Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അംബാസന്നിധിയിലെ വിദ്യാരംഭം

ശക്തിയും ഐശ്വര്യവും വിദ്യയും സമന്വിതമായി പ്രദാനം ചെയ്തനുഗ്രഹിക്കുന്ന മൂകാംബികാദേവിയുടെ തിരുമുമ്പിലിരുത്തി ആദ്യാക്ഷരം കുറിക്കുന്നത് ഒരു അസുലഭ ഭാഗ്യമായാണ് കണക്കാക്കിപ്പോരുന്നത്. അംബയെ വന്ദിച്ചാരാധിച്ച് മനോമുകുരത്തില്‍ കുടിയിരുത്തി ഈശ്വരസ്വരൂപികളായ കുഞ്ഞുങ്ങളെ ശ്രദ്ധയോടെ രക്ഷിതാക്കള്‍ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചാനയിക്കുന്നു. ദേവീകടാക്ഷത്തിന് പാത്രീഭൂതരായ കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നയിക്കുമ്പോള്‍ അത് ഒരു തലമുറയെത്തന്നെയാണ് മുന്നോട്ടു നയിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 22, 2020, 03:55 pm IST
in Samskriti

വിജയദശമി നാളിലെ വിദ്യാരംഭം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ അമ്മയുടെ തിരുമുമ്പില്‍ കുട്ടികളുടെ നാവില്‍ ഹരിശ്രീ എഴുതി വിദ്യാരംഭം കുറിക്കാനായാല്‍ അത് ഏറെ പവിത്രമായി രക്ഷിതാക്കള്‍ കാണുന്നു.  

ശക്തിയും ഐശ്വര്യവും വിദ്യയും സമന്വിതമായി പ്രദാനം ചെയ്തനുഗ്രഹിക്കുന്ന മൂകാംബികാദേവിയുടെ തിരുമുമ്പിലിരുത്തി ആദ്യാക്ഷരം കുറിക്കുന്നത് ഒരു അസുലഭ ഭാഗ്യമായാണ് കണക്കാക്കിപ്പോരുന്നത്. അംബയെ വന്ദിച്ചാരാധിച്ച് മനോമുകുരത്തില്‍ കുടിയിരുത്തി ഈശ്വരസ്വരൂപികളായ കുഞ്ഞുങ്ങളെ ശ്രദ്ധയോടെ രക്ഷിതാക്കള്‍ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചാനയിക്കുന്നു. ദേവീകടാക്ഷത്തിന് പാത്രീഭൂതരായ കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നയിക്കുമ്പോള്‍ അത് ഒരു തലമുറയെത്തന്നെയാണ് മുന്നോട്ടു നയിക്കുന്നത്.  

നവരാത്രി തുടങ്ങുന്നതു മുതല്‍ മുതല്‍ വിദ്യാരംഭം വരെയുള്ള ദിനങ്ങള്‍ക്ക്  മൂകാംബികാ ക്ഷേത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്.  മൃത്യഞ്ജയ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷനാക്കിയ കംഹാസുരനെ,  മഹാദേവനോടു ഇഷ്ടവരം ചോദിക്കാന്‍ സാധിക്കാത്തവിധം വാഗ്‌ദേവിയായ സരസ്വതീദേവി മൂകനാക്കി. ഇതില്‍ ക്രുദ്ധനായ മൂകാസുരന്‍ എന്നറിയപ്പെട്ട കംഹാസുരന്‍ അവിടെ തപസ്സു ചെയ്തുകൊണ്ടിരുന്ന കോലമഹര്‍ഷിയെ ഉപദ്രവിക്കാനും വധിക്കാനും ശ്രമിച്ചു. ലോകരക്ഷാര്‍ഥം ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയായിരുന്നു. ഇതില്‍ സന്തുഷ്ടനായ കോലമഹര്‍ഷിയുടെ അഭ്യര്‍ഥനപ്രകാരം അവിടെ ദേവി കുടികൊണ്ടു എന്നാണ് സങ്കല്‍പം. മറ്റൊന്ന്, ശങ്കരാചാര്യ സ്വാമികള്‍ അനേക ദിനങ്ങള്‍ അവിടെ തപസ്സു ചെയ്തതിന്റെ ഫലമായി സരസ്വതീദേവി പ്രത്യക്ഷപ്പെട്ടുവെന്നും ദേവിയെ അവിടെ പ്രതിഷ്ഠിച്ചുവെന്നുമാണ്. ഏറെ പ്രചരിതമായ ഈ ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂകാംബികാദേവിയുടെ ക്ഷേത്രസന്നിധി വിദ്യാരംഭത്തിന്  പ്രാധാന്യമേറുന്നു. സൗപര്‍ണികാ തീര്‍ഥത്തെ തഴുകിവരുന്ന കുളിര്‍കാറ്റ് മനോമാലിന്യങ്ങള്‍ കഴുകിക്കളയാന്‍ പ്രാപ്തമാണ്.  

ഭാരതീയ സംസ്‌കൃതി അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ ജ്ഞാനപ്രകാശത്തില്‍ രതി ചെയ്യുന്നു. ജ്ഞാനം അനാദികാലമായി ഗുരു-ശിഷ്യ പരമ്പരകളിലൂടെ വാമൊഴിയായും വരമൊഴിയായും പ്രചരിച്ചുവരുന്നതാണ്. ഈയൊരു പശ്ചാത്തലത്തിലാണ് നാം വിദ്യാരംഭത്തിന്റെ പ്രാധാന്യവും അന്തസ്സത്തയും നോക്കിക്കാണുന്നത്. പരമ്പരാശ്രേണിയുടെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാന്‍ ഉതകുന്നതാണ് വിദ്യാരംഭം എന്ന ശ്രേഷ്ഠകര്‍മം.  

വിദ്യാരംഭം യഥാര്‍ഥത്തില്‍ സകല മേഖലകളെയും എത്തിപ്പിടിക്കാനുള്ള കുഞ്ഞിന്റെ ഒരു പ്രവേശികയാണെന്നു പറയാം. മാനവസമൂഹത്തിന് അഹൈതുകദയാസിന്ധുക്കളായ ആചാര്യന്മാര്‍ നല്‍കിയ അമൂല്യമായ നിധിയുണ്ട് – ശാസ്ത്രങ്ങളുടെയും ജ്ഞാനത്തിന്റെയും നിധിപേടകം. കൈയില്‍ കിട്ടിയ അമൂല്യ രത്‌നങ്ങളടങ്ങിയ ഈ പേടകം തുറന്നനുഭവിക്കാനുള്ള താക്കോലാണ് വിദ്യ. അതിനാലാണ് മുന്നോട്ടുള്ള ജീവിത പ്രയാണത്തിന്റെ പ്രവേശികയായി വിദ്യാരംഭത്തെ കാണുന്നത്.  

അതീവ പുണ്യംചെയ്ത ജന്മങ്ങളായിരിക്കണം അംബാകടാക്ഷത്താല്‍ അനുഗൃഹീതരായ കുഞ്ഞുങ്ങളുടേത് എന്ന് അനുമാനിക്കാം. മൂകാംബികാദേവിയില്‍ കുടികൊള്ളുന്ന ശക്തി, ഐശ്വര്യം, വിദ്യ എന്നീ ഭാവങ്ങളുടെ സമന്വയത്തിലൂടെയും മാതൃവാത്സല്യത്താലും സമാജത്തില്‍ സുസ്ഥിതിയുണ്ടാവുന്നു.  

കളങ്കലേശമേല്‍ക്കാത്ത കുഞ്ഞുമനസ്സിലേയ്‌ക്ക് ആദ്യാക്ഷരം കുറിക്കാന്‍ ഇത്തരം ക്ഷേത്രസങ്കേതങ്ങളുടെയും അറിവും അനുഭവസമ്പത്തുമുള്ള ആചാര്യന്മാരുടെയും സാന്നിദ്ധ്യമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

രവീന്ദ്രന്‍ കൊളത്തൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.