Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Hollywood

ഷോണ്‍ കോണറി അസ് ജെയിംസ് ബോണ്ട്

ഏജന്റ് 007 എന്ന രഹസ്യനാമത്തിലറിയപ്പെട്ടിരുന്ന ജെയിംസ് ബോണ്ട് എന്ന കുറ്റാന്വേഷകന്‍ ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു. സ്രഷ്ടാവിനേക്കാള്‍ പ്രശസ്തനായി തീര്‍ന്ന കഥാപാത്രം. 1953 ലാണ് ഇയാന്‍ ഫ്‌ളെമിങ് എന്ന നോവലിസ്റ്റ് ജെയിംസ് ബോണ്ടിനെ സൃഷ്ടിച്ചത്. തന്റെ ആദ്യനോവലായ കാസിനോ റോയലിലെ അമാനുഷിക കഴിവുകളുള്ള നായകനായിരുന്നു ജെയിംസ് ബോണ്ട്. ബ്രിട്ടീഷ് സീക്രട്ട് ഇന്റിലിജന്‍സ് സര്‍വ്വീസിലെ ഏജന്റായ അദ്ദേഹത്തിന്റെ കോഡ് നമ്പര്‍ 007

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Nov 8, 2020, 03:00 am IST
in Hollywood

കേരളത്തിലെ എല്ലാ പ്രധാനനഗരങ്ങളിലും സ്ഥിരമായി വിദേശ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ചിലയിടങ്ങളിലുണ്ട്. കണ്ണൂരില്‍ അത്തരമൊരു സിനിമാശാല പ്രഭാത് തീയേറ്ററായിരുന്നു. എണ്‍പതുകളില്‍ ഞങ്ങള്‍ ഹോളിവുഡ് ചിത്രങ്ങളടക്കമുള്ള വിദേശ സിനിമകള്‍ കണ്ടിരുന്ന ആ തീയേറ്റര്‍ ഇന്നില്ല. അക്കാലത്ത് കാത്തിരുന്നു കാണുന്ന ചില വിദേശ സിനിമാ പരമ്പരകളുണ്ടായിരുന്നു. ജെയിംസ് ബോണ്ട്, സ്റ്റാര്‍ വാര്‍സ്, ജാസ് തുടങ്ങിയ ഒരേ ജനുസ്സില്‍പെട്ട സിനിമകള്‍. മൂന്നോ നാലോ മാസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം അത്തരം സിനിമകള്‍ പ്രഭാതിലെത്തുമ്പോള്‍ മിസ്സാവാതെ കാണാന്‍ ഞങ്ങളെ പോലെ കുറേ പേര്‍ ഉണ്ടാവും.

ആദ്യം കണ്ട ജെയിംസ് ബോണ്ട് സിനിമയിലെ നായകന്‍ റോജര്‍ മൂര്‍ ആണെന്നാണ് ഓര്‍മ്മ. ‘മൂണ്‍റേക്കര്‍’ ആണോ ‘ദ സ്‌പൈ ഹു ലൗവ്ഡ് മി’ ആണോ എന്നോര്‍മ്മയില്ല. എണ്‍പതുകളുടെ ആദ്യമാണ്. പിന്നീട് കണ്ട ജെയിംസ് ബോണ്ട് സിനിമകളില്‍ കുറേയെണ്ണം ഷോണ്‍ കോണറിയുടേതായിരുന്നു. ടെക്‌നോളജിയുടെ അപാരസാധ്യതകള്‍ ഉപയോഗപ്പെടുത്തി കുറ്റാന്വേഷണ യാത്രയില്‍ മുന്നേറുമ്പോഴും തന്റെ കാമുകിയുടെ പ്രിയപ്പെട്ടവനായി സല്ലപിക്കുകയും, ഇടക്കിടെ കൊച്ചു തമാശകള്‍ കാട്ടുകയും ചെയ്യുന്ന ജെയിംസ് ബോണ്ടെന്ന കഥാപാത്രം കോണറയിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ചു. ജെയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലവതരിപ്പിച്ചത് ഷോണ്‍ കോണറിയായിരുന്നു. 1962ലെ ‘ഡോക്ടര്‍ നോ’ എന്ന ചിത്രം. തുടര്‍ന്ന് അഞ്ച് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ കൂടി അദ്ദേഹം അഭിനയിച്ചു.

ഏജന്റ് 007 എന്ന രഹസ്യനാമത്തിലറിയപ്പെട്ടിരുന്ന ജെയിംസ് ബോണ്ട് എന്ന കുറ്റാന്വേഷകന്‍ ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു. സ്രഷ്ടാവിനേക്കാള്‍ പ്രശസ്തനായി തീര്‍ന്ന കഥാപാത്രം. 1953 ലാണ് ഇയാന്‍ ഫ്‌ളെമിങ് എന്ന നോവലിസ്റ്റ് ജെയിംസ് ബോണ്ടിനെ സൃഷ്ടിച്ചത്. തന്റെ ആദ്യനോവലായ കാസിനോ റോയലിലെ അമാനുഷിക കഴിവുകളുള്ള നായകനായിരുന്നു ജെയിംസ് ബോണ്ട്. ബ്രിട്ടീഷ് സീക്രട്ട് ഇന്റിലിജന്‍സ് സര്‍വ്വീസിലെ ഏജന്റായ അദ്ദേഹത്തിന്റെ കോഡ് നമ്പര്‍ 007. തുടര്‍ന്ന് ഈ കഥാപാത്രത്തെ നായകനാക്കി പുതിയ നോവലുകള്‍ ഫ്‌ളെമിങ് എഴുതിക്കൊണ്ടിരുന്നു.  

1958ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ നോ എന്ന നോവല്‍ ആധാരമാക്കി ആദ്യത്തെ ജെയിംസ് ബോണ്ട് സിനിമ 1962ല്‍ പുറത്തിറങ്ങി. സ്‌കോട്ട്‌ലണ്ടുകാരനായ ഷോണ്‍ കോണറി നായകവേഷത്തിലെത്തി. ഈ ചിത്രത്തിന്റെ വിജയം തുടര്‍ന്നും ജെയിംസ് ബോണ്ട് ചിത്രങ്ങളുണ്ടാകാന്‍ കാരണമായി. ജെയിംസ് ബോണ്ട് സിനിമകളുടെ പ്രയാണം ഇപ്പോഴും തുടരുന്നു. ഇരുപത്തിയഞ്ചാമത്തെ ജെയിംസ് ബോണ്ട് ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നു. ഹാരിപോട്ടര്‍ സിനിമകള്‍ കഴിഞ്ഞാല്‍ ലോക സിനിമാചരിത്രത്തില്‍ ഏറ്റവുമധികം പണം വാരിക്കൂട്ടിയത് ജെയിംസ് ബോണ്ട് ചിത്രങ്ങളാണത്രെ.  

ആറ് പതിറ്റാണ്ടു നീണ്ട ആ പ്രയാണത്തില്‍ ഈ കുറ്റാന്വേഷക കഥാപാത്രം സിനിമാസ്വാദകര്‍ക്ക് ഏറ്റവുമധികം ആരാധ്യനായത് എണ്‍പതുകള്‍ വരെയായിരുന്നു. അതായത് ഷോണ്‍ കോണറിയും റോജര്‍ മൂറും തിമോത്തി ഡാള്‍ട്ടണും ബോണ്ടായി വെള്ളിത്തിരയിലെത്തിയ കാലഘട്ടം.

1963ലെ ‘ഫ്രം റഷ്യ വിത്ത് ലൗ’, 64ലെ ‘ഗോള്‍ഡ് ഫിംഗര്‍’, 65ലെ ‘തണ്ടര്‍ബോള്‍’, 67ലെ ‘യൂ ഒണ്‍ലി ലിവ് ടൈ്വസ്’ എന്നീ സിനിമകളിലൂടെ ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ ഷോണ്‍ കോണറി ഇതിഹാസ തലങ്ങളിലേക്ക് ഉയര്‍ത്തി. വര്‍ഷങ്ങള്‍ക്കു ശേഷം 1987ലാണ് അദ്ദേഹത്തിന് ദ അണ്‍ടച്ചബിള്‍സ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹതാരത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. 2000ല്‍ ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തെ സര്‍ പദവി നല്‍കി ആദരിച്ചു.

ഇന്ത്യയുടെ അതുല്യ നടന്‍ നസീറുദ്ദീന്‍ ഷായ്‌ക്ക് ഷോണ്‍ കോണറിക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. 2003ല്‍, കോണറിക്ക് 77 വയസ്സ് പ്രായമുള്ളപ്പോള്‍. ദ ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴുള്ള അനുഭവം നസീറുദ്ദീന്‍ പങ്ക് വച്ചിട്ടുണ്ട്. നടനെന്ന നിലയിലും പ്രായം കൊണ്ടും ഏറ്റവും മുതിര്‍ന്ന ആളായിട്ടും തനിക്കൊപ്പം ജോലി ചെയ്തവരോട് അദ്ദേഹം കാട്ടിയ എളിമയും സ്‌നേഹവും നസീറുദ്ദീന്‍ ഓര്‍ക്കുന്നു. ”സാധാരണ സെലിബ്രിറ്റികള്‍ അവരുടെ കാര്യങ്ങളലില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തത്പരരാകാറില്ല. തങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രം കേള്‍ക്കാനും, തങ്ങളെ കുറിച്ചു മാത്രം പറയാനും താത്പര്യമുള്ളവരായിരിക്കും അവര്‍. എന്നാല്‍ ഷോണ്‍ കോണറി ഇടക്കിടെ ഞങ്ങളുടെയെല്ലാം കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ട് ഞങ്ങളുടെ ഹൃദയം കീഴടക്കി” എന്നാണ് നസീറുദ്ദീന്‍ പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.