Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചന്ദ്രമതിയുടെ നിസ്സഹായത

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Dec 6, 2020, 09:24 pm IST
inSamskriti

പാതിരാത്രിയില്‍ ഒരു ബാലകന്റെ മൃതദേഹവുമായി വനത്തിനു സമീപം ഇരുന്ന ഹരിശ്ചന്ദ്ര പത്‌നിയെ ആരെന്നു തിരിച്ചറിയാത്ത സമീപവാസികള്‍ പിടികൂടി. സംശയകരമായ സാഹചര്യമെന്നാണ് അവര്‍ വിലയിരുത്തിയത്. ചന്ദ്രമതിയാണെങ്കില്‍ അവരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയും നല്‍കിയില്ല. മനോവേദനയാല്‍ നാവുകളുടെ ചേതന നഷ്ടപ്പെട്ട പോലെ.  

നാട്ടുകാരില്‍ ചിലര്‍ ചന്ദ്രമതിയെ തൂക്കിയെടുത്ത് സ്ഥലത്തെ ഒരു പ്രമാണിയുടെ മുമ്പില്‍ കൊണ്ടുചെന്നാക്കി. ശ്മശാനം ഉടമയായ ചണ്ഡാളനായിരുന്നു ആ പ്രമാണി. ബാലകന്മാരെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും അനുസരണയില്ലാത്തവരെ വധിക്കുകയും ചെയ്യുന്നത് ഈ പ്രദേശത്തിപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇവളും ഒരു ബാലഘാതകി തന്നെയെന്ന് പ്രമാണിയായ ചണ്ഡാളന്‍ വിലയിരുത്തി.  

ബ്രഹ്മജ്ഞാനികളേയും പശുക്കളേയും വധിച്ചവരേയും പുരകത്തിച്ചവനേയും സ്വര്‍ണമോഷ്ടാവിനേയും വഴി തടഞ്ഞവനേയും അതുപോലെയുള്ള ദുഷ്‌കൃത്യങ്ങള്‍ ചെയ്തവരെയും ശിക്ഷിക്കുന്നതിന് (വധിക്കുന്നതിന്) മറ്റു ന്യായങ്ങളൊന്നും നോക്കേണ്ടതില്ലെന്നാണ് ഞാന്‍ ശാസ്ത്രത്തില്‍ പഠിച്ചിട്ടുള്ളത്. അതിനാല്‍ ദുഷ്ടയായ ഈ സ്ത്രീയെ കൊല്ലുവാന്‍ തന്നെയാണ് എന്റെ നിശ്ചയം. ചണ്ഡാളന്‍ അറിയിച്ചു. ഇപ്പോള്‍ തന്നെ കൊല്ലണമെന്ന് ശ്മശാനം കാവല്‍ക്കാരനായ ഹരിശ്ചന്ദ്രനോട് ചണ്ഡാളന്‍ നിര്‍ദേശവും നല്‍കി.  

എന്നാല്‍ സൂര്യവംശം പിന്തുടരുന്ന നീതിശാസ്ത്ര പ്രകാരം യാതൊരു കാരണവശാലും സ്ത്രീകളെ വധശിക്ഷയ്‌ക്ക് വിധേയരാക്കരുതെന്ന് മനുസ്മൃതി പറഞ്ഞതാണ് പ്രധാനം. അതുകൊണ്ട് ഈ സ്ത്രീവധത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഹരിശ്ചന്ദ്രന്‍ തന്റെ യജമാനനോട് അഭ്യര്‍ഥിച്ചു.  

ഹരിശ്ചന്ദ്രന്റെ വാക്യം ചണ്ഡാളനെ തൃപ്തനാക്കിയില്ല. യജമാനന്‍ നിര്‍ദേശിക്കുന്ന കര്‍മം ചെയ്യാന്‍ ദാസന്‍ ബാധ്യസ്ഥനാണ്. അതില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. വേതനം വാങ്ങിയിട്ട് കര്‍മത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ളള ശ്രമം അംഗീകരിക്കാനാവില്ല. വേതനം വാങ്ങിയിട്ട് കര്‍മത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന തൊഴിലാളിക്ക് ഒരു കാലത്തും മോചനമില്ലെന്നും നീതിശാസ്ത്രം പറയുന്നു.  

കുറച്ചുനേരം ചണ്ഡാളനും ഹരിശ്ചന്ദ്രനും പരസ്പരം തര്‍ക്കിച്ചു നിന്നു. അടിമപ്പണം കൈപ്പറ്റി ജോലിചെയ്യാതെ തിരിച്ചുപദേശിച്ചു കൊണ്ടിരിക്കുന്ന ഹരിശ്ചന്ദ്രന്റെ വാക്കുകള്‍ ചണ്ഡാളന്‍ നിഷേധിച്ചു. സ്വാമികാര്യം ചെയ്യാതെ തര്‍ക്കുത്തരങ്ങളും മറ്റു വാദപ്രതിവാദങ്ങളും ഉന്നയിക്കുന്നത് ധര്‍മത്തിന് ചേര്‍ന്നതല്ല.  

തുടര്‍ന്ന് ചണ്ഡാളന്റെ ആജ്ഞയായിരുന്നു. അദ്ദേഹം മൂര്‍ച്ചയേറിയ ഒരു വാളെടുത്ത് ഹരിശ്ചന്ദ്രനെ ഏല്‍പിച്ചു. ഈ വാളുകൊണ്ട് നീ ഇപ്പോള്‍ തന്നെ ബാലഘാതകിയെ വധിക്കണം.  

ആജ്ഞ ധിക്കരിക്കാനാവാതെ ഹരിശ്ചന്ദ്രന്‍ ചന്ദ്രമതിയുടെ മുമ്പലേക്കടുത്തു. അവള്‍ ശ്മശാനം ഉടമയായ ചണ്ഡാളനോട് കരഞ്ഞു പ്രാര്‍ഥിച്ചു. തന്റെ മരിച്ചു കിടക്കുന്ന പുത്രന്റെ ശരീരത്തെ ഇവിടെ കൊണ്ടു വന്ന് സംസ്‌ക്കരിക്കുന്നതുവരെ തനിക്ക് ജീവിക്കാന്‍ അവസരം തരണമെന്നായിരുന്നു ആ പ്രാര്‍ഥന. ചണ്ഡാളന്‍ അര്‍ധസമ്മതം മൂളി. അവള്‍ മരിച്ചു കിടക്കുന്ന പുത്രശരീരത്തിനടുത്തെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

Kerala

പട്ടികയിൽ പരാതി; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല, ഈ മാസം 20ന് യോഗം

Kerala

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റുകൊണ്ടുള്ള അടിയിൽ ഒരാൾക്ക് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്

India

വന്ദേമാതരം മുഴക്കി രാജ്യം 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ചരിത്ര നിമിഷത്തിലേക്ക്; ഡൽഹിയിൽ അതീവ സുരക്ഷ

പുതിയ വാര്‍ത്തകള്‍

കെ.സി.എല്‍: കിരീടം നിലനിര്‍ത്താന്‍ ബ്ലൂ ടൈഗേഴ്‌സ്

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

‘ബ്രസീലുമായി കളിക്കണം’ ഭാരതം ആസിയാന്‍ കപ്പില്‍ നിന്ന് പിന്മാറി

ശിവ സൂര്യ വീടു വീട്ടിറങ്ങിയിട്ട് ഒരാഴ്ച; അന്വേഷണത്തിന് പാലക്കാട്ട് എത്തിയ സംഘം ഇന്ന് മടങ്ങും, സൂചനകൾ ഒന്നുമില്ല

കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകളും സവര്‍ക്കര്‍ ഭക്തരായിരുന്ന കാലം

എംഎസ്എംഇ വികസന(ഭേദഗതി) ബില്‍ -2026: വികസിത ഭാരതത്തിലേക്ക് ഒരു ചാലകശക്തി

അഭിമാന കേരളം

പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന; പ്രശസ്ത കാർഡിയോ സർജൻ ഡോ. ടികെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തും

സ്വദേശ് ദര്‍ശന്‍ പദ്ധതി: മലമ്പുഴ ഉദ്യാന നവീകരണം സ്തംഭനത്തില്‍; കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ വിജിലന്‍സ് അന്വേഷണം വേണം

അനസ്, മിഥുന്‍ കൃഷ്ണ, മുഹമ്മദ് ജംഷാദ്, നിഖില്‍, പ്രവീണ്‍

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ സാഹസികയാത്ര; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.