Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നു; ഉദ്യോഗസ്ഥ അനാസ്ഥ: റെയില്‍വേയില്‍ പൊലിഞ്ഞത് അഞ്ചു ജീവന്‍

അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ മുന്‍നിര്‍ത്തി കര്‍ശന സുരക്ഷാമാനദണ്ഡങ്ങളാണ് മന്ത്രാലയവും കേന്ദ്രസര്‍ക്കാരും മുന്നോട്ടുവച്ചത്. അതിന്റെ ഫലമായി 2019-20 കാലയളവില്‍ അപകടരഹിതമേഖലയായിരുന്നു റെയില്‍വേ. യാത്രക്കാരനും ജീവനക്കാരനും നേരിയ അപകടം പോലും സംഭവിച്ചില്ല. എന്നാല്‍ ഈ വര്‍ഷം സ്ഥിതിമാറി. ആവശ്യത്തിന് ജീവനക്കാരെ നല്‍കാതെ സൂപ്പര്‍വൈസര്‍മാരെ പീഡിപ്പിക്കുന്ന തിരുവനന്തപുരം ഡിവിഷനിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇരയാണ് ബിജു എന്നാണ് തൊഴിലാളിസംഘടനകളുടെ പരാതി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 12:10 pm IST
in Kerala

കൊല്ലം: മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലെ ഉദ്യോഗസ്ഥ അനാസ്ഥ കാരണം റെയില്‍വേയില്‍ അടിത്തട്ട് ജീവനക്കാരുടെ സുരക്ഷ അപകടത്തില്‍. അറ്റകുറ്റപ്പണിക്ക് നിയോഗിക്കുന്ന സാധാരണക്കാരുടെ ജീവനാണ് ഇത്തരത്തില്‍ നഷ്ടപ്പെടുന്നത്. കഴിഞ്ഞദിവസം കായംകുളത്ത് റെയില്‍വേ ഇലക്ട്രിക്കല്‍ ലൈനില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് ചവറ സ്വദേശി ബിജു (44) മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഒരു വര്‍ഷത്തിനിടെ വൈദ്യുത ആഘാതം ഏറ്റു മരിക്കുന്ന അഞ്ചാമത്തെയാളാണ് ബിജു.  

അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ മുന്‍നിര്‍ത്തി കര്‍ശന സുരക്ഷാമാനദണ്ഡങ്ങളാണ് മന്ത്രാലയവും കേന്ദ്രസര്‍ക്കാരും മുന്നോട്ടുവച്ചത്. അതിന്റെ ഫലമായി 2019-20 കാലയളവില്‍ അപകടരഹിതമേഖലയായിരുന്നു റെയില്‍വേ. യാത്രക്കാരനും  ജീവനക്കാരനും നേരിയ അപകടം പോലും സംഭവിച്ചില്ല. എന്നാല്‍ ഈ വര്‍ഷം സ്ഥിതിമാറി. ആവശ്യത്തിന് ജീവനക്കാരെ നല്‍കാതെ സൂപ്പര്‍വൈസര്‍മാരെ പീഡിപ്പിക്കുന്ന തിരുവനന്തപുരം ഡിവിഷനിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇരയാണ് ബിജു എന്നാണ് തൊഴിലാളിസംഘടനകളുടെ പരാതി.

മൂന്നുവര്‍ഷം മുമ്പ് കൊല്ലത്ത് പെരുമണ്ണില്‍ പാളം പരിശോധന നടക്കവെ രാമാനന്ദ് എന്ന ജീവനക്കാരന്‍ മരിച്ചു. അതേവര്‍ഷം കൊല്ലം യാര്‍ഡില്‍ രാത്രിയില്‍ ഷണ്ടിങ് നടത്തിക്കൊണ്ടിരുന്ന തീവണ്ടി ഇടിച്ച് സുധീപ് എന്നയാളും കൊല്ലപ്പെട്ടു.  

ഇലക്ട്രിക് ഓവര്‍ഹെഡ് ലൈന്‍ ഇല്ലാത്തിടത്ത് ചെയ്യേണ്ട ജോലി വേഗത്തില്‍ തീര്‍ക്കണമെന്ന സമ്മര്‍ദം കാരണം കഴിഞ്ഞമാസം റെയില്‍വേ നഷ്ടപ്പെടുത്തിയത് വി. ദത്തു എന്ന കായികതാരത്തെയാണ്. തിരുവനന്തപുരം യാര്‍ഡില്‍ പണിക്കിടെ ഷോക്കേറ്റ് മരിക്കുകയായിരുന്നു ദത്തു.

ഹെല്‍പ്പര്‍ തസ്തികയടക്കമുള്ള അടിത്തട്ട് ജീവനക്കാര്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ നല്‍കുന്ന പ്രവണത നിലവിലുണ്ടെന്ന് സംഘടനകള്‍ ആരോപിക്കുന്നു. ഇത്തരം വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തുകയും അകാരണമായി ശിക്ഷാനടപടി അടിച്ചേല്‍പ്പിക്കുകയും ചെയ്യാറുണ്ടെന്നും അവര്‍ പരാതിപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Entertainment

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.