Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാറിയത് കാവിക്കൊടി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഹൈദരാബാദില്‍ ബിജെപിക്ക് വന്‍മുന്നേറ്റം; നാലില്‍ നിന്ന് നാല്‍പ്പത്തെട്ട്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലു സീറ്റ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള, തെലങ്കാന തലസ്ഥാനത്തെ ആറു സോണുകളിലും ബിജെപിക്ക് മികച്ച വിജയമാണ് ലഭിച്ചത്. കൊറോണ കാരണം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 5, 2020, 08:37 am IST
in India

ഹൈദരാബാദ്: രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. 150 സീറ്റുള്ള കോര്‍പറേഷനില്‍ 149 സീറ്റിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 48 സീറ്റ് നേടിയ ബിജെപിക്ക് ലഭിച്ചത് പന്ത്രണ്ടിരട്ടി വിജയം. ഒന്നാമത്തെ വലിയ പാര്‍ട്ടി ആയെങ്കിലും ടിആര്‍എസിന് 55 സീറ്റേ ലഭിച്ചിട്ടുള്ളൂ. അസാസുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് മുസ്ലിമിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തി. മജ്‌ലിസ് പാര്‍ട്ടി 44 സീറ്റോടെ മൂന്നാമതായി. കോണ്‍ഗ്രസ് വെറും രണ്ടു സീറ്റില്‍ ഒതുങ്ങി.  ഒരു സീറ്റിലെ വോട്ടെണ്ണല്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 സീറ്റുമായി ഒറ്റയ്‌ക്ക് അധികാരത്തിലെത്തിയ ടിആര്‍എസ് ഇത്തവണ ഭൂരിപക്ഷത്തിന് 21 സീറ്റ് പിന്നിലാണ്.  

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലു സീറ്റ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള, തെലങ്കാന തലസ്ഥാനത്തെ ആറു സോണുകളിലും ബിജെപിക്ക് മികച്ച വിജയമാണ് ലഭിച്ചത്. കൊറോണ കാരണം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്.  

പുതിയ സംസ്ഥാനം രൂപീകരിച്ചതു മുതല്‍  ടിആര്‍എസ് (തെലങ്കാന രാഷ്‌ട്ര സമിതി) ഭരിക്കുന്ന തെലങ്കാന 2023ലെ തെരഞ്ഞെടുപ്പില്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബിജെപി തന്ത്രം വിജയിച്ചു തുടങ്ങിയതിന്റെ വ്യക്തമായ സൂചനയാണ് ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്.

ഭരണം നിലനിര്‍ത്തണമെങ്കില്‍ ടിആര്‍എസിന് കടുത്ത  തീവ്രവാദ പാര്‍ട്ടിയായ മജ്‌ലിസിന്റെ പിന്തുണ വേണം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ചാര്‍മിനാറില്‍ മജ്‌ലിസിന് 28 സീറ്റ് ലഭിച്ചപ്പോള്‍ ടിആര്‍എസിന് അഞ്ചും ബിജെപിക്ക് മൂന്നും സീറ്റുകള്‍ കിട്ടി. ഖിരാദാബാദില്‍ മജ്‌ലിസിന് 13 സീറ്റ് കിട്ടി. ബിജെപിയുടെ വന്‍ വിജയത്തിന് തെലങ്കാനയിലെ ജനങ്ങളോടു നന്ദി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയേയും പാര്‍ട്ടി കാര്യകര്‍ത്താക്കളേയും അഭിനന്ദിച്ചു.

പാറിയത് കാവിക്കൊടി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഹൈദരാബാദ്: 2010ലെ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 52 സീറ്റും തെലുങ്കുദേശം പാര്‍ട്ടിക്ക് 45 സീറ്റും, മജ്‌ലിസ് പാര്‍ട്ടിക്ക് 43 സീറ്റും ബിജെപിക്ക് അഞ്ചു സീറ്റുമാണ് കിട്ടിയത്. തെലങ്കാന രൂപീകരിച്ച ശേഷം 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍  ചിത്രം മാറി മറിഞ്ഞു. 99 സീറ്റുകളുമായി സി. ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസ് എന്ന പുതിയ പാര്‍ട്ടി ഭരണം പിടിച്ചു. അന്ന് മജ്‌ലിസ് പാര്‍ട്ടിക്ക് ലഭിച്ചത് 44 സീറ്റ്. ബിജെപിക്ക് നാല്. കോണ്‍ഗ്രസിന് രണ്ട്, ടിഡിപിക്ക് ഒന്ന്. ഇക്കുറി  ടിആര്‍എസിന്റെ സീറ്റുകള്‍ 99ല്‍ നിന്ന് 55 ആയി ഇടിഞ്ഞു. 44 സീറ്റുകളുടെ കുറവ്, പകുതി സീറ്റും ബിജെപിയുടെ തേരോട്ടത്തില്‍ നഷ്ടപ്പെട്ടു. മജ്‌ലിസിന് 44. കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ തന്നെ. ടിഡിപിക്ക് ഒരു സീറ്റും ഇല്ല.

2010ല്‍ അഞ്ചും 2016ല്‍ നാലും സീറ്റുകള്‍ നേടിയ ബിജെപിയാണ്  48 സീറ്റുകള്‍ പിടിച്ചെടുത്തത്. അതും നിര്‍ണായക മേഖലകളില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം പ്രചാരണത്തിന് എത്തിയപ്പോള്‍ ഒരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് എന്തിന് ഇത്ര പ്രാധാന്യം നല്‍കണമെന്നായിരുന്നു രാഷ്‌ട്രീയ രംഗത്തുയര്‍ന്ന ചോദ്യം. ബിജെപിയുടെ മുന്‍നിര നേതാക്കള്‍ അടക്കം ഇറങ്ങി പ്രചാരണം തുടങ്ങിയതോടെ ചിത്രം മാറി. ബിജെപിയുടെ മുന്നേറ്റം സീറ്റുകളുടെ എണ്ണത്തില്‍ തെളിഞ്ഞു.  ഇനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.