Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീനാരായണീയരുടെയും വെള്ളപ്പള്ളിയുടെയും ആവശ്യം തള്ളി സിപിഎം; മുബാറക്ക് പാഷയെ വിസിയായി നിയമിച്ചതില്‍ ന്യായീകരണവുമായി കോടിയേരി

സര്‍ക്കാര്‍ നടത്തിയ വിസി നിയമനത്തില്‍ അതൃപ്തി പരസ്യമായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രാവിലെ രംഗത്തെത്തിയിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയാണ് സിപിഎം ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Oct 9, 2020, 09:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ശ്രീനാരായണീയരുടെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ്ചാന്‍സലറായി ഡോ.മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ എസ്എന്‍ഡിപി നേതൃത്വം രംഗത്തുവന്നിരുന്നു. എന്നാല്‍, സര്‍വ്വകലാശാല വിസി നിയമനം ജാതി-മത അടിസ്ഥാനത്തില്‍ കാണരുത്. സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ കഴിവുള്ളവര്‍ മാത്രമാണോ തലപ്പത്തുവരുന്നവര്‍ എന്നാണ് എസ്എന്‍ഡിപി യോഗം പരിശോധിക്കേണ്ടതെന്ന് കോടിയേരി പറഞ്ഞു.  

സര്‍ക്കാര്‍ നടത്തിയ വിസി നിയമനത്തില്‍ അതൃപ്തി പരസ്യമായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രാവിലെ രംഗത്തെത്തിയിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയാണ് സിപിഎം ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.  

ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട ഓപ്പണ്‍ സര്‍വകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീ നാരായണ സമൂഹത്തിന്റെ കണ്ണില്‍ ആണ് കുത്തിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.  പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍നിന്നു ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണ്.

തിരുവനന്തപുരത്തു ഗുരുദേവ പ്രതിമ സ്ഥാപിച്ചപ്പോഴും, ഗുരുദേവന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിച്ചപ്പോഴും സമുദായവും പൊതുസമൂഹവും ഏറെ ആഹ്ലാദിച്ചതാണ്. പക്ഷേ സര്‍വകലാശാലയുടെ തലപ്പത്തെ നിയമനം വന്നപ്പോള്‍ അതു സമുദായത്തെ ആകെ നിരാശപ്പെടുത്തി. സര്‍വകലാശാല സ്ഥാപിക്കപ്പെട്ട ഉദ്ദേശത്തിന്റെ തന്നെ ശോഭ കെടുത്തിക്കളഞ്ഞ നടപടി ആയിപ്പോയി അത്. ഇതു ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്കു മങ്ങലേല്‍പിച്ചു.

എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ അധ്യക്ഷന്റെ പേരില്‍ സ്ഥാപിക്കപ്പെടുന്ന സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സിലര്‍ ആയി ശ്രീനാരായണീയനെ തന്നെ നിയമിക്കാന്‍ എന്തായിരുന്നു തടസ്സം? ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിക്കുകയും ഗുരുദേവനെ ഹൃദയപൂജ നടത്തുകയും ചെയ്യുന്നവര്‍ എത്രയോ പേര്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലും പുറത്തും ഉണ്ട്. ഇടതുപക്ഷ സഹയാത്രികരായരും എത്രയോ പേരുണ്ട്. അവരെയൊന്നും പരിഗണിക്കാതെ, മലബാറില്‍ പ്രവര്‍ത്തിക്കുകയും പ്രവാസിയായി ജോലി ചെയ്യുകയും ചെയ്യുന്നയാളെ നിര്‍ബന്ധിച്ചു കൊണ്ടുവന്നു വിസി ആക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ വാശി കാണിച്ചത് എന്തിനെന്നു മനസ്സിലാകുന്നില്ല.

ഇപ്പോള്‍ വിസി ആയി നിയമിക്കപ്പെട്ടയാളുടെ യോഗ്യതയെ വിലകുറച്ചു കാണുന്നില്ല. എന്നാല്‍, ശ്രീ നാരായണീയരും അധഃസ്ഥിത വിഭാഗങ്ങളും തിരു-കൊച്ചിയില്‍ അനുഭവിച്ച ദുരവസ്ഥയൊന്നും മലബാര്‍ മേഖലയില്‍ അക്കാലത്തു പ്രകടമായിരുന്നില്ല. തിരു-കൊച്ചിയിലെപ്പോലെ ജാതി വ്യവസ്ഥ അത്രയേറെ അവിടെ സങ്കീര്‍ണവും ആയിരുന്നില്ല. ശ്രീ നാരായണ പ്രസ്ഥാനങ്ങളും ഗുരുദേവന്റെ ആശയങ്ങളും ദര്‍ശനങ്ങളും തിരു-കൊച്ചി മേഖലയില്‍ പെട്ടെന്ന് ആഴത്തില്‍ വേരോടിയത് അതുകൊണ്ടാണെന്നു ചരിത്രം പഠിച്ചവര്‍ക്ക് അറിയാം. 

ആ പാരമ്പര്യത്തിന്റെ കണ്ണിയായിരുന്നു സര്‍വകലാശാലയുടെ തലപ്പത്തു വരേണ്ടിയിരുന്നത്. ഇതൊക്കെ അറിയാമായിരുന്നിട്ടും അറിഞ്ഞില്ലെന്നു നടിച്ചതു ശ്രീ നാരായണ സമൂഹത്തോടുള്ള അവഹേളനം കൂടിയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇക്കാര്യത്തിലുള്ള ചേതോവികാരം മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. കേരളത്തിലെ മതേതര ചിന്തകള്‍ക്ക് അതു വല്ലാതെ മുറിവേല്‍പിച്ചു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു, നവോത്ഥാനം പ്രത്യേക മുദ്രാവാക്യമായി കൊണ്ടു നടക്കുമ്പോള്‍ പ്രത്യേകിച്ചും.

ശ്രീ നാരായണീയ സമൂഹത്തിനുണ്ടായ ഹൃദയ വേദനയ്‌ക്കു മന്ത്രി കെ.ടി ജലീലും സംസ്ഥാന സര്‍ക്കാരും മറുപടി പറഞ്ഞേ മതിയാകൂ. ജലീലിന്റെ വാശിക്കു സര്‍ക്കാര്‍ കീഴടങ്ങാന്‍ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മതശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്‌കാരമാകരുത് ഇടതുപക്ഷത്തിന്റേത്. ഈ തീരുമാനത്തോടു മന്ത്രിസഭയിലെ പല അംഗങ്ങള്‍ക്കും ഇടതുപക്ഷ ചിന്താഗതിക്കാരായ മഹാഭൂരിപക്ഷത്തിനും അഭിപ്രായ വ്യത്യാസവും അമര്‍ഷവും ഉണ്ടെന്നു വ്യക്തമായിട്ടുണ്ട്.

നക്കാപ്പിച്ച വലിച്ചെറിഞ്ഞു കൊടുക്കുന്നതു പോലെ സര്‍വകലാശാലയുടെ പ്രോ-വൈസ് ചാന്‍സിലര്‍ പദവി ശ്രീനാരായണ സമൂഹത്തിനു വച്ചു നീട്ടി. വിസി കൈമാറുന്ന അധികാരങ്ങള്‍ മാത്രമേ പ്രോ-വിസിക്കുള്ളൂ. അധികാരത്തിന്റെ യഥാര്‍ഥ ഇരിപ്പിടത്തില്‍ ശ്രീ നാരായണീയന്‍ ഇരിക്കാന്‍ പാടില്ലെന്നും അധികാരം പിന്നാക്കക്കാര്‍ക്കു വേണ്ടെന്നും ആരോ നിശ്ചയിച്ച് ഉറപ്പിച്ചതു പോലെയായി കാര്യങ്ങള്‍. പുത്തരിയില്‍ കല്ലു കടിച്ചതിനു സര്‍ക്കാര്‍ മറുപടി പറയണം.

തലസ്ഥാനത്തു ഗുരുദേവ പ്രതിമ സ്ഥാപിച്ചപ്പോഴും സര്‍വകലാശാല ഉദ്ഘാടനം ചെയ്തപ്പോഴും ആ ചടങ്ങുകളില്‍ ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കാതിരുന്നതും അങ്ങേയറ്റത്തെ തെറ്റായിപ്പോയി. കേരളത്തിലെ ഏറ്റവും വലിയ നവോത്ഥാന പ്രസ്ഥാനത്തിനു പ്രാതിനിധ്യം ഇല്ലാതെ ആ ചടങ്ങുകള്‍ നടത്തിയതു തന്നെ ഈ സര്‍ക്കാരിന്റെ ഇരട്ടത്താപ്പു നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മറ്റേതെങ്കിലും മത-സമുദായങ്ങളുമായി ബന്ധപ്പെട്ട ചടങ്ങ് ആയിരുന്നെങ്കില്‍ ആ വിഭാഗത്തിനു പ്രാതിനിധ്യം നല്‍കാതിരിക്കാന്‍ ധൈര്യം ഉണ്ടാകുമായിരുന്നോ? മതമേലധ്യക്ഷന്മാരെ ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ സ്വീകരിച്ച് ആനയിക്കുമായിരുന്നു. പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങള്‍ കാലങ്ങളായി നേരിടുന്ന ഇത്തരം അവഗണനകള്‍ക്കെതിരെ ഇനിയെങ്കിലും ചോദ്യങ്ങള്‍ ശക്തമായി ഉയരണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.  

Tags: എസ്എന്‍ഡിപിശ്രീനാരായണ ഗുരുkodiyeri balakrishnanSree Narayana Guru Open Universitykollamവെള്ളാപ്പള്ളി നടേശന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kerala

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനെ മാറ്റി

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് ബാദ്‌ഷായുടെ സ്റ്റൈലിഷ് എൻട്രി, ഒറ്റ സ്റ്റില്ലുകൊണ്ട് സോഷ്യൽ മീഡിയയെ തൂക്കി ഷാരൂഖ്

നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് സ്വപ്‌നം കാണുന്നവര്‍ക്കായി ക്രിസാലിസ് മെർകുറി അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ്

നിലമ്പൂരിൽ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാ‍ർത്ഥി അഡ്വ.മോഹൻ ജോർജ്ജ്

ട്രാൻസ്ജെൻഡർ രക്ഷിതാക്കളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ, അച്ഛൻ പദം ഒഴിവാക്കി; നിർണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

ലോക സൈക്കിൾ ദിനം: മലിനീകരണം ഇല്ലാതാക്കാനുള്ള ആദ്യപടി , സൈക്കിൾ ചവിട്ടൂ , ഭൂമിയെ രക്ഷിക്കൂ

ബംഗ്ലാദേശിന്റെ പുതിയ കറൻസി നോട്ടുകളിൽ ഹിന്ദു , ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടാകും ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്തു

പലതിന്റെയും തെളിവുകള്‍ തന്റെ കൈവശമുണ്ട്, വേണ്ടി വന്നാല്‍ അങ്ങാടിയിൽ ടിവി വച്ച് കാണിക്കും; പുതിയ മുന്നണിയുമായി പി.വി.അന്‍വര്‍

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

ജർമ്മനിയിലെ ഹാംബർഗിലെ ആശുപത്രിയിൽ വൻ തീപിടുത്തം : മൂന്ന് രോഗികൾ മരിച്ചു , 50 ലധികം പേർക്ക് പരിക്ക്

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്; പ്രതി ജ്ഞാനശേഖറിന് 30 വർഷം ജീവപര്യന്തം തടവും 90,000 രൂപ പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies