Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മറഡോണ വിടപറയുമ്പോള്‍

അതിര്‍വരമ്പുകള്‍ക്ക് അപ്പുറമുള്ള സൗഹൃദങ്ങളിലേക്കു ജനമനസ്സിനെ നയിക്കാന്‍ താരങ്ങള്‍ക്കു കഴിയുന്നത് ആരാധകര്‍ സ്വയമറിയാതെ അവരുടെ മികവിലൂടെ ഒരേ മനസ്സായി ചിന്തിക്കുന്നതു വഴിയാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 27, 2020, 05:00 am IST
in Editorial

ലോക ഫുട്ബോളിലെ ഒരു കാലഘട്ടം കടന്നു പോവുകയാണ്. ആ കളിയെ അത്രമാത്രം സ്വാധീനിച്ച വ്യക്തിയേയാണ് ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന അര്‍ജന്റീനക്കാരന്റെ വിടവാങ്ങലോടെ നഷ്ടപ്പെട്ടത്. തലച്ചോറിലെ രക്തസ്രാവത്തിനുള്ള ചികില്‍സയിലായിരുന്നപ്പോഴും ഫുട്ബോള്‍ ആരാധകരുടെ മനസ്സില്‍, മറഡോണയില്ലാത്തൊരു കാലത്തേക്കുറിച്ചുള്ള ചിന്തയുണ്ടായിരുന്നില്ല. ഒരിക്കലും ഉടയാത്തൊരു ബിംബമായിരുന്നു അവര്‍ക്ക് ആ താരം. അതൊകൊണ്ടുതന്നെ ലോകമാകെ ഒരേവികാരത്തോടെയാണ് ആ വിടവാങ്ങല്‍ നിമിഷത്തെ കാണുന്നത്. കളിമികവിലൂടെ ലോകത്തെ തന്നിലേക്ക് ആകര്‍ഷിച്ച താരം മരണത്തിലും അത് ആവര്‍ത്തിച്ചു. കളികളുടേയും കളിക്കാരുടേയും ഏറ്റവും വലിയ സംഭാവനയും ജനതയെ ഒരുമിപ്പിക്കുന്ന ഈ പ്രക്രിയയാണല്ലോ. മുന്‍പേ നടന്നവര്‍ പലരും അതു ചെയ്തിട്ടുണ്ടെങ്കിലും മറഡോണ അക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നത്, ഈ കാലം നമുക്കു കണ്‍മുന്നില്‍ കാണിച്ചുതന്നെ മഹാരഥനാണ് എന്നതിനാലാണ്. പെലെ അടക്കമുള്ളവരുടെ കളികള്‍ കേട്ടും വായിച്ചു ശീലിച്ചപ്പോള്‍ കാലത്തിന്റെയും സാങ്കേതിക രംഗത്തിന്റെയും മാറ്റം മറഡോണയെ നമ്മുടെ സ്വീകരണ മുറികളിലെത്തിച്ചു. അതുകൊണ്ടു തന്നെ നമുക്കിടയിലെ താരമായി മാറി. കളിക്കളത്തിലെ മാന്യത എന്തെന്ന് ഓരോ കളിയിലും കാണിച്ചു തന്നു. ആ മികവിനെ മറികടക്കാന്‍ കഴിയാത്തവര്‍ കാടന്‍ കളിപുറത്തെടുത്തപ്പോഴും സ്വന്തം മികവുകൊണ്ടു പിടിച്ചുനിന്നു. ആക്രമണോല്‍സുക ഫുട്ബോള്‍ എന്നാല്‍ എതിരാളിയെ ശാരീരികമായി നേരിടുകയല്ലെന്നു തെളിയിച്ചു. കളിക്കൊപ്പം മനസ്സിനേയും നിയന്ത്രിക്കുന്ന ഇത്തരം ഇന്ദ്രജാലം ഏറെ ലോകതാരങ്ങളില്‍ കണാനാവില്ല.

ലോകകപ്പിലെ ആദ്യ വരവില്‍ 1982ല്‍ ഫൗളിന്റെ പേരില്‍ ചുവപ്പുകാര്‍ഡു വാങ്ങി നിസ്സഹായനായി കളം വിടുന്ന ഇരുപത്തിരണ്ടുകാരനും അടുത്ത ലോകകപ്പില്‍ കപ്പു കൈനീട്ടിവാങ്ങുന്ന നായകനും അടുത്തതില്‍ രണ്ടാം സ്ഥാനത്തായിപ്പോയ വേദനയില്‍ സമ്മാനദാന വേദിയില്‍ നിന്നു വിതുമ്പുന്ന ക്യാപ്റ്റനും. ഈ മൂന്നു ചിത്രങ്ങള്‍ക്കിടയില്‍ മറഡോണയുടെ ഒരു നീണ്ട കളിജീവിതം ചുരുളഴിയുന്നുണ്ട്. അതു സഹനത്തിന്റെയും അനുഭവപാഠങ്ങളുടേയും അജയ്യതയിലേക്കുള്ള ഉയര്‍ച്ചയുടേയും പിന്നെ അനിവാര്യമായ ഇറക്കത്തിന്റേയും ചിത്രങ്ങളായിരുന്നു. അതെല്ലാം സംഭവിക്കുമ്പോഴും മറഡോണ കളിയില്‍ മാറ്റമില്ലാതെ നിന്നു. ചുറ്റുപാടുകള്‍ ഏറെ മാറിയെന്നു മാത്രം.

ജയാപജയങ്ങള്‍ക്കും കിരീട നേട്ടത്തിനും അപ്പുറമുള്ളൊരു മാനം ഇന്നു കളികള്‍ക്കുണ്ടല്ലോ. അവിടെയും മറഡോണയെപ്പോലുള്ളവരുടെ പ്രസക്തി ഏറെയാണ്. അതിര്‍വരമ്പുകള്‍ക്ക് അപ്പുറമുള്ള സൗഹൃദങ്ങളിലേക്കു ജനമനസ്സിനെ നയിക്കാന്‍ താരങ്ങള്‍ക്കു കഴിയുന്നത് ആരാധകര്‍ സ്വയമറിയാതെ അവരുടെ മികവിലൂടെ ഒരേ മനസ്സായി ചിന്തിക്കുന്നതു വഴിയാണ്. സാമ്പത്തിക തകര്‍ച്ചയും രാഷ്‌ട്രീയ അസ്ഥിരതയും കൊണ്ട് പൊട്ടിത്തകര്‍ന്നു പോകുമെന്നു തോന്നിച്ച കാലഘട്ടത്തില്‍ അര്‍ജന്റീനയെ ഒന്നിച്ചു നിര്‍ത്തിയത് ഫുട്ബോള്‍ ആണെന്നു പറയാറുണ്ട്. ഫുട്ബോള്‍ ഭ്രാന്തില്‍ എന്തും മറക്കുന്നൊരു ജനതയ്‌ക്ക് അതു പ്രാണവായു പോലെയാണല്ലോ.

ഏറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും ചില ചോദ്യങ്ങള്‍ ബാക്കിയാക്കിയുമാണ് മറഡോണയുടെ മടക്കം. ഫുട്ബോളില്‍ മുന്‍വിധികള്‍ക്കും ശരീര വടിവിനും അപ്പുറം ചില യാഥാര്‍ഥ്യങ്ങളുണ്ടെന്നതിലേക്കു മറഡോണയുടെ കാലം വിരല്‍ചൂണ്ടി. ഉയരക്കാര്‍ക്കുമാത്രം പറഞ്ഞതല്ല ഫുട്ബോളെന്നു കളിക്കളങ്ങളിലൂടെ തെളിയിച്ചു. ഒരു കുറവിനെ മറികടക്കാന്‍ മറുമികവ് ആയുധമാക്കാമെന്നതാണ് മറഡോണയുടെ പാഠം. തന്ത്രങ്ങള്‍ എത്രമാറിയാലും നൈസര്‍ഗിക മികവിനു കോട്ടം വരുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് മറഡോണ. പവര്‍ ഫുട്ബോളും ടോട്ടല്‍ ഫുട്ബോളും വന്നിട്ടും ഫോര്‍മേഷനുകള്‍ മാറിമറിഞ്ഞിട്ടും പൊരുതിനിന്നത് സ്വതസ്സിദ്ധമായ മെയ്വഴക്കവും പന്തടക്കവും കൊണ്ടാണ്.

ലോക ഫുട്ബോളിലെ മുടിചൂടാമന്നന്‍ ആരെന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു. പുഷകാസും ഗാരിഞ്ചയും യുസേബിയോയും യോഹാന്‍ ക്രൈഫും ബക്കാമും റൊണാള്‍ഡോയും മെസ്സിയും എല്ലാമുണ്ടെങ്കിലും ആ തര്‍ക്കം രണ്ടു പേരുകളില്‍ ചെന്ന് നില്‍ക്കുന്നു. പെലെയും മറഡോണയും. അവരവരുടെ ശൈലികളിലൂടെ കളിയുടെ ലോകം കീഴടക്കിയ അവരില്‍ നിന്ന് ഒരു ഒന്നാമനെ തെരഞ്ഞെടുക്കാന്‍ ഫുട്‌ബോള്‍ വിദഗ്ധര്‍ക്കോ ആരാധകര്‍ക്കോ കഴിഞ്ഞിട്ടില്ല. അഥവ ഇനി അതു നടന്നാല്‍ത്തന്നെ അതു കേള്‍ക്കാന്‍ മറഡോണ ഉണ്ടാവുകയുമില്ല. തലമുറകള്‍ ആ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമായിരിക്കാം; ഇനിയുമൊരു പെലെയോ മറഡോണയോ പിറക്കും വരെ.

Tags: Maradona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ 20 ലക്ഷം വിലമതിക്കുന്ന വാച്ച് മോഷ്ടിച്ചു; ദുബായ് പോലീസ് അസമില്‍; വാച്ചുമായി വാസിദ് ഹുസൈന്‍ അറസ്റ്റില്‍

Football

മറഡോണയ്‌ക്ക് ആദരം: മെസിക്ക് പിഴ

Sports

മറഡോണയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഹന്‍ റോയിയുടെ കവിത

Fact Check

മറഡോണയുടെ അന്ത്യയാത്രയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം; മറഡോണയുടെ സംസ്‌കാര ചടങ്ങ് നടത്തിയത് സ്വകാര്യ ചടങ്ങായി

Entertainment

‘മരണത്തിനും അതീതനാണ് മറഡോണ’; ആ പത്തു-പതിനഞ്ചു മിനിറ്റ് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് രഞ്ജിനി ഹരിദാസ്

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.