Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എംജി സർവകലാശാലയിൽ കെട്ടിടം പൊളിക്കലും വിൽപ്പനയും, അഞ്ച് കോടിയുടെ കെട്ടിടം പൊളിക്കുന്നത് 43 ലക്ഷത്തിന്

അടുത്ത കാലത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ റൂസാ ഫണ്ട്ഉപയോഗിച്ച് ഈ കെട്ടിടം നവീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തിരുന്നു. എന്നാൽ കെട്ടിടത്തിന്റെ ഗുണനിലവാര പരിശോധന പോലും നോക്കാതെയാണ് ഇപ്പോൾ പൊളിക്കാൻ തീരുമാനമെടുത്തത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 1, 2020, 03:03 pm IST
in Pathanamthitta
എംജി സർവകലാശാല കാമ്പസിലെ പൊളിക്കാൻ തീരുമാനിച്ച കെട്ടിടം

എംജി സർവകലാശാല കാമ്പസിലെ പൊളിക്കാൻ തീരുമാനിച്ച കെട്ടിടം

തിരുവല്ല: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന എംജി സർവകലാശാലയിൽ അഞ്ച് കോടി മതിപ്പ് വിലയുള്ള കെട്ടിടം പൊളിച്ച് വിൽക്കുന്നു.സർവകലാശാലയുടെ തുടക്കകാലത്ത് അതിരമ്പുഴയിലെ കാമ്പസിൽ  നിർമിച്ച കെട്ടിടമാണ് പൊളിക്കുന്നത്. ഇത് പൊളിക്കുന്നതിന് മാത്രം 43 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്.  അടുത്ത കാലത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ റൂസാ ഫണ്ട്ഉപയോഗിച്ച്  ഈ കെട്ടിടം നവീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തിരുന്നു. എന്നാൽ  കെട്ടിടത്തിന്റെ ഗുണനിലവാര പരിശോധന പോലും നോക്കാതെയാണ് ഇപ്പോൾ പൊളിക്കാൻ തീരുമാനമെടുത്തത്. ഇതിനെതിരെ  സർവകലാശാല എംപ്ലോയീസ് സംഘം ഗവർണർക്ക് പരാതി നൽകി.പോസ്റ്റാഫീസിനോട് ചേർന്നുളള കെട്ടിടങ്ങളാണ് പൊളിക്കാൻ തീരുമാനമായത്. 75 കോടി രൂപ ചെലവാക്കി സെന്റർ ഫോർ എക്‌സലൻസ് ബ്ലോക്ക് (ലാബോട്ടറി കോംപ്ലക്‌സ് ) നിർമ്മിക്കുന്നതിനായിട്ടാണ് കെട്ടിടം പൊളിക്കുന്നതെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.

എന്നാൽ നൂറേക്കർ വിസ്തൃതിയുള്ള കാമ്പസിൽ പുതിയ കെട്ടിടം നിർമിക്കാൻ അനുയോജ്യമായ സ്ഥലമുളളപ്പോഴാണ് ലക്ഷങ്ങൾ ചെലവഴിച്ചുളള ഈ പൊളിക്കൽ.കെട്ടിടം പൊളിക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പോലെ തന്നെയാണ് പാരിസ്ഥിതിക പ്രശ്‌നവും. ഇതൊന്നും കണക്കാതെയാണ് കെട്ടിടം പൊളിയുമായി സർവകലാശാല മുന്നോട്ട് പോകുന്നത്.  കോടികൾ വിലയുള്ള കെട്ടിടം അകാരണമായി പൊളിക്കുന്നതിനെതിരെ വൈസ് ചാൻസലറേയും, പ്ലാനിങ് ആൻഡ് ഡവലപ്‌മെന്റ് ചെയർമാനേയും, രജിസ്ട്രാറേയും നേരിട്ട് കണ്ട്  എംപ്ലോയീസ് സംഘം പ്രതിഷേധം അറിയിച്ചിരുന്നു. നാഷണൽ സർവീസ് സ്‌കീം, പ്രൈവറ്റ് രജിസ്‌ട്രേഷൻ തുടങ്ങിയ സെക്ഷനുകൾ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.  

സർവ്വകലാശായുടെ തുടക്കകാലത്ത് അന്നത്തെ അധികാരികൾ ദീർഘവീക്ഷണത്തോടെ രണ്ട് നില കെട്ടിടം പണിയുവാൻ പാകത്തിന് ഉറപ്പുള്ള അടിത്തറയിൽ നിർമ്മിച്ച കെട്ടിടമാണി്ത്. ഇതിന് പറയത്തക്ക കേടുപാടുകൾ ഒന്നും തന്നെ ഇല്ല. ഇത്  പൊളിക്കുന്നത് മൂലം സർവ്വകലാശാലക്ക് ഉണ്ടാകുന്ന നഷ്ടവും  വളരെ വലുതാണ്. പൊളിച്ച് നീക്കുവാൻ തീരുമാനിച്ചിരിക്കുന്ന കെട്ടിടത്തിന് സമാനമായൊന്ന് നിർമ്മിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സർവ്വകലാശാലയുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല.ഇതിനൊരു  ഉദാഹരണമാണ് കൺവേർജൻസ് അക്കാഡമിയ കോംപ്ലക്‌സ് നിർമ്മാണം. ഇതിന്റെ നിർമാണം ആരംഭിച്ച് 10 വർഷത്തോളമായി. ഇനിയും 6 കോടി രൂപയോളം ചെലവഴിച്ചാൽ  മാത്രമെ കോംപ്ലക്‌സ് നിർമ്മാണം പൂർത്തിയാകൂ.സർവകലാശാലയ്‌ക്ക് ലഭിക്കുന്ന ഫണ്ടുകൾ നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ ധൂർത്തടിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിൽ പഴയ കെട്ടിടം അതേ പടി നിലനിർത്തണമെന്നും സെന്റർ ഫോർ എക്‌സലൻസിന് മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും എംപ്ലോയീസ് സംഘം ആവശ്യപ്പെട്ടു.

Tags: buildingUniversityMG University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

Kerala

ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് ഒരുക്കിയെന്ന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ പാലക്കാട് സ്വദേശികള്‍ മരിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.