Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാളയാര്‍ പീഡനക്കേസ് പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; കേസ് അട്ടിമറിച്ചത് എം.ബി. രാജേഷും ഭാര്യാ സഹോദരനും ചേര്‍ന്ന്: അഡ്വ.എ. ജയശങ്കര്‍

ഇക്കാര്യത്തില്‍ ആവശ്യത്തിനുള്ള അറിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീണ്ടും സമരമുഖത്തെത്തിയത് സംബന്ധിച്ച് 'ജന്മഭൂമി'യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ.സുജിത് by കെ.സുജിത്
Oct 13, 2020, 02:33 pm IST
in Kerala

കൊച്ചി: വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചത് സിപിഎം മുന്‍ എംപി എം.ബി. രാജേഷും ഭാര്യാസഹോദരന്‍ നിതിന്‍ കണിച്ചേരിയുമാണെന്ന് അഡ്വ. എ. ജയശങ്കര്‍. പ്രതികളെല്ലാം സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു. ഇരകളാക്കപ്പെട്ടവര്‍ ദരിദ്രരും പട്ടികജാതി വിഭാഗത്തിലുള്ളവരും. അതിനാല്‍ പോലീസ് ഉദാസീനമായി പ്രവര്‍ത്തിച്ചു. രാഷ്‌ട്രീയ ഇടപെടലും ഉണ്ടായി. പാലക്കാട് മുന്‍ എംപിയായ എം.ബി. രാജേഷും ഭാര്യാ സഹോദരനും അട്ടിമറിക്കാന്‍ ഇടപെട്ടു. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ ഇത് പറഞ്ഞിരുന്നു. കേസ് നല്‍കുമെന്നാണ് എം.ബി. രാജേഷ് അന്ന് ഭീഷണിപ്പെടുത്തിയത്. ഇതുവരെ കേസൊന്നും വന്നിട്ടില്ല. ഇക്കാര്യത്തില്‍ ആവശ്യത്തിനുള്ള അറിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീണ്ടും സമരമുഖത്തെത്തിയത് സംബന്ധിച്ച് ‘ജന്മഭൂമി’യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

കേസില്‍ നീതിയും ന്യായവും നിയമവാഴ്ചയും അട്ടിമറിക്കപ്പെട്ടു. ഇരകള്‍ക്ക് നീതി കിട്ടിയില്ല. കടുത്ത അനീതി അനുഭവിക്കേണ്ടി വന്നു. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ശിക്ഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അടക്കം ഉറപ്പുകൊടുത്തതാണ്. എന്നാല്‍ ഇതിന് വിപരീതമായാണ് സംഭവിച്ചത്. ഭരണകൂടത്തിന്റെയും പോലീസിന്റെയും വലിയ വീഴ്ചയാണിത്. എല്ലാ പ്രതികളും രക്ഷപ്പെട്ടു. കേസ് സിബിഐ അന്വേഷിക്കുമെന്ന് ഇതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വിചാരണ ചെയ്ത് വെറുതെ വിട്ട കേസ് സിബിഐക്ക് അന്വേഷിക്കാന്‍ പറ്റില്ല. ഭരണഘടനാപരമായി അതിന് വിലക്കുണ്ട്. കേസ് അട്ടിമറിച്ചതിന് പുറമെ ഇരകളെ പറഞ്ഞ് പറ്റിക്കുകയാണ് സര്‍ക്കാര്‍. അപ്പീല്‍ പോകുമെന്ന് പറഞ്ഞിട്ടുണ്ട്. അതിലും വലിയ ഫലമൊന്നുമില്ല. വിചാരണ കോടതിയില്‍ ഇല്ലാത്ത തെളിവ് അപ്പീല്‍ കോടതിയില്‍ ഉണ്ടാവില്ലല്ലോ.  

 മൂത്ത കുട്ടിയാണ് ആദ്യം മരിച്ചത്. അതേ ആളുകള്‍ തന്നെ രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തുന്നു. ആദ്യത്തെ സംഭവത്തില്‍ പോലീസ് ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. പ്രതികളെ വെറുതെ വിട്ടതിന് ശേഷമാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. നിയമപരമായി അതില്‍ കാര്യമില്ലല്ലോ. ഈ സാഹചര്യത്തില്‍ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ജില്ലാ ജഡ്ജി പി.കെ. ഹനീഫ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റില്‍ എവിടെയോ പൊടിപിടിച്ച് കിടക്കുന്നുണ്ട്. അല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. കേസ് അട്ടിമറിച്ച ഡിവൈഎസ്പിക്ക് എസ്പിയായി സ്ഥാനക്കയറ്റം നല്‍കി. കേരളത്തിലെ സാംസ്‌കാരിക നായകന്മാരൊക്കെ കാപ്‌സ്യൂള്‍ കിട്ടുന്നത് അനുസരിച്ചാണ് പ്രതികരിക്കുന്നത്. വളരെക്കാലമായി ഇങ്ങനെയാണ്. അദ്ദേഹം വ്യക്തമാക്കി.

Tags: പീഡന കേസ്MB Rajeshഅഡ്വ. ജയശങ്കര്‍Walayar check postValayar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

മന്ത്രി എം.ബി.രാജേഷ് പെട്ടു; വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ സിഐടിയു നേതാവും

Kerala

ഉയരം കുറഞ്ഞവരെ മുഖ്യമന്ത്രിക്ക് പുച്ഛമാണോ?, ഉമ തോമസിനെകുറിച്ച് എം ബി രാജേഷ് ഉത്കണ്ഠപ്പെടേണ്ടെന്നും സതീശന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.