Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് കോര്‍പറേഷന്‍: വികസന മരവിപ്പിന്റെ അഞ്ചു വര്‍ഷങ്ങളിലൂടെ – 2 ; വെട്ടിപ്പിന്റെ ഭരണം തട്ടിപ്പിന്റെ കണക്കുകള്‍

പരസ്യനികുതിയില്‍ നൂറ് ശതമാനം വര്‍ധനവ് വരുത്തിയിട്ടും 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 42,20,000 രൂപ ലഭിച്ച സ്ഥാനത്ത് തൊട്ടടുത്ത വര്‍ഷം 57,10,000 രൂപയ്‌ക്കാണ് ലേലം പോയത്. ആറു പേര്‍ ലേലത്തിന് പങ്കെടുത്തെങ്കിലും രണ്ടു പേര്‍ മാത്രമാണ് ലേലം വിളിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 03:01 pm IST
in Kozhikode

കോഴിക്കോട്: ആഗോള പ്രശ്‌നങ്ങളില്‍ വരെ പ്രമേയം പാസാക്കി പരിഹാസമേറ്റുവാങ്ങുന്ന കോര്‍പ്പറേഷന്‍ ഭരണ സമിതി, മൂക്കിന് താഴെ നടക്കുന്ന ഭരണനിര്‍വ്വഹണത്തിലെ തട്ടിപ്പുകള്‍ മറച്ചുവെച്ചു. ക്രമപ്രകാരം ലഭിക്കേണ്ട നികുതി പിരിച്ചെടുത്തില്ലെന്ന് മാത്രമല്ല സ്വന്തക്കാര്‍ക്ക് ഇളവും നല്‍കി. മരുന്നിന് പണം നല്‍കിയിട്ടും മരുന്ന് എത്തിക്കാത്ത കമ്പനികള്‍ക്ക് വീണ്ടും അഡ്വാന്‍സ് നല്‍കി. ഭൂമി ഏറ്റെടുത്തതിലെ കാലതാമസം കാരണം 17 കോടി രൂപയുടെ അധിക ബാധ്യത വരുത്തി. പുഴ പുറമ്പോക്ക് പാട്ടത്തിന് നല്‍കി, പരസ്യനികുതി വര്‍ദ്ദിപ്പിച്ചിട്ടും വരുമാനത്തില്‍ വര്‍ദ്ദനവുണ്ടാക്കാനായില്ല തുടങ്ങി നഷ്ടങ്ങളുടേയും തട്ടിപ്പുകളടെയും ചിത്രം ഏറെയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ വകയിരുത്തിയ 54 ശതമാനം മാത്രമാണ് ചെലവഴിച്ചത്. 13 നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ 8 പേരും 50 ശതമാനത്തില്‍ താഴെ മാത്രമാണ് പദ്ധതി തുക ചെലവഴിച്ചത്. ഭരണ മേധാവികള്‍ ഭരിക്കാന്‍ സമയമില്ലാതെ രാഷ്‌ട്രീയം കളിക്കുകയായിരുന്നു.

പരസ്യനികുതിയില്‍ നൂറ് ശതമാനം വര്‍ധനവ് വരുത്തിയിട്ടും 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 42,20,000 രൂപ ലഭിച്ച സ്ഥാനത്ത് തൊട്ടടുത്ത വര്‍ഷം 57,10,000 രൂപയ്‌ക്കാണ് ലേലം പോയത്. ആറു പേര്‍ ലേലത്തിന് പങ്കെടുത്തെങ്കിലും രണ്ടു പേര്‍ മാത്രമാണ് ലേലം വിളിച്ചത്. നെഗോസിയേഷനെ തുടര്‍ന്ന് തുക 62,10,000 രൂപയാക്കി ഉയര്‍ത്തി. ആവശ്യമായ പരസ്യം നല്‍കാതെ ലേലം നടത്തിയത് കൊണ്ടാണ് നഷ്ടമായതെന്നും  പുനര്‍ലേലം നടത്തണമെന്ന് കേരള അഡ്വര്‍ടൈസ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ പുനര്‍ലേലം നടത്തിയില്ല. മാതൃഭൂമി, ദേശാഭിമാനി എന്നീ പത്രങ്ങളില്‍ മാത്രമാണ് ലേല പരസ്യം നല്‍കിയത്!

നഗരത്തിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് പരിപാലിക്കുന്നതിനും അതുവഴി വിളക്ക് കാലുകളില്‍ പരസ്യം നല്‍കുന്നതിനുമുള്ള  പദ്ധതിയിലും കോര്‍പ്പറേഷന്‍ വഴിവിട്ട നടപടിയാണ് എടുത്തതെന്ന് പരാതി ഉയര്‍ന്നു. ഒരു പോസ്റ്റിന് പ്രതിവര്‍ഷം 3400 രൂപ നിരക്കില്‍ സോളസ് ആഡ് സൊലൂഷനാണ് ഇത് ഏറ്റെടുത്തത്. എന്നാല്‍ നടപടി ക്രമപ്രകാരമല്ലെന്നും ടെണ്ടര്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കാന്‍ തയാറാണെന്ന് കാണിച്ച് മറ്റൊരു കമ്പനി പരാതി നല്‍കിയെങ്കിലും കോര്‍പ്പറേഷന്‍ അത് പരിഗണിച്ചില്ല.

റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് റോഡില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിന് തറവാടക കൂടാതെ റോഡ് റിഫര്‍മേഷന്‍ ചാര്‍ജ് ഈടാക്കേണ്ടതാണ്. എന്നാല്‍ ഇത് സംബന്ധമായി നഗരസഭയ്‌ക്ക് വന്‍ നഷ്ടമാണുണ്ടായതെന്ന് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. അംഗനവാടികളില്‍ പോഷകാഹാര വിതരണത്തിനായി 2016-17 വര്‍ഷത്തില്‍ 25,00,000 രൂപയാണ് ലഭിച്ചത്. ഇത് കൂടാതെ കോര്‍പ്പറേഷന്റെ വികസന ഫണ്ട് കൂടി ചേര്‍ത്താണ് പോഷകാഹാര വിതരണം നടപ്പാക്കുന്നത്. 

എന്നാല്‍ കോര്‍പ്പറേഷന്‍ തയാറാക്കുന്ന കണക്കില്‍ കേന്ദ്ര വിഹിതം എത്രയെന്ന് പ്രത്യേകിച്ച് വ്യക്തമാക്കുന്നില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്ക് സബ്‌സിഡിയോടെ ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള വനിതാ ഘടകപദ്ധതിയില്‍ പുരുഷന് സഹായം നല്‍കിയ കോര്‍പ്പറേഷന്‍ എന്ന ബഹുമതിയും കോഴിക്കോടിനുള്ളതാണ്. വാര്‍ഡ് കമ്മിറ്റി അംഗീകരിക്കാത്ത ഗുണഭോക്തക്കള്‍ക്ക് ആനുകൂല്യം നല്‍കിയതും വിവാദമായിരുന്നു.

നഗരത്തില്‍ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത 50 പട്ടികജാതി കുടുംബങ്ങള്‍ക്കായി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് 5,29,68,332 രൂപ 2015-16ല്‍ സിഡിഎ ക്ക് കൈമാറി. എന്നാല്‍ രണ്ടു വര്‍ഷക്കാലം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. നിരവധി പട്ടികജാതി കുടുംബങ്ങള്‍ സ്വന്തമായി വീടോ  സ്ഥലമോ ഇല്ലാത്ത നഗരത്തിലാണ് ഈ അനാസ്ഥയെന്നോര്‍ക്കണം. 

2016-17 വര്‍ഷം പദ്ധതി നിര്‍വഹണം 54 ശതമാനമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം കോടികളാണ് കോര്‍പ്പറേഷന് നഷ്ടമായത്. വന്‍ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുക, അനര്‍ഹരായവര്‍ക്ക് സാമൂഹ്യ പെന്‍ഷന്‍ അനുവദിക്കുക, അനധികൃത കെട്ടിടങ്ങള്‍ നിയമപരമാക്കുക, വന്‍കിട സ്ഥാപനങ്ങളെ തൊഴില്‍ നികുതിയില്‍ നിന്നൊഴിവാക്കുക, ലക്ഷ്യം കാണാത്ത പകല്‍ വീടിന് പണം ചെലവഴിക്കുക തുടങ്ങി 2017-18 സാമ്പത്തിക വര്‍ഷവും ക്രമക്കേടിന്റ വര്‍ഷമായിരുന്നു.

(അടുത്ത ദിവസം – കേന്ദ്രസഹായം ചെലവഴിക്കാതെ)  

Tags: kozhikodecorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.