Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനപ്പാനയുടെ ശ്രുതിമേളം

സാരഥികളുടെ സന്ദേശം 41

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Oct 31, 2020, 07:15 pm IST
in Samskriti

ബംഗാളിന്റെ നവോത്ഥാന ചക്രവാളത്തില്‍ വൈഷ്ണവകാവ്യങ്ങളുടെ തനത് അനുഭൂതിയും സംസ്‌ക്കാര ചിഹ്നങ്ങളുമുള്‍ക്കൊണ്ട മഹാകവികളുടെ നിത്യസാന്നിധ്യം ദര്‍ശനീയമാണ്. ശ്രീചൈതന്യന്റെ വിലോഭനീയമായ വിശ്രുത കാലഘട്ടം പിന്നിടുമ്പോള്‍ ദര്‍ശനീയമാവുക ഹരിനാമ കല്ലോലിനിയില്‍ ആണ്ടുമുങ്ങിയ യോഗാത്മക പ്രതിഭ ജ്ഞാനദാസിനെയാണ്.  

ബ്രാഹ്മണ കുടുംബത്തില്‍  പിറന്ന കവിയുടെ ജനനവും ജന്മസ്ഥാനവും മറ്റു വിവരവും ഗവേഷകര്‍ക്ക് അവ്യക്തമാണെങ്കിലും ജീവതകാലം 16 ാം നൂറ്റാണ്ടാണെന്ന് വിശ്വസിക്കപ്പെടുന്നു. മംഗള്‍ ഠാക്കൂര്‍, ശ്രീമംഗള്‍, മദന്‍മംഗള്‍ തുടങ്ങിയ വിവിധ നാമധേയങ്ങളില്‍ ജ്ഞാനദാസ് പ്രസിദ്ധിയുടെ പ്രഭാപൂരമണിഞ്ഞു. ചൈതന്യ മഹാപ്രഭുവിന്റെ ഗൗഡിയ പദ്ധതിയുടെ പ്രചാരകനായി സഞ്ചരിച്ച നിത്യാനന്ദന്റെ ശ്രേഷ്ഠഭക്തിയുടെ ദിവ്യാമൃതം ജ്ഞാനദാസിന്റെ കര്‍മമാര്‍ഗങ്ങളില്‍ തെളിയുന്നു. നിത്യാനന്ദയുടെ ശിഷ്യ പത്‌നിയായ ജാഹ്നവീദേവി തുറന്നു കൊടുത്ത ആത്മീയ പ്രചരണയത്‌നങ്ങള്‍ ജ്ഞാനദാസിനെ പ്രചോദിപ്പിച്ചു. തീര്‍ഥാടനങ്ങളും ക്ഷേത്രായനങ്ങളുമായി, സേവനോത്സുകമായ നാളുകളില്‍ വൈഷ്ണവ വിഭൂതിയുടെ മഹാശയങ്ങളാണ് കവി പകര്‍ന്നു നല്‍കിയത്. ജ്ഞാനസമ്പാദനത്തിനായി തീര്‍ഥ പുരികളിലൂടെയുള്ള യാത്രാപഥത്തിലായിരുന്നു വൃന്ദാവന ദര്‍ശനം. ശ്രീജീവ ഗോസ്വാമി, കൃഷ്ണദാസ് കവിരാജ്, രഘുനാഥദാസ്, ഗോപാല്‍ഭട്ട തുടങ്ങിയ വൈഷ്ണവ പണ്ഡിതരുമായി നടത്തിയ ആശയചര്‍ച്ചയും സദ്‌സംഗവും ജ്ഞാനദാസിന് അറിവിന്റെ അതീതമായ പ്രത്യയങ്ങള്‍ സ്വാംശീകരിക്കാനുള്ള അവസരങ്ങളായിരുന്നു.  

മഹാജ്ഞാനവും യോഗാത്മകവൈഭവവും ചേര്‍ന്ന് ജ്ഞാനദാസില്‍ നിന്ന് ഉദാത്തമായ കവനങ്ങള്‍ ഉറന്നൊഴുകി. കൃഷ്ണാവബോധത്തില്‍ വിടരുകയായിരുന്നു ശ്രീകൃഷ്ണന്റെ കേശാദിപാദവര്‍ണനയുടെ അപൂര്‍വാനുഭൂതി പകര്‍ന്ന ഈ മഹാകാവ്യം. പ്രണയഭക്തിയുടെ ആ നിലാവില്‍ രാധാകൃഷ്ണ പ്രേമത്തിന്റെ വൃന്ദാവന കേളികളാടിയ ഇരുനൂറോളം കൃതികളാണ് ജ്ഞാനദാസിന്റെ ഭക്തമാനസത്തില്‍  

പൂത്തുലഞ്ഞത്. ബംഗാളിയിലും വ്രജഭാഷയിലും മുന്നേറിയ ആ കവനങ്ങള്‍ സാംസ്‌കാരികാന്തരീക്ഷത്തില്‍ സ്വത്വമുദ്ര ചാര്‍ത്തി. പ്രശാന്തിമൗനമാണ് ജ്ഞാനദാസിന്റെ രചനകളുടെ ആന്തരശ്രുതി. ‘മഥുര്‍, ‘മുരളീശിക്ഷ’ എന്നീ സമ്പൂര്‍ണ സമാഹാരം ‘ഞാന്‍ കൃഷ്ണനാകുന്നു’ (കൃഷ്‌ണോഹം) എന്ന അദൈ്വത പൂര്‍ണിമയില്‍ വിലയിക്കുന്നു. ആ ‘ജ്ഞാനപ്പാനകള്‍’  കാലം വായിച്ചുകൊണ്ടേയിരിക്കും. കീര്‍ത്തന പ്രസ്ഥാനത്തിന്റെ ആലാപന വഴികളില്‍ പരീക്ഷിച്ചറിഞ്ഞ നൂതന പദ്ധതികള്‍ മഹാകവിയുടെ നാന്മുഖ പ്രതിഭ വെളിപ്പെടുത്തുന്നതായിരുന്നു. സാധാരണ മനുഷ്യന്റെ സഹൃദയത്വത്തെ തരളിതമാക്കിയ ആ രചനകള്‍ ഭക്തിയുടെ വിശുദ്ധി പത്രങ്ങളായി. ഭാഗവത പ്രസിദ്ധമായ പ്രേമരസ ഭക്തിയുടെ ആന്ദോളനങ്ങളും യോഗാത്മക സൗന്ദര്യത്തിന്റെ ശാന്തിലയനവുമാണ് ജ്ഞാനദാസിന്റെ കാവ്യജീവിതത്തെ പ്രബുദ്ധമാക്കുന്നത്. അറിവിന്റെ അജ്ഞേയമായ വീഥിയില്‍ നിന്ന് ജ്ഞാനബോധിയുടെ വിശുദ്ധിഛായകളിലേക്കായിരുന്നു ജ്ഞാനദാസിന്റെ കൃഷ്ണമാര്‍ഗം. ആ നീലനിലാവലയുടെ സൗരഭം ഇന്നും പൈതൃക പ്രത്യയങ്ങളുടെ പ്രചോദകശക്തിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.