Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നിധിന്‍ വധം: കൊലപാതകത്തിന് സനല്‍ എത്തിയത് ഊന്നുവടിയില്‍

അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്‍ നിധിനെ പട്ടാപകല്‍ റോഡിലിട്ട് വെട്ടിക്കൊന്ന അക്രമി സംഘത്തിലുണ്ടായിരുന്ന സനലെത്തിയത് ഊന്നുവടിയുടെ സഹായത്തോടെ. നിധിനെ കൊലപ്പെടുത്തുന്നതിനിടയില്‍ കൂട്ടാളികളില്‍ നിന്ന് വെട്ടേറ്റ് പരിക്കേറ്റ സനലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 11:27 am IST
in Thrissur

തൃശൂര്‍: അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്‍ നിധിനെ പട്ടാപകല്‍ റോഡിലിട്ട് വെട്ടിക്കൊന്ന അക്രമി സംഘത്തിലുണ്ടായിരുന്ന സനലെത്തിയത് ഊന്നുവടിയുടെ സഹായത്തോടെ. നിധിനെ കൊലപ്പെടുത്തുന്നതിനിടയില്‍ കൂട്ടാളികളില്‍ നിന്ന് വെട്ടേറ്റ് പരിക്കേറ്റ സനലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.  

  കൊലയാളി സംഘത്തെ പോലീസ് തിരയുന്ന സമയത്ത് ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സനലെത്തിയിരുന്നു. രണ്ടു വര്‍ഷമായി നട്ടെല്ലിന് ഗുരുതരരോഗം ബാധിച്ച് ചികിത്സയിലുള്ളയാളാണ് സനല്‍. കാന്‍സര്‍ ബാധിച്ചതിനാല്‍ നട്ടെല്ലില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ഇതിനു ശേഷം മുമ്പത്തേ പോലെ നടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സനല്‍. ഊന്നുവടിയുടെ സഹായത്താലാണ് ഇയാള്‍ നടന്നിരുന്നത്. കൊലയാളി സംഘത്തിലൊരാള്‍ ശാരീരിക അവശതയുള്ള ഒരാളാണെന്നു ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞിരുന്നു.  

 സംഭവസ്ഥലത്ത് വടി കുത്തിപ്പിടിച്ചാണ് നടന്നിരുന്നത് സനലായിരുന്നുവെന്ന് പോലീസ് മനസിലാക്കി. നിധിനെ കൊലപ്പെടുത്തുന്നതിനിടെ സ്വന്തംസംഘാംഗങ്ങളില്‍ നിന്ന് സനലിന് വെട്ടേറ്റ് പരിക്കുണ്ടായത് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായമായി. വെട്ടേറ്റ് സനലിന്റെ വിരല്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൊലയാളി സംഘത്തിലെ ഒരാള്‍ക്ക് പരുക്കേറ്റതായി നാട്ടുകാര്‍ പോലീസിന് വിവരം കൈമാറിയിരുന്നു. നാട്ടുകാര്‍ പറഞ്ഞയാള്‍ സനലാണെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തുകയും ചെയ്തു.  

 വടി കുത്തിപ്പിടിച്ചു നടക്കുന്ന ക്രിമിനല്‍ സംഘാംഗം സനലാണെന്ന് അന്തിക്കാട് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് അറിയാമായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയിലെ എല്ലാ ആശുപത്രികളിലും പോലീസ് സനലിനായി അന്വേഷണം നടത്തി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ്  വോക്കറിന്റെ സഹായത്തോടെ സനല്‍ ആശുപത്രി വരാന്തയിലൂടെ നടക്കുന്നത് കണ്ടത്. കയ്യോടെ പിടികൂടി പോലീസ് കാവലേര്‍പ്പെടുത്തി. തുടര്‍ന്ന് പോലീസിന്റെ ഓരോ ചോദ്യങ്ങള്‍ക്കും പ്രതി മറുപടി നല്‍കി. വിരലിന് അടിയന്തര ശസ്ത്രക്രിയ നടത്തിയതിനാല്‍ ഇയാള്‍ പോലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്.  

  കൂട്ടുപ്രതികളുടെ പേരുകളെല്ലാം സനല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പാലിയേക്കരയില്‍ നിന്നാണ് അക്രമിസംഘം കാര്‍ വാടകയ്‌ക്കെടുത്തത്. കാര്‍ ഓടിച്ചിരുന്നത് സംഘത്തില്‍ മദ്യപിക്കാതിരുന്ന സനലായിരുന്നു. മാങ്ങാട്ടുകരയില്‍ വെച്ച് നിധിന്റെ നീല കാര്‍ എതിരെ വരുന്നത് കണ്ടതോടെ സ്പീഡില്‍ പാഞ്ഞെത്തി നേര്‍ക്കുനേര്‍ കാറിലിടിച്ചു. കരുതി കൂട്ടിയുള്ള ആക്രമണമാണെന്ന് മനസിലായ നിധിന്‍ കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘം വെട്ടിവീഴ്‌ത്തി. കാറില്‍ നിന്നിറങ്ങിയ സനലും നിധിനെ വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് വിരലിനു സ്വന്തം സംഘാംഗങ്ങളുടെ പക്കല്‍ നിന്ന് തന്നെ സനലിന്റെ കൈയ്യിന് വെട്ടു കൊണ്ടത്.  

  അതുവഴി വന്ന മറ്റൊരു കാര്‍ യാത്രക്കാരനെ  മഴുവും വാളും കാട്ടി തടഞ്ഞ് നിര്‍ത്തി കൊലയാളി സംഘം  കാറുമായി രക്ഷപ്പെടുകയായിരുന്നു. വഴിമധ്യേ സനലിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കു വിട്ടു. പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് സനല്‍ ആദ്യം പോയത്. അപകടത്തില്‍ വിരല്‍ അറ്റു തൂങ്ങിയതാണെന്ന് ആശുപത്രിക്കാരോട് അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു അധികൃതര്‍ റഫര്‍ ചെയ്തു. ഇതേ തുടര്‍ന്ന് ആംബുലന്‍സിലാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് സനലെത്തിയത്.  

Tags: കൊലപാതകംNidhin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവറസ്റ്റ് ലാക്കാക്കി തൃശൂരില്‍ നിന്നും സൈക്കിളില്‍ യാത്ര തുടങ്ങി യുവാവ്; പണമുണ്ടാക്കാന്‍ വിശ്രമകേന്ദ്രങ്ങളില്‍ ചായവില്‍പന

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.