Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വീരതുറൈവിയുടെ വിയോഗം

രാമസേതു സംരക്ഷിക്കുന്നതിനുള്ള സമരത്തിലും രാമഗോപാല്‍ജിയുടെ ശക്തമായ നേതൃത്വമുണ്ടായിരുന്നു.

എസ്. സേതുമാധവന്‍ by എസ്. സേതുമാധവന്‍
Oct 2, 2020, 03:00 am IST
in Article

തമിഴ്നാട്ടിലെ ഹിന്ദുമുന്നണി നേതാവായ ശ്രീ. രാമഗോപാല്‍ജിയുടെ നിര്യാണവാര്‍ത്ത അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും അത്യധികമായ ഹൃദയവേദന ഉളവാക്കുന്നതാണ്. 94-ാം വയസ്സിലും അദ്ദേഹം പ്രേരണയും ആവേശവും നല്‍കിയായിരുന്നു ജീവിച്ചത്.

ദ്രാവിഡസ്ഥാന്‍വാദം, ഇസ്ലാമികതീവ്രവാദം, ക്രൈസ്തവമതപരിവര്‍ത്തനം തുടങ്ങിയ വിഘ ടനവാദ-ദേശീയവിരുദ്ധശക്തികള്‍ക്കെതിരെ ഹിന്ദുമുന്നണി രൂപീകരിച്ചുകൊണ്ട് അദ്ദേഹം തമിള്‍നാട്ടില്‍ ശക്തമായ പോരാട്ടത്തിന് നേതൃത്വം കൊടുത്തു. അതില്‍ വലിയ അളവില്‍ വിജയം വരിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. സംഘദൃഷ്ടിയില്‍ മദിരാശി സംസ്ഥാനം കേരളം, തമിള്‍നാട് എന്നീ രണ്ടുപ്രാന്തങ്ങളായി പ്രവര്‍ത്തനമാരംഭിച്ച 1964 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം തമിള്‍നാടിന്റെ പ്രാന്തപ്രചാരകനായിരുന്നു.1980 കളില്‍ മീനാക്ഷീപുരത്തുണ്ടായ കൂട്ടമതംമാറ്റപ്രശ്‌നത്തെ തുടര്‍ന്ന് തമിള്‍നാട്ടിലെ ഹിന്ദുതാത്പര്യങ്ങള്‍ക്കായി വാദിക്കാനും പോരാടാനുമായി അദ്ദേഹം ഹിന്ദുമുന്നണി രൂപീകരിച്ചു. ജീവിതാവസാനംവരെ അദ്ദേഹം അതിനായി ഒത്തുതീര്‍പ്പില്ലാതെ പോരാടാന്‍ തയ്യാറായി.

അതില്‍ വിളറി പൂണ്ട ഇസ്ലാമികതീവ്രവാദികള്‍ അദ്ദേഹത്തെ കൊല ചെയ്യാനായി മധുരയില്‍വെച്ച് അക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. അത്യന്തം അപകടകരമായ സ്ഥിതിയിലായിരുന്നെങ്കിലും ഈശ്വരാനുഗ്രഹത്താല്‍ അതില്‍നിന്നും അദ്ദേഹം സുഖപ്പെട്ടു. അതിനുശേഷവും ഒട്ടും തളരാതെ പൂര്‍വ്വാധികം കരുത്തോടെ രംഗത്തിറങ്ങി കാര്യകര്‍ത്താക്കള്‍ക്ക് ആവേശം പകര്‍ന്നുകൊടുത്തുകൊണ്ട് അദ്ദേഹം തന്റെ പ്രവര്‍ത്തനം തുടര്‍ന്നുവന്നു.

മഹാരാഷ്‌ട്രയില്‍ ലോകമാന്യ തിലകന്‍ ഗണേശോത്സവപരിപാടിയിലൂടെ സൃഷ്ടിച്ചെടുത്ത പരിവര്‍ത്തനത്തിനു തുല്യമായ ഒന്നായിരുന്നു വിനായകഘോഷയാത്രയിലൂടെ ഗോപാല്‍ജി തമിള്‍നാട്ടില്‍ സാദ്ധ്യമാക്കിയത്. ഈ. വി. രാമസ്വാമി നായ്‌ക്കരുടെ നേതൃത്വത്തില്‍ വിനായകപ്രതിമകള്‍ തച്ചുടച്ചും ശ്രീരാമന്റെ കട്ടൗട്ടുകളുണ്ടാക്കി ചെരുപ്പുമാലയണിയിച്ചു ഘോഷയാത്രകള്‍ നടത്തിയും ഹിന്ദുവികാരങ്ങളെ അങ്ങേയറ്റം വ്രണപ്പെടുത്തിയ കാലഘട്ടം തമിള്‍നാട്ടി ലുണ്ടായിരുന്നു. എന്നാല്‍, ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ വിനായകവിഗ്രഹങ്ങള്‍ അലങ്കരിച്ച് ദിവസങ്ങളോളം പൂജയ്‌ക്കുവെച്ച് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നിമജ്ജനഘോഷയാത്ര നടക്കുന്ന ആവേശകരമായ അന്തരീക്ഷം ഇന്ന് സംസ്ഥാനത്ത് പ്രകടമായിരിക്കുന്നു. അടുത്തകാലത്ത് വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച ശ്രീരാമവിഗ്രഹയാത്രയ്‌ക്ക് തമിള്‍നാട്ടില്‍ ആശ്ചര്യകരമായ സ്വീകരണമാണുണ്ടായത്.

തമിള്‍നാട്ടിലെ എല്ലാ സന്ന്യാസിമഠങ്ങളുമായും ആശ്രമങ്ങളുമായും അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ത്യാഗമയമായ ജീവിതത്തെ അംഗീകരിച്ച് അദ്ദേഹത്തോടുള്ള ശ്രദ്ധാവിശ്വാസമെന്ന നിലയ്‌ക്ക് ‘ധീരനായ സന്ന്യാസി’ എന്നര്‍ത്ഥം വരുന്ന ‘വീര തുറൈവി’ എന്നദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ അവര്‍ സന്നദ്ധരായി.

കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ചുഴലിക്കാറ്റില്‍ രാമേശ്വരത്തെ ധനുഷ്‌ക്കോടിയിലെ പാലം നശിച്ചതിനെത്തുടര്‍ന്ന് പ്രധാനകരയില്‍നിന്നും ഒറ്റപ്പെട്ട് ക്രമേണ അവഗണിക്കപ്പെട്ട സ്ഥിതിയിലായിരുന്നു. എന്നാല്‍ ധനുഷ്‌ക്കോടിയെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന ഉദ്ദേശ്യത്തോടെ തമിള്‍നാടിനെ മുഴുവന്‍ ഇളക്കി മറിച്ച് അവിടെ അദ്ദേഹം കോടിയര്‍ച്ചനയും മറ്റും സംഘടിപ്പിച്ചു. റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുണ്ടാക്കാനായി തമിള്‍നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയില്‍ സമ്മര്‍ദ്ദം ചെലുത്തി. ഇന്ന് തീര്‍ത്ഥാടകര്‍ക്ക് ധനുഷ്‌ക്കോടിവരെ അനായാസം എത്തിച്ചേരാനുള്ള സൗകര്യങ്ങള്‍ ഉണ്ടായത് ഇതിന്റെ ഫലമാണ്.

രാമസേതു സംരക്ഷിക്കുന്നതിനുള്ള സമരത്തിലും രാമഗോപാല്‍ജിയുടെ ശക്തമായ നേതൃത്വമുണ്ടായിരുന്നു.

കാര്യങ്ങള്‍ തര്‍ക്കശുദ്ധമായും അതേസമയം ഹൃദയസ്പര്‍ശിയായും അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ജനങ്ങള്‍ക്ക് എന്നും ആവേശം പകരുന്നതായിരുന്നു. നല്ലൊരു ലേഖകനും അനുഗ്രഹീതപാട്ടുകാരനുമായിരുന്നു ഗോപാല്‍ജി. ഒട്ടനവധി ദേശഭക്തിഗാനങ്ങള്‍ രചിക്കുകയും ഹിന്ദിഭാഷയിലുള്ള സംഘഗീതങ്ങള്‍ തമിഴിലേയ്‌ക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ തന്റെ സകല കഴിവുകളും ഭാരതമാതാവിന്റെ സമക്ഷം സമര്‍പ്പിക്കാനും അദ്ദേഹം തയ്യാറായി.

സ്വന്തം ജീവിതത്തിന്റെ മാതൃകയിലൂടെ അസംഖ്യം കാര്യകര്‍ത്താക്കന്മാരെ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ധന്യത. ആ ജീവിതം നമുക്കും എന്നും മാര്‍ഗദര്‍ശകമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

അദ്ദേഹത്തിന്റെ പാവനസ്മരണയ്‌ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ മോക്ഷപ്രാപ്തിക്കായും സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കാം.

എസ്. സേതുമാധവന്‍

ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി ക്ഷണിതാവ്

Tags: hindu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.