Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കലയെ കൊല ചെയ്യുമ്പോള്‍

നൃത്തത്തിലെ ആണ്‍ വഴികള്‍ എന്ന ഗവേഷണവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണന് നൃത്തം ചെയ്യാന്‍ അവസരം കൊടുക്കാതിരുന്നതിന്റെ പിന്നില്‍ നീചമായ ജാതി വിവേചനവും നികൃഷ്ട രാഷ്‌ട്രീയ ധാര്‍ഷ്ട്യവുമല്ലെങ്കില്‍ മറ്റെന്താണ്!

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Oct 9, 2020, 05:55 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കൊല മനസ്സിലില്ലാത്തവനാണ് കലാകാരന്‍. കലയുണ്ടോ, കൊലയില്ല എന്നത്രേ അഭിജ്ഞമതം. എന്നാല്‍ കലാകാരനെ എങ്ങനെ കൊലപാതകത്തിലേക്കും മറ്റും തൊഴിച്ചെറിയാമെന്നാണ് ചിലര്‍ ഗവേഷണം നടത്തുന്നത്.

കേരളം ദൈവത്തിന്റെ സ്വന്തം നാടായതിനാല്‍ ഇവിടെ നടക്കുന്നതത്രയും ദൈവത്തിന്റെ കണ്ണോട്ടത്തിലുള്ളതെന്നാണല്ലോ പറയുന്നത്. സംസ്‌കാരം കൊണ്ടും സ്വഭാവം കൊണ്ടും രാഷ്‌ട്രീയഗരിമ കൊണ്ടും വേറിട്ടു നില്‍ക്കുന്ന കേരളത്തില്‍ നിന്ന് ഒരു കലാകാരന്‍ കരള്‍പിളര്‍ന്ന വേദനയോടെ പൊട്ടിക്കരഞ്ഞ് ചോദിച്ചത് ആരാനും കേട്ടിരുന്നോ? ജാതി മത രാഷ്‌ട്രീയ വേഷങ്ങളുടെ അപ്പുറത്ത് കലയുടെ തെളിമയുള്ള നടന വിസ്മയവുമായി സമൂഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനമുള്ള ആര്‍ എല്‍ വി രാമകൃഷ്ണനാണ് നെഞ്ചുപൊട്ടിക്കരഞ്ഞ് ചില ചോദ്യങ്ങള്‍ കേരള മനസ്സാക്ഷിയുടെ മുഖത്തേക്കെറിഞ്ഞത്.

കോവിഡ് കാലത്തെ ദുരിതങ്ങളില്‍ ഉഴലുന്ന കലാകാരന്മാരെ സഹായിക്കാനെന്ന തരത്തിലാണ് കേരള സംഗീത നാടക അക്കാദമി ഓണ്‍ലൈനില്‍ കലാപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചത്. ഒരു കലാകാരി തന്നെയാണ് അതിന്റെ തലപ്പത്ത് എന്നതിനാല്‍ കൂടുതല്‍ നല്ല സംസ്‌കാരം ഉണ്ടാവുമെന്നു തന്നെയാണ് പൊതുസമൂഹം കരുതിയത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അറപ്പുളവാക്കുന്ന രാഷ്‌ട്രീയാടിമത്തവും മ്ലേച്ഛമായ നിലപാടും കൊണ്ട് കലാകാരന്മാരുടെ കണ്ണീര് വീഴ്‌ത്താനുള്ള ഒത്താശയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നൃത്ത പരിപാടി അവതരിപ്പിക്കാന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ അനുവദിച്ചില്ല എന്ന ഖേദകരമായ സ്ഥിതിയാണുണ്ടായത്. പരിപാടിക്ക് കലാകാരന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ഒരു സുതാര്യതയും ഉണ്ടായില്ല. തനിക്കും തന്നെ സ്ഥാനമേല്‍പിച്ച രാഷ്‌ട്രീയ നേതൃത്വത്തിനും

പഥ്യമായവരെക്കൊണ്ട് പരിപാടി നടത്തിക്കുകയായിരുന്നു. പലതവണ അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചു. ചെയര്‍പെഴ്‌സന്റെ ഓഫീസില്‍ കയറാന്‍ പോലും സെക്രട്ടറി അനുവദിച്ചില്ലെന്ന് ആ കലാകാരന്‍ വേദനയോടെ പറയുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഈ സ്ഥാപനം എന്ന് പൊതു സമൂഹം ചോദിക്കേണ്ടേ?

നൃത്തത്തിലെ ആണ്‍ വഴികള്‍ എന്ന ഗവേഷണവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണന് നൃത്തം ചെയ്യാന്‍ അവസരം കൊടുക്കാതിരുന്നതിന്റെ പിന്നില്‍ നീചമായ ജാതി വിവേചനവും നികൃഷ്ട രാഷ്‌ട്രീയ ധാര്‍ഷ്ട്യവുമല്ലെങ്കില്‍ മറ്റെന്താണ്!

ഉത്തരേന്ത്യയില്‍ ഒരു പക്ഷി ചത്തുവീണാല്‍ പോലും അതില്‍ ജാതിസ്പര്‍ശം ഗവേഷണം നടത്തി അലമുറയിടുന്ന ‘സാമൂഹിക പ്രബുദ്ധരുടെ ‘നാട്ടിലാണ് കഴിവിന്റെ കനകച്ചിലങ്ക കെട്ടിയ ഒരു കലാകാരനെ പുറംകാല്‍ കൊണ്ട് തൊഴിച്ചെറിഞ്ഞത്. അതു മാത്രമോ, അദ്ദേഹത്തിനെതിരെ നെറികെട്ട ആരോപണങ്ങളും തുറന്നു വിട്ടു. കലയുടെ വഴികള്‍ മാത്രമറിയാവുന്ന രാമകൃഷ്ണന്‍ അപമാനിതനായതില്‍ നൊന്ത് ആത്മഹത്യക്കു ശ്രമിച്ചു.

വരേണ്യഫ്യൂഡല്‍ മാടമ്പിത്തത്തിന്റെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ അറിയാത്തതിനാലാണ് രാമകൃഷ്ണന്‍ നിസ്സഹായതയോടെ മരണത്തിന്റെ തണുത്ത മൗനത്തിലേക്കു നടന്നു പോകാന്‍ തീരുമാനിച്ചത്.

ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു. പക്ഷേ, ആ കണ്ണീര് കേരളത്തിന്റെ നെഞ്ചത്താണ് വീണത്. പൊള്ളിപ്പിടയുന്നുണ്ടത്. ‘ആട്ടത്തിലെ ആണ്‍ വഴികള്‍’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണനോട് നൃത്തം സ്ത്രീകള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നു പറയുമ്പോള്‍ അത് കലയെ കൊല ചെയ്യുകയല്ലേ.

തികഞ്ഞ ജാതി വിവേചനവും രാഷ്‌ട്രീയ ധാര്‍ഷ്ട്യവുമാണ് തനിക്കു നേരെ ഉണ്ടായതെന്നും രാമകൃഷ്ണന്‍ കണ്ണീരോടെ പറയുന്നുണ്ട്.’കലാമണ്ഡലത്തില്‍ പുരുഷ അധ്യാപകര്‍ നൃത്തത്തിന് ക്ലാസെടുക്കുന്നു. ഗുരു കൃഷ്ണപ്പണിക്കര്‍ ആശാനാണ് മോഹിനിയാട്ടം എന്ന കലാരൂപം പുനരുജ്ജീവിപ്പിച്ചത്. ആ നൃത്തരൂപത്തിന് ഉയിരും ഉണര്‍വും നല്‍കുന്നതില്‍ വള്ളത്തോള്‍ വഹിച്ച പങ്കും മഹത്തരമാണ്. കൈരളി നടനം എന്ന പേരില്‍ അറിയപ്പെടണം എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.രാജ്യത്തെ മറ്റുള്ളയിടങ്ങളിലെ നൃത്തരൂപങ്ങളില്‍ കാലാനുസൃതമാറ്റങ്ങള്‍ വന്നപ്പോഴും കേരളത്തിന്റെ ഫ്യൂഡല്‍മനസ്സ് തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. മോഹിനിയാട്ടം ആടാന്‍ പുരുഷന്മാരെ അനുവദിക്കുന്നില്ല’. രാമകൃഷ്ണന്റെ ഈ കണ്ണീര്‍ ചുട്ടുപൊള്ളിച്ചുകൊണ്ടേയിരിക്കയല്ലേ?

കേരളത്തിന്റെ നെഞ്ചിലേക്ക് രണ്ടരക്കൊല്ലം മുമ്പ് ചിണ്ടക്കി ഊരിലെ മധുവിന്റെ കണ്ണീര്‍ ഉതിര്‍ന്നു വീണു. സത്യം പറയട്ടെ, അന്നു മുതല്‍ കേരളം സമാധാനം എന്തെന്നറിഞ്ഞിട്ടില്ല! ഒരു പിടി ചോറിനു വേണ്ടി യാചിച്ച കാടിന്റെ മകനെ ചവിട്ടിയും അടിച്ചും കൊന്ന നമ്മള്‍ അഭിമാനത്തോടെ പറയുന്നു: ഞങ്ങള്‍  ദൈവത്തിന്റെ നാട്ടുകാര്‍.കലയുടെ മുറ്റത്തു ചിലങ്കയണിഞ്ഞെത്തിയ പാവം കലാകാരനോട് പറയുന്നു: കടക്ക് പുറത്ത്.ഈ കണ്ണീരൊക്കെ ആര്‍ത്തലച്ച് പ്രളയമായി വന്ന് തുടച്ചു നീക്കാന്‍ ഇനി അധികകാലമില്ല.പ്രളയം, ഭൂകമ്പം, മലയിടിച്ചില്‍, വന്‍ അപകടങ്ങള്‍, നിപ്പ, ഓഖി, സുനാമി… ഒടുവില്‍ കോവിഡും. ദൈവം എന്നേ ഈ നാടുപേക്ഷിച്ചത് ആരാനും അറിഞ്ഞുവോ?

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

Kerala

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.
India

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

Kerala

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

Kerala

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ താങ്ങിയ മാത്യു സാമുവല്‍ ചവറ്റുകൊട്ടയില്‍

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies