Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇനിയും മാലിന്യം പേറാനാകില്ലെന്ന് തുറന്നടിച്ച് കുരീപ്പുഴക്കാര്‍

പതിറ്റാണ്ടുകള്‍ നീണ്ട ദുരിതം നീങ്ങിയതിന്റെ ആശ്വാസം കൈവിട്ടുപോകുന്നതിന്റെ പകച്ചിലാണ് കുരീപ്പുഴ നിവാസികള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 03:30 pm IST
in Kollam
കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യകൂമ്പാരം (ഫയല്‍ ചിത്രം)

കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യകൂമ്പാരം (ഫയല്‍ ചിത്രം)

കൊല്ലം: പതിറ്റാണ്ടുകള്‍ നീണ്ട ദുരിതം നീങ്ങിയതിന്റെ ആശ്വാസം കൈവിട്ടുപോകുന്നതിന്റെ പകച്ചിലാണ് കുരീപ്പുഴ നിവാസികള്‍ക്ക്. ചണ്ടി ഡിപ്പോ വീണ്ടും തുറക്കുന്ന സാഹചര്യം വന്നാല്‍ ജീവന്‍ പണയം വച്ചുള്ള പഴയകാല സമരപോരാട്ടങ്ങള്‍ ആവര്‍ത്തിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സമരസമിതി.  

തലസ്ഥാനത്തിന് വിളപ്പില്‍ശാലയും കൊച്ചിക്ക് ബ്രഹ്മപുരവും തൃശൂരിന് ലാലൂരും കോഴിക്കോടിന് ഞെളിയാന്‍പറമ്പും പോലെ കൊല്ലത്തിന്റെ മുഴുവന്‍ മാലിന്യവും ഏറ്റുവാങ്ങിയ ഭൂമി. വേദനയുടെ മഹാചരിത്രമുണ്ട് കുരീപ്പുഴയ്‌ക്ക്. അഷ്ടമുടിക്കായലില്‍ ദേശീയ ജലപാത രണ്ടായി മുറിച്ചുകടന്നുപോകുന്ന പ്രകൃതിരമണീയമായ കുരീപ്പുഴയില്‍, തെക്കുഭാഗത്ത് മാമൂട്ടില്‍കടവിലാണ് ഡിപ്പോ സ്ഥിതി ചെയ്യുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ നിലവില്‍ വന്ന 2000 മുതലാണ് കുരീപ്പുഴക്കാരുടെ അഭിമാനത്തിലേക്ക് മാലിന്യക്കൂനകള്‍ ഇടതടവില്ലാതെ വീണുതുടങ്ങിയത്.  

ചെറിയ അളവില്‍ തുടങ്ങി പ്രദേശത്തെയാകെ വിഴുങ്ങുംവിധം മലയോളം മാലിന്യമായപ്പോള്‍ പ്രതികരിക്കാതെ നിവൃത്തിയില്ലെന്ന ബോധ്യം പ്രദേശവാസികളില്‍ ശക്തമായി. വരുംതലമുറയ്‌ക്ക് വേണ്ടി കൂടിയായിരുന്നു പിന്നീട് പോരാട്ടം. ഫലമാകട്ടെ പത്തുവര്‍ഷം മുമ്പ് മാലിന്യം നിക്ഷേപിക്കുന്ന പ്രക്രിയ പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു കോര്‍പ്പറേഷന്. എട്ടുവര്‍ഷമായി ചണ്ടിഡിപ്പോ പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ ഇതിനായി അനുഭവിച്ച കഷ്ടതകള്‍ വിവരണാതീതമാണ്. 2010 ഡിസംബറില്‍ പ്രദേശവാസികള്‍ അംഗങ്ങളായ കുരീപ്പുഴ മനുഷ്യാവകാശ-പരിസ്ഥിതിസംരക്ഷണസമിതി നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് നേരെയുണ്ടായ ലാത്തിചാര്‍ജും തുടര്‍ന്നുണ്ടായ കേസിലുംപെട്ട് 14 പേര്‍ ജയിലില്‍ കഴിഞ്ഞത് മാസങ്ങളോളം. 36 കേസുകളാണ് നാട്ടുകാരെ പ്രതികളാക്കി പോലീസ് രജിസ്റ്റര്‍ ചെയ്തത്.  

ക്ഷേത്രങ്ങളുടെ വലിയ പട്ടികതന്നെയാണ് കുരീപ്പുഴയ്‌ക്ക് ചുറ്റുമുള്ളത്. ദേവീചൈതന്യം തുടിക്കുന്ന വട്ടമനക്കാവ് ദുര്‍ഗാദേവിക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്നാണ് മാലിന്യം കൂനയായത്. ഇതിനെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ സംഘടിതമായി ചോദ്യം ചെയ്തതോടെയാണ് കൊല്ലം കോര്‍പ്പറേഷന്‍ പോലെ കരുത്താര്‍ന്ന ഒരു സംവിധാനത്തോട് പൊരുതാനുള്ള ഊര്‍ജം കൈവന്നത്. കോര്‍പ്പറേഷന്‍ നിലവില്‍ വന്ന കാലംമുതല്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് ഭരണസംവിധാനം. എന്നാല്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട സമൂഹം അതിനെ ചോദ്യം ചെയ്യാന്‍ രംഗത്തിറങ്ങിയപ്പോള്‍ എതിരാളികളുടെ കരുത്തൊന്നും വിലവച്ചില്ല.  

…………

ഇന്നിവിടെ ശുദ്ധവായുവുണ്ട്, കിണറുകളില്‍ ശുദ്ധജലമുണ്ട്. ഞങ്ങളും കോര്‍പ്പറേഷനിലെ പൗരന്മാര്‍ തന്നെയല്ലേ. കഴിഞ്ഞ എട്ടുവര്‍ഷമായി നല്ല അന്തരീക്ഷത്തിലാണ് ജീവിതം. ചണ്ടിഡിപ്പോയെന്ന ശാപം കോര്‍പ്പറേഷന്‍ ദയവായി ഇവിടെ നിന്നും ഒഴിവാക്കി തരണം. ഇനിയും ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിക്കരുത്.

ബഷീര്‍, പ്രദേശവാസി

സമരസമിതിയെ അധിക്ഷേപിക്കാനും ഇകഴ്‌ത്താനുമുള്ള ഭരണകൂട നീക്കം വിലപ്പോകില്ല. ഇനിയിവിടെ മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ല. പ്രദേശത്ത് മനുഷ്യരായി ജീവിക്കാനുള്ള അവസരമാണ് ഒരുക്കിത്തരേണ്ടത്. നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നറിഞ്ഞുതന്നെയാണ് മുമ്പും സമരം ചെയ്തിട്ടുള്ളത്. മാലിന്യനിക്ഷേപത്തിനുള്ള ശ്രമം ഇനിയുണ്ടായാലും ചെറുക്കും. അതല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ വേറെ മാര്‍ഗമില്ല.

സന്തോഷ് മണലില്‍, സമരസമിതി കണ്‍വീനര്‍

കോര്‍പ്പറേഷന്‍ നിലവില്‍ വരുംമുമ്പ് പ്രദേശത്ത് നിരവധി വീടുകളുണ്ടായിരുന്നു. മിക്കവരും ദുര്‍ഗന്ധം സഹിക്കാത്തതുകാരണം വീടും സ്ഥലവും കൈമാറി പോയതാണ്. അളവില്ലാത്ത മാലിന്യം രാപകല്‍ വ്യത്യാസമില്ലാതെ മാമൂട്ടില്‍കടവില്‍ തള്ളുമ്പോള്‍ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. അതൊടുവില്‍ വന്‍പ്രക്ഷോഭത്തിലേക്ക് നീങ്ങി. ഇപ്പോഴും എങ്ങനെ ചണ്ടിഡിപ്പോ പ്രവര്‍ത്തനക്ഷമമാക്കാമെന്നാണ് കോര്‍പ്പറേഷന്റെ ചിന്ത.

ആര്‍.രാധാകൃഷ്ണന്‍, പ്രദേശവാസി

Tags: Wastekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.