Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നമ്പര്‍ പത്ത് നിശ്ചലം; ഫുട്‌ബോള്‍ ദൈവത്തിന് വിടചൊല്ലി ലോക ജനത

1977ല്‍ 16-ാം വയസ്സില്‍ മറഡോണ അര്‍ജന്റീനയുടെ ദേശീയ ടീമിന്റെ ഭാഗമായി. 1978ലെ വേള്‍ഡ് കപ്പ് മത്സരത്തിനുള്ള ടീമിലേക്ക് കോച്ച് മേനോട്ടി അദ്ദേഹത്തിന് അവസരം നിഷേധിച്ചു.

Janmabhumi Online by Janmabhumi Online
Nov 27, 2020, 02:43 pm IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

പി.വിപിന്‍

നമ്പര്‍ പത്ത് നിശ്ചലമായിരിക്കുന്നു. ഡിയഗോ അര്‍മാന്‍ഡോ മറഡോണ ലോകത്തിലെ ആരാധകരുടെ സ്വന്തം ദൈവം തന്റെ പ്രാണവായു ഫുട്ബോളിലേക്ക് പകര്‍ന്ന് വിട പറഞ്ഞിരിക്കുന്നു. അര്‍ജന്റീനക്കാരുടെ മാത്രമല്ല ലോകജനതയുടെ സിരകളിലേക്ക് ഫുട്ബോളിന്റെ ആവേശം നിറച്ച മഹാപ്രതിഭയാണ് മറഡോണ. ഫുട്ബോളിനെ കുറിച്ച് കേട്ടു തുടങ്ങിയ കാലം മുതല്‍ കേട്ട പേരാണ് ഫുട്ബോള്‍ ദൈവത്തിന്റേത്. ആറ് കളിക്കാരെ മറികടന്ന് ഗോള്‍നേടിയ സൂപ്പര്‍മാന്‍ ലോകം മുഴുവനുമുള്ള ഫുട്ബോള്‍ ആരാധകരെ തന്നിലേക്ക് അടുപ്പിക്കുകയായിരുന്നു. ഫുട്ബോള്‍ മൈതാനങ്ങളില്‍ ഏറ്റവുമധികം ഉയര്‍ന്നു കേട്ട പേരും അതായിരിക്കും.  

അര്‍ജന്റീനയിലെ ഒരു ചേരിയില്‍ ജനിച്ച മറഡോണയുടെ ബാല്യകാലം ദുരിതപൂര്‍ണമായിരുന്നു. കുട്ടിക്കാലത്ത് സ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ തെരുവിലും റെയില്‍പ്പാളങ്ങളിലും പന്ത് തട്ടി കളിച്ചത് അദ്ദേഹം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. കുതിരയുടെ മേച്ചില്‍ പുല്‍മൈതാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആദ്യമൈതാനം.  

ഒമ്പതാമത്തെ വയസ്സില്‍ അര്‍ജന്റീനയുടെ ജൂനിയര്‍ ടീമിലേക്കുള്ള ട്രയല്‍സില്‍ പങ്കെടുക്കുമ്പോഴാണ് ലിറ്റില്‍ ഒനിയന്‍സ് എന്ന ക്ലബിന് വേണ്ടി മറഡോണയെ തെരഞ്ഞെടുക്കുന്നത്. ക്ലബിനുവേണ്ടി 136 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 12-ാമത്തെ വയസ്സില്‍ ഒരു പ്രൊഫഷണല്‍ ബോള്‍ ബോയി ആയ മറഡോണ മത്സരത്തിന്റെ ഇടവേളയില്‍ തന്റെ കഴിവുകള്‍ പുറത്തെടുത്ത് കാണികളുടെ ഹരമായി മാറി. ഈ പ്രകടനം കണ്ട ഒരു ടെലിവിഷന്‍ ചാനല്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഇതോടെ അര്‍ജന്റീനക്കാരുടെ മനസ്സില്‍ കുഞ്ഞു പ്രസിദ്ധി നേടുകയും ചെയ്തു.  

1977ല്‍ 16-ാം വയസ്സില്‍ മറഡോണ അര്‍ജന്റീനയുടെ ദേശീയ ടീമിന്റെ ഭാഗമായി. 1978ലെ വേള്‍ഡ് കപ്പ് മത്സരത്തിനുള്ള ടീമിലേക്ക് കോച്ച് മേനോട്ടി അദ്ദേഹത്തിന് അവസരം നിഷേധിച്ചു. ആ വര്‍ഷം അര്‍ജന്റീന വേള്‍ഡ് കപ്പ് നേടി. കൊച്ചു മറഡോണയുടെ ഹൃദയം തകര്‍ന്ന സംഭവമായിരുന്നു അത്.  

അര്‍ജന്റീനയിലെ പ്രശസ്തമായ ബൊക്ക ജുനിയേഴ്സില്‍ നിന്നാണ് യൂറോപ്പിലെ പ്രശസ്തമായ ബാര്‍സലോണയില്‍ അദ്ദേഹം ചേരുന്നത്. അവിടെ രണ്ടു വര്‍ഷം കളിക്കുകയും ചെയ്തു. പിന്നീട് ആണ് നേപ്പിള്‍സ് എന്ന തെക്കന്‍ ഇറ്റലിയിലെ പാവപ്പെട്ടവരുടെ നഗരത്തിലെ ഏറ്റവും വിലകൂടിയ താരമായി അദ്ദേഹം മാറുന്നത്. നോര്‍ത്ത് ഇറ്റലി എന്ന അതിസമ്പന്നരുടെ നിഴലില്‍ അപമാനിതരായി നില്‍ക്കുന്ന സൗത്ത് ഇറ്റലിയിലെ പാവപ്പെട്ടവരുടെ ഫുട്ബോള്‍ ദൈവം ആയിരുന്നു മറഡോണ. അവരുടെ സ്നേഹത്തിന് അവരുടെ അഭിമാനം വാനോളം ഉയര്‍ത്തി അന്നുവരെ തെക്കന്‍ ഇറ്റലിക്കാര്‍ക്ക് അപ്രാപ്യം ആയ കിരീടം രണ്ടു വട്ടം നപ്പോളി എന്ന ക്ലബിലൂടെ ആ ജനതയ്‌ക്ക് തിരിച്ചുനല്‍കി.

മറഡോണയും നേപ്പിള്‍സുമായുള്ള ബന്ധത്തിന് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. 1990ല്‍ ഇറ്റലി ആദിത്യം വഹിച്ച ലോകകപ്പില്‍ അര്‍ജന്റീനയുടെ ദേശീയ ഗാനത്തിന് കാണികള്‍ നല്‍കിയ നിര്‍ത്താതെയുള്ള ഹര്‍ഷാരവം ഇതിന് തെളിവാണ്. തന്നെ സംബന്ധിച്ചിടത്തോളം അതു തന്നെ ഒരു ജയമായിരുന്നു, ഞാന്‍ സ്തബ്ദനായിരുന്നു, അവര്‍ എല്ലാവരും എന്റെ ജനതയാണ്.  

ഒരു ജനതയുടെ പ്രതികാരദാഹവുമായി 1986ല്‍ വേള്‍ഡ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നേരിടുന്നത് തങ്ങളെ നാലുവര്‍ഷം മുമ്പ് ഫാല്‍ക്ക്ലാന്റ് യുദ്ധത്തില്‍ തോല്‍പ്പിച്ച ഇംഗ്ലണ്ടിനെയായിരുന്നു. മറഡോണ എന്ന ഒറ്റയാന്‍ പോരാളി ഇംഗ്ലണ്ടിന്റെ നെഞ്ചകം തകര്‍ത്ത മനോഹരമായ ചരിത്രം ആഘോഷിച്ചത് നൂറ്റാണ്ടിലെ അതിമനോഹരമായ ഗോളും ദൈവത്തിന്റെ ഗോളും കൊണ്ടാണ്.  

ഒരു കുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയോടെ പന്തുമായി ജീവിതനൃത്തം ആടുന്ന ആ മഹാനുഭാവന്റെ ജീവിത പാളിച്ചകളെ അദ്ദേഹം ഇങ്ങനെ ഒരിക്കല്‍ പങ്കുവെക്കുകയുണ്ടായി ” പന്തിന് ഒരിക്കലും കറപിടിക്കില്ല. കാലിലെ താളം ലോകഹൃദയതാളമാക്കിയ മറഡോണയ്‌ക്ക് പ്രണാമം.  

Tags: footballMaradona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍
Football

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

Football

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

Football

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

News

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നടക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍; സമരം കേന്ദ്രത്തിനെതിരെ

അയാള്‍ ആസ്വദിക്കട്ടെ, പക്ഷേ അത് പരിഹാസ്യമാണ് : മസ്‌കിന്‌റെ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ച് ട്രംപ്

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

ഭാരതത്തിലെ സ്വർണ്ണശേഖരം എത്ര ടൺ ആണെന്നോ? 10 ലോകരാജ്യങ്ങളുടെ ആകെ ശേഖരത്തേക്കാൾ കൂടുതൽ

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏത് ചോക്ലേറ്റാണ് ഏറ്റവും ഗുണം ചെയ്യുന്നത് ?

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിറുത്തിവച്ച് എന്‍എംസി, വ്യാപക പരിശോധനയ്‌ക്ക് ഉന്നത സമിതി

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies