Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുലാമഴ എത്തി; വിടവാങ്ങിയത് അഞ്ചു മാസത്തോളം നീണ്ട കാലവര്‍ഷം

കൃത്യ സമയത്ത് തന്നെ എത്തി കാലവര്‍ഷം നീണ്ടുനില്‍ക്കുന്നത് വിരളമാണ്. ഒക്ടോബര്‍ 15-20 വരെയാണ് സാധാരണ തുലാമഴ എത്തുകയെന്നും വൈകിയെത്തുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഐഎംഡി തിരുവനന്തപുരം സെന്റര്‍ ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 29, 2020, 10:58 am IST
in Kerala

ഇടുക്കി: സംസ്ഥാനത്ത് ഇന്നലെ ഉച്ചയോടെ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ (തുലാമഴ) എത്തിയതായി കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം (ഐഎംഡി). അഞ്ച് മാസത്തോളം (ഏതാണ്ട് 150 ദിവസം)നീണ്ട തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍(കാലവര്‍ഷം) പിന്‍വാങ്ങിയതിന് പിന്നാലെയാണ് തുലാമഴ ആരംഭിച്ചത്.

കൃത്യ സമയത്ത് തന്നെ എത്തി കാലവര്‍ഷം നീണ്ടുനില്‍ക്കുന്നത് വിരളമാണ്. ഒക്ടോബര്‍ 15-20 വരെയാണ് സാധാരണ തുലാമഴ എത്തുകയെന്നും വൈകിയെത്തുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഐഎംഡി തിരുവനന്തപുരം സെന്റര്‍ ഡയറക്ടര്‍ കെ. സന്തോഷ് ജന്മഭൂമിയോട് പറഞ്ഞു.

2018ല്‍ ഒക്ടോബര്‍ 15നും 2019ലും 17നുമാണ് തുലാമഴ എത്തിയത്, 2009ലാകട്ടെ ഒക്ടോബര്‍ 20നും. കാലവര്‍ഷത്തില്‍ മഴ മേഘങ്ങള്‍ എത്തുന്നതിന്റെ എതിര്‍ദിശയില്‍ നിന്നാണ് തുലാമഴയില്‍ എത്തുക. ഇതിനാല്‍ തെക്കന്‍ കേരളത്തിലാകും മഴ കൂടുക.

ഐഎംഡിയുടെ കണക്ക് പ്രകാരം ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയാണ് കാലവര്‍ഷം. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ തുലാവര്‍ഷമാണ്. രാജ്യത്ത് ആദ്യം കാലവര്‍ഷം എത്തുന്നതും അവസാനം പിന്‍വാങ്ങുന്നതും കേരളത്തില്‍ നിന്നാണ്.  

ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം ഇത്തവണ കേരളത്തിലെത്തിയത്. വളരെ വേഗത്തില്‍ തന്നെ നിസര്‍ഗ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം രാജ്യമെമ്പാടും മഴ വ്യാപിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞെങ്കിലും(ആകെ 90 സെ.മീ.) ആഗസ്റ്റ് ആദ്യ രണ്ട് വാരം മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ശക്തമായി. 70 സെ.മീ. മഴ ഈ കാലയളവില്‍ ലഭിച്ചു. പിന്നീട് കുറഞ്ഞ മഴ സെപ്തംബറിലാണ് ശക്തിപ്രാപിച്ചത്. മാസം മുഴുവന്‍ സംസ്ഥാനത്ത് പരക്കെ മഴ തുടര്‍ന്നു.  

2020ലെ സെപ്തംബര്‍ അങ്ങനെ പതിറ്റാണ്ടുകള്‍ക്കിപ്പുറം ഏറ്റവും മഴ ലഭിച്ച ‘സെപ്തംബ’റായി. 62.8 സെ.മീ. മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. 222.78 സെ.മീ. സംസ്ഥാനത്താകെ ജൂണ്‍ 1- സെപ്തംബര്‍ 30 വരെ ശരാശരി മഴ ലഭിച്ചു, 9 ശതമാനം കൂടുതലാണിത്. എല്ലാ ജില്ലകളിലും ശരാശരിയോ അതില്‍ കൂടുതലോ മഴ ലഭിച്ചു.  

സാധാരണ സെപ്തംബര്‍ പാതിയോടെ ആരംഭിക്കുന്ന കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ രണ്ടാഴ്ചയോളം വൈകിയാണ് ഇത്തവണ തുടങ്ങിയത്. പിന്നീട് ഒരാഴ്ചയിലധികം വിടവാങ്ങല്‍ തുടര്‍ന്നെങ്കിലും ന്യൂനമര്‍ദങ്ങള്‍ വിലങ്ങ് തടിയായതോടെ, മഴ വീണ്ടും ശക്തമായി തുടര്‍ന്നു. ചൈനാക്കടലിലെ ചുഴലിക്കാറ്റും മഴ കൂടുന്നതിന് കാരണമായി.  

കഴിഞ്ഞ 20ന് ആണ് വിടവാങ്ങല്‍ പ്രക്രിയ വീണ്ടും ആരംഭിച്ചത്. ഇത് ഒരാഴ്ചകൊണ്ട് പൂര്‍ത്തിയായി ഇന്നലെ രാവിലെയോടെ കാലവര്‍ഷം പൂര്‍ണണ്ണമായും പിന്‍വാങ്ങി തുലാമഴയ്‌ക്ക് വഴിയൊരുക്കി. നവംബര്‍ ഒന്നാം തിയതി വരെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ ഇടിയോടു കൂടിയ തുലാമഴയ്‌ക്കു സാധ്യതയുണ്ട്. പിന്നാലെ ചെറിയ ഇടവേളയ്‌ക്കു ശേഷം വീണ്ടും മഴ ശക്തമായേക്കും.

Tags: RainMonsoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

Environment

മഴ വരുന്നു, ഒപ്പം ഇടിമിന്നല്‍, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.