Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദ്യയും വീണയും

സാരഥികളുടെ സന്ദേശം 47

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Nov 30, 2020, 10:22 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭക്തിയുടെ പുനര്‍നിര്‍വചനത്തിലൂടെയും പ്രായോഗിക പദ്ധതിയിലൂടെയും മുക്തിക്കപ്പുറം സമുദായോന്നമനം ലക്ഷ്യമാക്കിയ ആത്മീയ ധാരകളാല്‍ ശ്രദ്ധേയമായിരുന്നു കര്‍ണാടകം. ബസവേശ്വരനും അല്ലാമാപ്രഭുവും അക്കമഹാദേവിയും സിദ്ധരാമയും മധ്വാചാര്യനും കാലങ്ങളിലൂടെ നേടിയെടുത്ത പൈതൃകപുനഃസ്ഥാപനവും നവമനുഷ്യ സങ്കല്‍പ്പവും നവോത്ഥാനത്തിന്റെ ആത്മായനമായിരുന്നു. ദൈ്വതസിദ്ധാന്തിയായ മധ്വാചാര്യരുടെ ശിഷ്യപ്രമുഖനായ ശ്രീരാഘവേന്ദ്ര സ്വാമികളുടെ നാന്മുഖ പ്രതിഭയെ ഈ പശ്ചാത്തല ഭംഗിയിലാണ്  നിര്‍ണയിക്കേണ്ടത്.  

1595 ലാണ് തമിഴ്‌നാട്ടിലെ ഭുവനഗിരിയില്‍ രാഘവേന്ദ്ര ഭൂജാതനാകുന്നത്. ഗോപികാംബയും തിമ്മണ്ണ ഭട്ടയുമായിരുന്നു മാതാപിതാക്കള്‍. വെങ്കണ്ണ എന്ന പൂര്‍വാശ്രമ നാമധേയം പിന്നീട് വെങ്കട്ടനാഥനും വെങ്കിടാചാര്യയുമായി സമൂഹം സ്വീകരിച്ചു. സംന്യാസം വരിച്ചപ്പോഴാണ് രാഘവേന്ദ്ര തീര്‍ഥയായത്. പ്രകൃതിയും സംഗീതവും ക്ഷേത്രസങ്കേതങ്ങളും കുഞ്ഞുനാളില്‍ തന്നെ വെങ്കണ്ണയെ ആകര്‍ഷിച്ചിരുന്നു.  

മധുരയിലെ ലക്ഷ്മീ നരസിംഹാചാര്യരുടെ കീഴിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കുംഭകോണത്തെ ശ്രീമഠത്തിലെത്തി സ്വാമി സുധീന്ദ്രതീര്‍ഥയില്‍ നിന്ന് വേദാഭ്യസനം നേടി. സംഗീതപഠനവും വീണാവാദനവും ഇതോടൊപ്പമുണ്ടായിരുന്നു. സംഗീതശാസ്ത്രത്തിന്റെ സൂക്ഷ്മനാദ കണങ്ങളിലൂടെ സഞ്ചരിച്ച വെങ്കണ്ണ താമസിയാതെ വാഗ്ഗേയകാരനുമായി. സ്വരം പ്രാണാഗ്നിയാണെന്നറിയുന്ന യൗഗികജ്ഞാനത്തില്‍ ആ സംഗീതജ്ഞന്റെ അമേയമായ ഭാവരാഗതാളങ്ങള്‍ ഉണര്‍ന്നു. സത്യശിവസൗന്ദര്യത്തിന്റെ മായികാകാശങ്ങളില്‍ മേളശ്രുതി ദിവ്യതയാര്‍ന്നു. ശിഷ്യന്മാരും ആരാധകരും നവസംവേദനത്വത്തില്‍ ആനന്ദചിത്തരായി.  

മധുരയില്‍ മടങ്ങിയെത്തി സരസ്വതീബായിയെ വിവാഹം കഴിച്ചെങ്കിലും ലൗകിക ജീവിതത്തില്‍  തൃപ്തനാകാതെ കുഭകോണത്ത് തിരിച്ചുവരികയായിരുന്നു. സുധീന്ദ്രതീര്‍ഥയുടെ കീഴില്‍ വീണ്ടും പഠനമനനങ്ങളാരംഭിച്ചു. സംസ്‌കൃതഭാഷാ നൈപുണിയും വേദോപനിഷത്തുകളും ഇതിഹാസ പുരാണങ്ങളും വെങ്കണ്ണയുടെ പ്രതിഭയില്‍ സൂര്യവെളിച്ചമായി. പണ്ഡിതന്മാരുമായുള്ള വിവിധവാദപ്രതിവാദ വേദികളില്‍ എന്നും അദ്ദേഹം വിജശ്രീ ലാളിതനായി.

പ്രശസ്തിയുടെ നറുനിലാവിലാണ് വെങ്കണ്ണ സംന്യാസം സ്വീകരിച്ച് രാഘവേന്ദ്ര തീര്‍ഥയാകുന്നത്. കര്‍ണാടകത്തിലെയും തമിഴിലെയും പുണ്യപുരാണഗ്രന്ഥങ്ങള്‍ സ്വാമികള്‍ അയത്‌നലളിതമായി സാമാന്യ ജനങ്ങള്‍ക്കായി വ്യാഖ്യാനിച്ചു നല്‍കി. ആ സുഭാഷിതങ്ങളുടെയും സദ്‌സംഗത്തിന്റെയും മധുരാനുഭവത്തില്‍ സമൂഹം  

പുതുവഴികളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. തന്നെ സമീപിക്കുന്നവര്‍ക്കെല്ലാം ജാതിമതാതീതമായി വേദവും സംസ്‌കൃതവും പഠിപ്പിക്കാന്‍ രാഘവേന്ദ്ര ഉത്സുകനായിരുന്നു. ശാസ്ത്രീയ സംഗീതവും വീണയുമഭ്യസിക്കാന്‍ ആദരാതിരേകത്തോടെയാണ് യുവജനങ്ങളെത്തിയത്. ആധ്യാത്മികതയ്‌ക്കപ്പുറം സംഗീതകലാസാഹിത്യ രംഗങ്ങളിലെല്ലാം അപൂര്‍വമായ നേട്ടമാണ് സ്വാമികള്‍ കൈവരിച്ചത്. മധ്വാചാര്യരുടെ പ്രശസ്തമായ ആറു പ്രകരണ ഗ്രന്ഥത്തിനാണ് രാഘവേന്ദ്ര അഗാധമായ പഠനവ്യാഖ്യാനം നിര്‍വഹിച്ചത്.  

ബ്രഹ്മസൂത്രത്തെ പുരസ്‌ക്കരിച്ചെഴുതിയ ‘സൂത്രപ്രസ്ഥാനം’ വേദപ്രസ്ഥാനം ഉപനിഷദ് പ്രസ്ഥാനം എന്നീ ഉജ്ജ്വലഗ്രന്ഥങ്ങള്‍ ആര്‍ഷഭാരതത്തിന്റെ തത്വജ്ഞാനസരണിയുടെ കെടാവിളക്കായി പ്രഭ ചൊരിയുന്നു. രാമചരിത്ര മഞ്ജരി, പ്രാതഃസങ്കല്‍പ്പ ഗദ്യം, സര്‍വസമര്‍പണ ഗദ്യം, മുതലായ കൃതികള്‍ ഗുരുവിന്റെ ആത്മചേതനാ സന്തര്‍പണമാണ്.  

ഗുരു സുധീന്ദ്രതീര്‍ഥയുടെ പിന്‍ഗാമിയായി 1621 ല്‍ ശ്രീമഠത്തിന്റെ ചുമതലയില്‍ നിയുക്തനായ ശേഷം സ്വാമികള്‍ ദക്ഷിണേന്ത്യന്‍ ദേശാടനത്തില്‍ മുഴുകി. മധ്വാചാര്യന്റെ ദൈ്വതപ്രമാണങ്ങളും താത്വിക ദര്‍ശനങ്ങളും നിയോഗമെന്നോണം ഈ യാത്രയിലാണ് രാഘവേന്ദ്രസ്വാമികള്‍ പ്രചരിപ്പിച്ചത്. അതീന്ദ്രിയമായ സിദ്ധികള്‍ നേടിയിരുന്ന ഗുരുവിന്റെ  അതീതവിദ്യകള്‍ ഐതിഹ്യ പരിവേഷമണിഞ്ഞ് ആ ജീവിതത്തെ വര്‍ണപ്പൊലിമയുള്ളതാക്കുന്നു.  

1671 ല്‍ മന്ത്രാലയം എന്ന ദേശത്താണ് ഗുരു സമാധി പ്രാപിക്കുന്നത്. ഇന്ന് വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം ആന്ധ്രപ്രദേശിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. തപോനിഷ്ഠമായ മഹായോഗിയുടെ കര്‍മവീര്യവും ആസ്തിക ബുദ്ധിയും സംഗീതസപര്യയും കാലത്തിന്റെ മുന്‍നടന്ന ശബ്ദവും വെളിച്ചവുമായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

Kerala

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

Kerala

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

Kerala

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

Kerala

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

പുതിയ വാര്‍ത്തകള്‍

ഉദയ ഗ്രൂപ്പ്: അനന്തപുരിയിലെ ആതിഥേയര്‍

ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ജന്മഭൂമി പവലിയനില്‍ വിവിധയിനം കിഴങ്ങ് വര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നു.

കൗതുകങ്ങളുടെ കലവറ നിറച്ച് പുത്തന്‍ കിഴങ്ങുത്പന്നങ്ങളുമായി കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം പവലിയന്‍

താരിഫ്‌സ് ടു ട്രെയംഫ് സെമിനാറില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ സിഎ സുന്ദരം രാമാമൃതം മുഖ്യ പ്രഭാഷണം നടത്തുന്നു

സാമ്പത്തിക മുന്നേറ്റത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്ക്: സുന്ദരം രാമാമൃതം

ഭാരതം പാകിസ്ഥാനെ മുട്ടുകുത്തിച്ചു

പൊഖ്റാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ (ഫയല്‍ ചിത്രം)

ലക്ഷ്യത്തില്‍ പതിക്കുന്നവികസന റോക്കറ്റുകള്‍

ജന്‍ ആന്ദോളന്‍ ജല്‍ ആന്ദോളന്‍ കേരളം അറിയണം നമാമി ഗംഗയെ

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ സര്‍വകലാശാല വിസി പ്രൊഫ. സിസ തോമസിന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ഉപഹാരം നല്‍കുന്നു

ലഹരിക്കെതിരെ ഒരുമിച്ച് പോരാടാനുറച്ച് വനിതാകൂട്ടായ്മ

ഓപ്പറേഷന്‍ സിന്ദൂര്‍ സ്ത്രീകള്‍ക്ക് അഭിമാനം: ആര്‍. ശ്രീലേഖ

സംസ്‌കൃതം ഈ മണ്ണിന്റെ ഭാഷ: ഗവര്‍ണര്‍

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധിസഭ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ജസ്റ്റിസ്് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies