Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഷോണ്‍ കോണറി അസ് ജെയിംസ് ബോണ്ട്

ഏജന്റ് 007 എന്ന രഹസ്യനാമത്തിലറിയപ്പെട്ടിരുന്ന ജെയിംസ് ബോണ്ട് എന്ന കുറ്റാന്വേഷകന്‍ ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു. സ്രഷ്ടാവിനേക്കാള്‍ പ്രശസ്തനായി തീര്‍ന്ന കഥാപാത്രം. 1953 ലാണ് ഇയാന്‍ ഫ്‌ളെമിങ് എന്ന നോവലിസ്റ്റ് ജെയിംസ് ബോണ്ടിനെ സൃഷ്ടിച്ചത്. തന്റെ ആദ്യനോവലായ കാസിനോ റോയലിലെ അമാനുഷിക കഴിവുകളുള്ള നായകനായിരുന്നു ജെയിംസ് ബോണ്ട്. ബ്രിട്ടീഷ് സീക്രട്ട് ഇന്റിലിജന്‍സ് സര്‍വ്വീസിലെ ഏജന്റായ അദ്ദേഹത്തിന്റെ കോഡ് നമ്പര്‍ 007

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Nov 8, 2020, 03:00 am IST
in Hollywood
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിലെ എല്ലാ പ്രധാനനഗരങ്ങളിലും സ്ഥിരമായി വിദേശ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ചിലയിടങ്ങളിലുണ്ട്. കണ്ണൂരില്‍ അത്തരമൊരു സിനിമാശാല പ്രഭാത് തീയേറ്ററായിരുന്നു. എണ്‍പതുകളില്‍ ഞങ്ങള്‍ ഹോളിവുഡ് ചിത്രങ്ങളടക്കമുള്ള വിദേശ സിനിമകള്‍ കണ്ടിരുന്ന ആ തീയേറ്റര്‍ ഇന്നില്ല. അക്കാലത്ത് കാത്തിരുന്നു കാണുന്ന ചില വിദേശ സിനിമാ പരമ്പരകളുണ്ടായിരുന്നു. ജെയിംസ് ബോണ്ട്, സ്റ്റാര്‍ വാര്‍സ്, ജാസ് തുടങ്ങിയ ഒരേ ജനുസ്സില്‍പെട്ട സിനിമകള്‍. മൂന്നോ നാലോ മാസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം അത്തരം സിനിമകള്‍ പ്രഭാതിലെത്തുമ്പോള്‍ മിസ്സാവാതെ കാണാന്‍ ഞങ്ങളെ പോലെ കുറേ പേര്‍ ഉണ്ടാവും.

ആദ്യം കണ്ട ജെയിംസ് ബോണ്ട് സിനിമയിലെ നായകന്‍ റോജര്‍ മൂര്‍ ആണെന്നാണ് ഓര്‍മ്മ. ‘മൂണ്‍റേക്കര്‍’ ആണോ ‘ദ സ്‌പൈ ഹു ലൗവ്ഡ് മി’ ആണോ എന്നോര്‍മ്മയില്ല. എണ്‍പതുകളുടെ ആദ്യമാണ്. പിന്നീട് കണ്ട ജെയിംസ് ബോണ്ട് സിനിമകളില്‍ കുറേയെണ്ണം ഷോണ്‍ കോണറിയുടേതായിരുന്നു. ടെക്‌നോളജിയുടെ അപാരസാധ്യതകള്‍ ഉപയോഗപ്പെടുത്തി കുറ്റാന്വേഷണ യാത്രയില്‍ മുന്നേറുമ്പോഴും തന്റെ കാമുകിയുടെ പ്രിയപ്പെട്ടവനായി സല്ലപിക്കുകയും, ഇടക്കിടെ കൊച്ചു തമാശകള്‍ കാട്ടുകയും ചെയ്യുന്ന ജെയിംസ് ബോണ്ടെന്ന കഥാപാത്രം കോണറയിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ചു. ജെയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലവതരിപ്പിച്ചത് ഷോണ്‍ കോണറിയായിരുന്നു. 1962ലെ ‘ഡോക്ടര്‍ നോ’ എന്ന ചിത്രം. തുടര്‍ന്ന് അഞ്ച് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ കൂടി അദ്ദേഹം അഭിനയിച്ചു.

ഏജന്റ് 007 എന്ന രഹസ്യനാമത്തിലറിയപ്പെട്ടിരുന്ന ജെയിംസ് ബോണ്ട് എന്ന കുറ്റാന്വേഷകന്‍ ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു. സ്രഷ്ടാവിനേക്കാള്‍ പ്രശസ്തനായി തീര്‍ന്ന കഥാപാത്രം. 1953 ലാണ് ഇയാന്‍ ഫ്‌ളെമിങ് എന്ന നോവലിസ്റ്റ് ജെയിംസ് ബോണ്ടിനെ സൃഷ്ടിച്ചത്. തന്റെ ആദ്യനോവലായ കാസിനോ റോയലിലെ അമാനുഷിക കഴിവുകളുള്ള നായകനായിരുന്നു ജെയിംസ് ബോണ്ട്. ബ്രിട്ടീഷ് സീക്രട്ട് ഇന്റിലിജന്‍സ് സര്‍വ്വീസിലെ ഏജന്റായ അദ്ദേഹത്തിന്റെ കോഡ് നമ്പര്‍ 007. തുടര്‍ന്ന് ഈ കഥാപാത്രത്തെ നായകനാക്കി പുതിയ നോവലുകള്‍ ഫ്‌ളെമിങ് എഴുതിക്കൊണ്ടിരുന്നു.  

1958ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ നോ എന്ന നോവല്‍ ആധാരമാക്കി ആദ്യത്തെ ജെയിംസ് ബോണ്ട് സിനിമ 1962ല്‍ പുറത്തിറങ്ങി. സ്‌കോട്ട്‌ലണ്ടുകാരനായ ഷോണ്‍ കോണറി നായകവേഷത്തിലെത്തി. ഈ ചിത്രത്തിന്റെ വിജയം തുടര്‍ന്നും ജെയിംസ് ബോണ്ട് ചിത്രങ്ങളുണ്ടാകാന്‍ കാരണമായി. ജെയിംസ് ബോണ്ട് സിനിമകളുടെ പ്രയാണം ഇപ്പോഴും തുടരുന്നു. ഇരുപത്തിയഞ്ചാമത്തെ ജെയിംസ് ബോണ്ട് ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നു. ഹാരിപോട്ടര്‍ സിനിമകള്‍ കഴിഞ്ഞാല്‍ ലോക സിനിമാചരിത്രത്തില്‍ ഏറ്റവുമധികം പണം വാരിക്കൂട്ടിയത് ജെയിംസ് ബോണ്ട് ചിത്രങ്ങളാണത്രെ.  

ആറ് പതിറ്റാണ്ടു നീണ്ട ആ പ്രയാണത്തില്‍ ഈ കുറ്റാന്വേഷക കഥാപാത്രം സിനിമാസ്വാദകര്‍ക്ക് ഏറ്റവുമധികം ആരാധ്യനായത് എണ്‍പതുകള്‍ വരെയായിരുന്നു. അതായത് ഷോണ്‍ കോണറിയും റോജര്‍ മൂറും തിമോത്തി ഡാള്‍ട്ടണും ബോണ്ടായി വെള്ളിത്തിരയിലെത്തിയ കാലഘട്ടം.

1963ലെ ‘ഫ്രം റഷ്യ വിത്ത് ലൗ’, 64ലെ ‘ഗോള്‍ഡ് ഫിംഗര്‍’, 65ലെ ‘തണ്ടര്‍ബോള്‍’, 67ലെ ‘യൂ ഒണ്‍ലി ലിവ് ടൈ്വസ്’ എന്നീ സിനിമകളിലൂടെ ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ ഷോണ്‍ കോണറി ഇതിഹാസ തലങ്ങളിലേക്ക് ഉയര്‍ത്തി. വര്‍ഷങ്ങള്‍ക്കു ശേഷം 1987ലാണ് അദ്ദേഹത്തിന് ദ അണ്‍ടച്ചബിള്‍സ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹതാരത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. 2000ല്‍ ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തെ സര്‍ പദവി നല്‍കി ആദരിച്ചു.

ഇന്ത്യയുടെ അതുല്യ നടന്‍ നസീറുദ്ദീന്‍ ഷായ്‌ക്ക് ഷോണ്‍ കോണറിക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. 2003ല്‍, കോണറിക്ക് 77 വയസ്സ് പ്രായമുള്ളപ്പോള്‍. ദ ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴുള്ള അനുഭവം നസീറുദ്ദീന്‍ പങ്ക് വച്ചിട്ടുണ്ട്. നടനെന്ന നിലയിലും പ്രായം കൊണ്ടും ഏറ്റവും മുതിര്‍ന്ന ആളായിട്ടും തനിക്കൊപ്പം ജോലി ചെയ്തവരോട് അദ്ദേഹം കാട്ടിയ എളിമയും സ്‌നേഹവും നസീറുദ്ദീന്‍ ഓര്‍ക്കുന്നു. ”സാധാരണ സെലിബ്രിറ്റികള്‍ അവരുടെ കാര്യങ്ങളലില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തത്പരരാകാറില്ല. തങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രം കേള്‍ക്കാനും, തങ്ങളെ കുറിച്ചു മാത്രം പറയാനും താത്പര്യമുള്ളവരായിരിക്കും അവര്‍. എന്നാല്‍ ഷോണ്‍ കോണറി ഇടക്കിടെ ഞങ്ങളുടെയെല്ലാം കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ട് ഞങ്ങളുടെ ഹൃദയം കീഴടക്കി” എന്നാണ് നസീറുദ്ദീന്‍ പറഞ്ഞത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

News

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

India

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

Kerala

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

വീട്ടുമുറ്റത്ത് വച്ച് കുഞ്ഞിന് ചോറ് വാരി കൊടുക്കവെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

പഹൽഗാമിനു തിരിച്ചടി വൈകിയപ്പോൾ നിരാശയായി ; ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചറിഞ്ഞപ്പോൾ സന്തോഷവതിയായി

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies