടില്‍ കോടികള്‍; സിദ്ദിഖ് കാപ്പനെ ഹത്രാസിലേക്ക്‌ അയച്ചത് റൗഫ്

റൗഫിനെ ചോദ്യം ചെയ്തതില്‍ നിന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പിഎഫ്ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് വഴി (സിഎഫ്ഐ)യാണ് ഹാഥ്രസ് കലാപത്തിന് പദ്ധതിയിട്ടത്.റൗഫിന് മൂന്ന് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതില്‍ ഐസിഐസിഐ ബാങ്ക് അക്കൗണ്ട് വഴി 1.35 കോടി രൂപ 2018-2020 കാലത്ത് ഇടപാട് നടത്തിയിട്ടുണ്ട്. 29 ലക്ഷത്തിലേറെ (29,18,511)രൂപ ഈ വര്‍ഷം ഏപ്രില്‍ ജൂണ്‍ കാലത്തിനിടെ വിദേശത്തു നിന്നുവന്നു. നൗഫല്‍ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവരുടെ ഒമാനിലെ അക്കൗണ്ടണ്ടില്‍നിന്നാണ് പണം വന്നത്.

Published by

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ മാധ്യമപ്രവര്‍ത്തകനെന്ന ലേബലില്‍ വര്‍ഗീയ കലാപമുണ്ടാകാന്‍ പോകുന്നതിനിടെ പിടിയിലായ സിദ്ദിഖ് കാപ്പനുള്‍പ്പെടെയുള്ളവര്‍ക്ക്  റൗഫ് ഷെരീഫുമായി ബന്ധം. യുപിയില്‍ ഇവര്‍ നടത്താനിരുന്നത് വന്‍ കലാപമായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.  ഇതിനെല്ലാം ചുക്കാന്‍ പിടിച്ചയാളാണ് കഴിഞ്ഞ ദിവസം പിടിയിലായ കൊല്ലം അഞ്ചല്‍ സ്വദേശിയായ റൗഫ് ഷെരീഫ്.  

റൗഫിനെ ചോദ്യം ചെയ്തതില്‍ നിന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പിഎഫ്ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് വഴി (സിഎഫ്ഐ)യാണ് ഹാഥ്രസ് കലാപത്തിന് പദ്ധതിയിട്ടത്.റൗഫിന് മൂന്ന് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതില്‍ ഐസിഐസിഐ ബാങ്ക് അക്കൗണ്ട് വഴി 1.35 കോടി രൂപ 2018-2020 കാലത്ത് ഇടപാട് നടത്തിയിട്ടുണ്ട്. 29 ലക്ഷത്തിലേറെ (29,18,511)രൂപ ഈ വര്‍ഷം ഏപ്രില്‍ ജൂണ്‍ കാലത്തിനിടെ വിദേശത്തു നിന്നുവന്നു. നൗഫല്‍ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവരുടെ ഒമാനിലെ അക്കൗണ്ടണ്ടില്‍നിന്നാണ് പണം വന്നത്.  

ഫെഡറല്‍ ബാങ്ക് വഴി 2019-20 കാലത്ത് 67 ലക്ഷം രൂപയും 2020 മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് വിദേശത്തുനിന്നു മാത്രം 19.7 ലക്ഷം രൂപയും വിനിമയം ചെയ്തിട്ടുണ്ട്. 16 ലക്ഷം രൂപ ഈ അക്കൗണ്ടില്‍ പണമായി നിക്ഷേപിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് വഴി 2020-ല്‍ 20 ലക്ഷം രൂപയും ഇടപാട് നടത്തി. സിഎഫ്ഐക്ക് ബാങ്ക് അക്കൗണ്ടില്ല, പണമിടപാട് റൗഫ് വഴിയാണ്. ഇയാള്‍ സ്ഥലവും വാഹനങ്ങളും വാങ്ങിയിരുന്നതായും ഇ ഡി കണ്ടെണ്ടത്തിയിട്ടുണ്ട്.

റൗഫാണ് നാലംഗ സംഘത്തെ പണം നല്‍കി ഹാഥ്രസിലേക്കയച്ചത്. മസൂദ് അഹമ്മദെന്നയാളിനെ 2500 രൂപ അയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച്, ഹാഥ്രസില്‍ പരിപാടി സംഘടിപ്പിക്കാന്‍    നിര്‍ദ്ദേശിച്ച്  അയയ്‌ക്കുകയായിരുന്നു. യുപിക്കാരനായ  അതിഖുര്‍ റഹ്മാനൊപ്പം നാട്ടുകാരായ മസൂദ് അഹമ്മദ്, അലാം എന്നിവരേയും നിര്‍ദ്ദേശിച്ചു. പിന്നീടാണ് സിദ്ദിഖ് കാപ്പനെയും സംഘത്തില്‍ ചേര്‍ത്തത്. ഇവരെ യുപി പോലീസ് പിടികൂടി യുഎപിഎ, ഐടി, ഐപിസി, കള്ളപ്പണം വെളുപ്പിക്കല്‍ (പിഎംഎല്‍എ) വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തത്.  

കൂടുതല്‍ വിവരങ്ങള്‍ നാളത്തെ ജന്മഭൂമി ദിനപത്രത്തില്‍:

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക