Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഴിമതിവാഴ്ചയുടെ അരമന രഹസ്യങ്ങള്‍

പിണറായി വിജയന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു. സിപിഎമ്മിന്റെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീഴുകയുമാണ്.അധികാരത്തിനുവേണ്ടി വിരുദ്ധ ചേരികളില്‍നിന്ന് മത്സരിക്കുന്ന ഇടതുജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Nov 25, 2020, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

അധികാരത്തിനുവേണ്ടി വിരുദ്ധ ചേരികളില്‍നിന്ന് മത്സരിക്കുന്ന ഇടതുജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. കെ.എം. മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തല്‍ തങ്ങളുടെ ഭരണകാലത്തെ അഴിമതികള്‍  ഒതുക്കിത്തീര്‍ക്കാന്‍ ഇടതു-വലതു മുന്നണികള്‍ ഒത്തുകളികള്‍ നടത്തുന്നത് എത്ര ലാഘവബുദ്ധിയോടെയാണെന്ന് കാണിച്ചുതരുന്നു. ബാര്‍ കോഴ കേസില്‍ പ്രതിയായ മാണി മുഖ്യമന്ത്രി പിണറായിയുടെ വീട്ടില്‍ പ്രഭാത ഭക്ഷണത്തിനെത്തിയതോടെ കേസ് ആവിയായിപ്പോവുകയായിരുന്നുവെന്നാണ് ബിജു രമേശ് പറഞ്ഞിരിക്കുന്നത്. മാണിയുടെ അപേക്ഷ പരിഗണിച്ച് കേസ് അവസാനിപ്പിക്കാന്‍ പോലീസിന് പിണറായി അപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവത്രേ. അന്നത്തെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും മുന്‍ മന്ത്രി കെ.ബാബുവുമടക്കം കോഴ കൈപ്പറ്റിയതിന്റെ വിവരങ്ങളും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വെറും കെട്ടുകഥയല്ല. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഉള്ളറ രഹസ്യങ്ങള്‍ അറിയാവുന്ന ബിജുവിന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ടതില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അധികാര തുടര്‍ച്ച ലഭിക്കാതെ പോയതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ബാര്‍ കോഴ കേസായിരുന്നു. യുഡിഎഫ് ഭരണകാലത്ത് മദ്യനിരോധനം വേണമെന്ന ആവശ്യം ഉയര്‍ത്തിയ വി.എം. സുധീരനെ കടത്തിവെട്ടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു നല്‍കാമെന്നേറ്റ് ബാറുടമകളില്‍നിന്ന് ധനമന്ത്രിയായിരുന്ന മാണി അടക്കമുള്ളവര്‍ കോടികള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. കോഴപ്പണം കൈപ്പറ്റാന്‍ മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നുവരെ ആക്ഷേപമുയര്‍ന്നു. മന്ത്രിസ്ഥാനം രാജിവയ്‌ക്കാതിരുന്ന കെ.എം.മാണിയെ കോഴ മാണിയെന്നും, തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയുള്ളയാളെന്നുമാണ് അന്ന് പ്രതിപക്ഷമായിരുന്ന സിപിഎം പരിഹസിച്ചത്. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ നിയമസഭ തല്ലിത്തകര്‍ക്കുകയും ചെയ്തു. അധികാരം കിട്ടിയപ്പോള്‍ ഇതേ ആളുകളാണ് മാണിക്കെതിരായ കേസ് അട്ടിമറിച്ചതെന്നു വരുമ്പോള്‍ യാതൊരു മടിയുമില്ലാതെ ജനവഞ്ചന നടത്തുകയാണ് ഇക്കൂട്ടരെന്ന് തെളിയുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മറ്റും ആരോപണവിധേയരായ സോളാര്‍ അഴിമതിക്കേസിലും ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിച്ചതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇടതു-വലതു മുന്നണികള്‍ പുറമേക്കു പ്രകടിപ്പിക്കുന്ന രാഷ്‌ട്രീയ എതിര്‍പ്പുകള്‍ വെറും തട്ടിപ്പാണെന്നും അഴിമതിക്കേസുകളിലെ ഒത്തുതീര്‍പ്പുകള്‍ സ്വയം വിളിച്ചു പറയുന്നു. ഇതിന്റെ ഭാഗമാണ് മാണിയുടെ മകന്‍ ജോസ് ഇടതുമുന്നണിയില്‍ എത്തിയിരിക്കുന്നത്.

തന്റെ അടുത്തയാളാണെന്നു പറഞ്ഞ് ആരെങ്കിലും രംഗപ്രവേശം ചെയ്താല്‍ അതും ഒരു അഴിമതിയാണെന്നും, ഇത്തരം അവതാരങ്ങളെ കരുതിയിരിക്കണമെന്നും പറഞ്ഞ് അധികാരമേറ്റയാളാണ് പിണറായി വിജയന്‍. ഇതേ ആളാണ് സംസ്ഥാന രാഷ്‌ട്രീയത്തെ  ഇളക്കിമറിച്ച ഒരു അഴിമതിക്കേസ്, അതില്‍ പ്രതിയായ വ്യക്തിയുടെ ആവശ്യപ്രകാരം അട്ടിമറിച്ചതെന്ന വെളിപ്പെടുത്തല്‍ വളരെ ഗുരുതരമാണ്. അഴിമതിയുടെ കാര്യത്തില്‍ മറ്റ് അവതാരങ്ങള്‍ ആവശ്യമില്ലെന്നും, എല്ലാം താന്‍ തന്നെ ആയിക്കൊള്ളാമെന്നുമായിരിക്കാം പിണറായി ഉദ്ദേശിച്ചത്. പിണറായി വിജയന്റെ സത്യസന്ധത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. സിപിഎമ്മിന്റെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീഴുകയുമാണ്. ബാര്‍ കോഴ കേസും സോളാര്‍ കേസുമൊക്കെ അട്ടിമറിച്ചതിന്റെ ബലത്തിലാവാം സ്വര്‍ണ കള്ളക്കടത്തും ലൈഫ് മിഷനും കെ-ഫോണും ഇ-ബസുമുള്‍പ്പെടെയുള്ള അഴിമതികള്‍ പിണറായി സര്‍ക്കാര്‍ നടത്തിയത്. പിണറായിയും മറ്റും പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി ഈ അഴിമതികള്‍ക്കെതിരെയുള്ള പ്രതിഷേധം അതിരുവിടുന്നു എന്നുവന്നപ്പോഴാണ് ബാര്‍ കോഴ കേസും സോളാര്‍ കേസുമൊക്കെ പുനരുജ്ജീവിപ്പിക്കുന്നതെന്നു വേണം മനസ്സിലാക്കാന്‍. അഴിമതിയാണ് ഇടതു-വലതു മുന്നണികളുടെ ചാലക ശക്തി.  രണ്ടു കൂട്ടരെയും അധികാരത്തിനു പുറത്തുനിര്‍ത്തുകയെന്നതു മാത്രമാണ് സംസ്ഥാനത്ത് അഴിമതി അവസാനിപ്പിക്കാനുള്ള മാര്‍ഗം. അതിനുള്ള ഇച്ഛാശക്തി ജനങ്ങള്‍ പ്രകടിപ്പിക്കണം. തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കുകയും വേണം.

Tags: pinarayiഅഴിമതിcpim
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘ശ്രദ്ധിക്കണം , ക്ഷണിതാക്കളിൽ സാമ്പത്തിക തട്ടിപ്പുകാരോ, മാസപ്പടിക്കാരോ ഒക്കെ ഉൾപ്പെട്ടാൽ അതിന്റെ നാണക്കേട് സർക്കാരിനാണ് ‘ ; ശ്രീജിത്ത് പണിക്കർ

Kerala

ആശുപത്രിയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Kerala

പിണറായിക്ക് ജയ് വിളിക്കാനെത്തണമെന്ന് അധ്യാപകരോടു നിര്‍ദേശിച്ച് ഡിഇഒയുടെ വിവാദ ഉത്തരവ്

Kerala

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിൽ മടക്കം ; ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടി

പുതിയ വാര്‍ത്തകള്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies