Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയെ ‘പ്രതി’യാക്കി ഊരാളുങ്കല്‍; മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചോ?

ഊരാളുങ്കല്‍ പറയുന്നു: സര്‍ക്കാര്‍ സ്വയം നല്‍കിയ കരാര്‍ നിയമ പ്രകാരമല്ലാത്തതിനാല്‍ സ്വീകരിച്ചില്ല സിഎജിയുടെ വിമര്‍ശനം മന്ത്രിസഭയ്‌ക്ക് മുഖ്യമന്ത്രി പറയുന്നു: ഊരാളുങ്കല്‍ ചെയര്‍മാന്റെ അപേക്ഷ കിട്ടി പ്രത്യേക കേസായി പരിഗണിക്കണം 9600 കരാര്‍ പണികള്‍ ചെയ്തിട്ടുണ്ട്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Dec 2, 2020, 04:46 pm IST
in Kerala

കൊച്ചി: ഊരാളുങ്കല്‍ സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ നിര്‍മാണക്കരാറുകള്‍  നല്‍കിയത് ഭരണഘടന ലംഘിച്ചാണെന്ന  സിഎജി റിപ്പോര്‍ട്ട് വലിയ  വിവാദത്തിലേക്ക്. കരാര്‍ കിട്ടിയെങ്കിലും അത് ഏറ്റെടുത്തിട്ടില്ലെന്നും കരാര്‍ നല്‍കണമെന്ന് സൊസൈറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും ഊരാളുങ്കല്‍ സൊസൈറ്റി (യുഎല്‍സിസിഎസ്) ചെയര്‍മാന്‍ പാലേരി രമേശന്‍ പറയുന്നു. ജന്മഭൂമി ഇന്നലെ  പ്രസിദ്ധീകരിച്ച ‘ഊരാളുങ്കലിനുവേണ്ടി ഭരണഘടന ലംഘിച്ചു’ എന്ന വാര്‍ത്തയ്‌ക്കുള്ള മറുപടിയായി ചെയര്‍മാന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം. ഇതോടെ, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിസഭാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചോ എന്നതുള്‍പ്പെടെയുള്ള  ചോദ്യങ്ങള്‍ ഉയരുന്നു.  

ഐടി വകുപ്പ്, 2017 ഫെബ്രുവരി 17നാണ് ജി.ഒ. (എംഎസ്) നമ്പര്‍ 3-2017-ഇ ആന്‍ഡ് ഐടിഡി  ഉത്തരവ് പ്രകാരം, കൊച്ചിയില്‍ 215.26 കോടി രൂപ ചെലവില്‍ 2.4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൊച്ചി ഇന്നവേഷന്‍ സോണ്‍ കെട്ടിടം നിര്‍മിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കിയത്. കിഫ്ബിയുടെ 2016 നവംബര്‍ ഏഴിലെ തീരുമാന പ്രകാരമാണെന്ന് അന്നത്തെ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. മന്ത്രിസഭയുടെ 2017 ഫെബ്രുവരി 15ലെ 708-ാം ഇനമായി (ഫയല്‍ നം: ഐടി-എ2-155-206-ഇ ആന്‍ഡ് ഐടിഡി) പരിഗണിച്ചാണ് തീരുമാനമെടുത്തത്. തീരുമാനം അംഗീകരിച്ചതായി മുഖ്യമന്ത്രി ഒപ്പുവച്ചു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് കൗണ്ടര്‍ സൈനും ചെയ്തു.

എന്നാല്‍ ആ കരാര്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ പറയുന്നു. ഐടി വകുപ്പും നോക്കുന്ന മുഖ്യമന്ത്രി, 2017 ഫെബ്രുവരി ഏഴിന് മന്ത്രിസഭാ യോഗത്തില്‍ വായിച്ച് അംഗീകരിച്ച നോട്ടില്‍ പറയുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്‍മാന്‍ സമര്‍പ്പിച്ച നിവേദന പ്രകാരമാണ്  വിഷയം പരിഗണിക്കുന്നത് എന്നാണ്.

മുഖ്യമന്ത്രിയുടെ കുറിപ്പില്‍ മൂന്നും നാലും ഖണ്ഡിക കാര്യങ്ങള്‍ വിശദീകരിച്ച് ഇങ്ങനെ ചുരുക്കുന്നു: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്റെ അപേക്ഷ പരിഗണിച്ച്, കിഫ്ബിയുടെ ധന സഹായത്തോടെ നടപ്പാക്കുന്ന 215.26 കോടി രൂപ എസ്റ്റിമേറ്റുള്ള  3.4 ലക്ഷം ച.അടി കൊച്ചിന്‍ ഇന്നവേഷന്‍ സോണ്‍ കെട്ടിട നിര്‍മാണത്തിന്റെ ചുമതല നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തി  പ്രത്യേക കേസായി പരിഗണിച്ച് സൊസൈറ്റിക്ക് നല്‍കാവുന്നതാണോ. വിഷയം പരിഗണിച്ച് സൊസൈറ്റിക്ക് അനുകൂലമായി മന്ത്രിസഭ തീരുമാനം എടുത്തു.

പക്ഷേ, സര്‍ക്കാര്‍ സ്വയം തീരുമാനിച്ചതാണ്-എന്നാണ് ഊരാളുങ്കല്‍ ചെയര്‍മാന്റെ വിശദീകരണം. അപ്പോള്‍ മുഖ്യമന്ത്രി പരാമര്‍ശിച്ച നിവേദനവും അപേക്ഷയും ആരുടേതാണെന്ന് ചോദ്യം.  അപേക്ഷ ഇല്ലെങ്കില്‍ മുഖ്യമന്ത്രി മന്ത്രിസഭാംഗങ്ങളോട് കളവ് പറഞ്ഞുവോ എന്നും ചോദ്യമുണ്ട്.

നിയമ പ്രകാരം മാത്രം കാര്യങ്ങള്‍ നടക്കണം എന്നു നിഷ്‌ക്കര്‍ഷ ഉള്ളതിനാല്‍ സര്‍ക്കാര്‍ നല്‍കിയ കരാര്‍ എടുത്തില്ല. പകരം പുതിയ ടെന്‍ഡറില്‍ പങ്കെടുത്തുവെന്നാണ് ചെയര്‍മാന്‍ പറയുന്നത്. സര്‍ക്കാര്‍ ചെയ്തത് നിയമ പ്രകാരമല്ലെന്ന സിഎജിയുടെ നിലപാട് ഊരാളുങ്കലും സമ്മതിക്കുകയാണ്. പുതിയ ടെന്‍ഡര്‍ 3.4 ലക്ഷം ച.അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടത്തിനല്ല, രണ്ടു ലക്ഷത്തിന്റെ കെട്ടിടത്തിനായിരുന്നു. നിര്‍മാണത്തുക 215 കോടിയില്‍നിന്ന് 87 കോടിയായി കുറഞ്ഞു (87,89,74,739 രൂപ). 2018 ജൂലൈ 20നാണ് കരാര്‍ ഊരാളുങ്കലിന് നല്‍കിയത്. അപ്പോഴും 50 കോടി രൂപയുടെ വരെ മാത്രം നിര്‍മാണങ്ങള്‍ക്ക് കരാര്‍ എടുക്കാന്‍ നിയമമുള്ള കമ്പനിക്ക് 87 കോടിയുടെ കരാര്‍ ടെന്‍ഡര്‍ വഴി എങ്ങനെ നല്‍കിയെന്ന ചോദ്യവും ഉയരുന്നു.

ഊരാളുങ്കല്‍ സൊസൈറ്റി 5900 മുഖ്യ പ്രോജക്ടുകള്‍ സംസ്ഥാനത്ത് നടപ്പാക്കിയതായി ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. സിഎജി പരിഗണിച്ച അഞ്ചു കേസുകളുടെ കാര്യത്തില്‍ ഒരു കേസിനെക്കുറിച്ചേ ജന്മഭൂമി പറഞ്ഞിട്ടുള്ളൂവെന്നാണ് ചെയര്‍മാന്റെ വിശദീകരണം. 809.21 കോടി രൂപയുടെ അഞ്ചു കരാറുകള്‍ വഴി ചട്ടം ലംഘിച്ചുവെന്നാണ് സിഎജിയുടെ രണ്ടു വര്‍ഷം മുമ്പത്തെ കണ്ടെത്തല്‍. സംസ്ഥാന സര്‍ക്കാര്‍ ആ സിഎജി റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം എന്തു ചെയ്തുവെന്നതാണ് വലിയ ചോദ്യം.

Tags: കേസ്അഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.