Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അച്യുത ജന്മം നേടിയ ഭാഗവത ഭാഷ്യം

മഹാകവി അക്കിത്തത്തിലൂടെ ജ്ഞാനപീഠ പുരസ്‌കാരം ഒരിക്കല്‍ക്കൂടി മലയാളത്തിന് സ്വന്തമായിരിക്കുന്നു. സ്വവസതിയായ ദേവായനത്തില്‍ ഇക്കഴിഞ്ഞ 24ന് കവി പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ ആദരിക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ നീണ്ട ഒരു കാവ്യജീവിതവും ആ കവിതകളുടെ ആത്മാവായ ഭാരതീയ സംസ്‌കൃതിയുമാണ്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 27, 2020, 03:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

പട്ടാളത്തില്‍ പോയവന്റെ പത്നിയേയും മഹിഷാസുര മര്‍ദിനിയേയും ഒരോചൈതന്യമായി കാണാനും കരിക്കോലം പൂണ്ട ചാത്തൂനെയും ‘തേജോനിബിഡതരകളായാവലീ ലോഭനീയ’സത്തായ ഗുരുവായൂരപ്പനെയും ഒന്നായിക്കാണുവാനും കഴിയുന്ന അക്കിത്തത്തിന് ഭേദങ്ങളില്ല. എന്നിട്ടും വരേണ്യവര്‍ഗക്കാരുടെ കവിയാക്കി ‘രാവണകവി’യാക്കി ചിലര്‍ ‘തമസ്‌കരിക്കാന്‍’ ശ്രമിച്ചു. കവിതയും കമ്യൂണിസവും അറിയാത്തവര്‍ കവിയെ കമ്യൂണിസ്റ്റ് വിരുദ്ധനാക്കി. കമ്യൂണിസവും വേദോപനിഷത്തുകളിലുള്ളതാണെന്ന് തിരിച്ചറിഞ്ഞ്, ‘സര്‍വം ഖല്വിദം ബ്രഹ്മഃ’ എന്ന് ഓതിപ്പഠിച്ച കവി അതിനോടും ഗാന്ധിച്ചിരി ചിരിച്ചു.

ഒരു കണ്ണ് സൂര്യനും മറുകണ്ണ് ചന്ദ്രനുമാക്കി ഊറിച്ചിരിച്ചു. കണ്ണീരുകൊണ്ട് സൗരമണ്ഡലവും പുഞ്ചിരിയാല്‍ നിര്‍മല പൗര്‍ണമിയും നിര്‍മിച്ചു. കവിതയുടെയും ജീവിതത്തിന്റെയും പല തലങ്ങളില്‍ ക്കൂടി കടന്ന്, ഗുരുവായൂര്‍ മതിലകത്തുവെച്ച് പഴയ പരിചയക്കാരന്‍തിരുമേനിയുടെ വാക്കുകളിലൂടെ അക്കിത്തം ‘സര്‍വോപനിഷദോ ഗാവോ ദോഗ്‌ദ്ധാ ഗോപാല നന്ദനന്റെ’ ലീലകളിലേക്ക് മടങ്ങിച്ചെന്നു. അങ്ങനെയാണ് ശ്രീമദ് ഭാഗവതം സംസ്‌കൃതത്തില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. അക്കിത്തത്തിന്റെ കാവ്യ ജീവിതചക്രത്തിന്റെയും വട്ടമെത്തലായിരുന്നു അത്. 16 വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. പിന്നെയും 14 കൊല്ലം കഴിഞ്ഞാണ് പുസ്തകമായി അച്ചടിച്ചത്.

അക്കിത്തം ഭാഗവതം ‘കലാകൗമുദി’യിലും ‘സമകാലീന മലയാളം’ വാരികയിലും തുടര്‍ച്ചയായി  കുറേ ഭാഗം അച്ചടിച്ചു വന്നു. കമ്യൂണിസവും കവിതയും തിരിച്ചറിഞ്ഞ എഡിറ്റര്‍ എസ്. ജയചന്ദ്രന്‍ നായരുടെ ശ്രമഫലം. അക്കിത്ത ഭാഗവതം കേരളത്തിലെ ക്ഷേത്രങ്ങളില്‍ സപ്താഹ പാരായണം നടത്തിയത് സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലാണ്. ചോറ്റാനിക്കരയ്‌ക്കടുത്ത് പുതുവാശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു തുടക്കം. കിഴക്കേടത്ത് മാധവന്‍ നമ്പൂതിരിയായിരുന്നു സപ്താഹ വ്യാഖ്യാതാവ്. പിന്നീട് കിഴക്കേടത്തിന്, അക്കിത്ത ഭാഗവത സപ്താഹാചര്യനെന്ന വിശേഷണം പോലും വന്നു. അത് ദൗത്യ നിര്‍വഹണത്തിന്റെ മറ്റൊരു നാരായണ നിയോഗമായിരുന്നു.

കാരണം, ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ചൊക്കെ ആലോചനയുയരും മുമ്പേ സ്വന്തം ഇല്ലത്തെ ക്ഷേത്രം സര്‍വജാതിയിലും പെട്ട ഹിന്ദു ദൈവ വിശ്വാസികള്‍ക്ക് തുറന്നുകൊടുത്ത വിപ്ലവ തീരുമാനമെടുത്ത വിരൂപാക്ഷന്‍ നമ്പൂതിരിയുടെ പേരക്കുട്ടിയാണ് കിഴക്കേടം. നമ്പൂതിരിയെ മനുഷ്യനാക്കാനിറങ്ങിയ ‘വിടി’യുടെ വഴിയിലിറങ്ങിയ ഉണ്ണി നമ്പൂതിരിയിലായിരുന്നല്ലോ അക്കിത്തത്തിന്റെ അക്ഷരബാല്യം. ചേരേണ്ടത് ചേരുന്നിടങ്ങള്‍ എന്നേ പറയേണ്ടൂ.

ഇഎംഎസിനേയും വിടിയേയും ഗാന്ധിയേയും തപസ്യയേയും ഒരു ചിത്തത്തില്‍ കുടിവെക്കാന്‍ തക്ക മനോന്നതി നേടിയ അക്കിത്തത്തിന്റെ കവി ജീവിതത്തിന്റെ പരംവൈഭവംതന്നെയാണ് ഭാഗവത പരിഭാഷ. ജന്മനാടായ കുമരനെല്ലൂരില്‍ സ്വന്തം ഇല്ലം വക വിഷ്ണു ക്ഷേത്രത്തില്‍ ‘തപസ്യ’ മുന്നില്‍നിന്ന് സംഘടിപ്പിച്ച അക്കിത്ത ഭാഗവത സപ്താഹം തന്റെ കാവ്യ ജീവിതത്തിലെ അവഭൃഥ സ്നാനമായി അക്കിത്തം വിശേഷിപ്പിച്ചു. പിന്നെ എഴുതിയതെല്ലാം, പാടിയതെല്ലാം നാരായണ എന്ന മന്ത്രം തന്നെ. ‘നാവെന്തിനു തന്നൂ ഭഗവാന്‍ നാരായണ നാമം ചൊല്ലാന്‍, കാതെന്തിനു തന്നൂ ഭഗവാന്‍ നാരായണ നാമം കേള്‍ക്കാന്‍’ എന്ന പ്രിയ സഹോദര കവി എസ്. രമേശന്‍ നായരുടെ കവിത വരികള്‍ പാടുമ്പോള്‍ ഒരു കണ്ണീര്‍ക്കണമല്ല, കുടുകുടെ കണ്ണീര്‍ പൊഴിച്ച കവി അക്കിത്തം ‘അച്യുത ജന്മം’ പൂണുകയായിരുന്നുവല്ലോ ഭാഗവതഗീതിയിലൂടെ.

സര്‍വ സംഹാരകമായ സുദര്‍ശന ചക്രം ഭഗവാന്റെ ചൂണ്ടുവിരല്‍ തുമ്പില്‍ കറങ്ങിത്തിരിയുമ്പോള്‍ അത് രക്ഷാ കവചമാണ്. ലോകത്തെ ഗ്രസിച്ച ആണവായുധ വിപത്തിന്റെ വിഹ്വലതകള്‍ ഏറെ അലട്ടിയിട്ടുള്ള കവി ഒരിക്കല്‍ നാസയും ആണവ നിലയങ്ങളും മറ്റും മറ്റും സന്ദര്‍ശിച്ച കാര്യങ്ങള്‍ വിവരിച്ച്, ഓര്‍മിച്ചോര്‍മിച്ച് ചിരിച്ചുകൊണ്ടു പറഞ്ഞു, ‘അണുബോംബുണ്ടെങ്കിലും അതിന്റെ ബട്ടണ്‍ അബദ്ധത്തില്‍ പോലും അമര്‍ന്നു പോകാതിരിക്കാന്‍ നൂറുകണക്കിനു പേരുടെ സുരക്ഷാ നോട്ടമുണ്ട്’ എന്ന്. അതുതന്നെയാണ് വിശ്വമാനവികതയുടെ ആര്‍ഷാന്വേഷണം നടത്തുന്ന കവിയുടെയും കവിതയുടെയും  ഭഗവദ്ദര്‍ശനവും, ഭാഗവത ദര്‍ശനവും.

Tags: വാരാദ്യംകാവാലം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അച്ഛനും മകനും

Varadyam

ഓര്‍മകള്‍ക്കെന്ത് സുഗന്ധം!

Varadyam

കാവ്യാനുഭൂതിയുടെ രസതന്ത്രം

Varadyam

അന്നത്തെ പത്രം എന്റെ കൈവശമുണ്ട്

Varadyam

അന്തിമഹാകാലത്തെ അമൃതദര്‍ശനം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ : ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി പത്ത് ദിവസം അനുവദിച്ചു

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

റിസര്‍വ്വ് ബാങ്ക് അഴിച്ചുവിട്ട ഡബിള്‍ പോസിറ്റീവ് നയങ്ങളില്‍ നാലാം ദിവസവും കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടി

കോഴിക്കോട് തീരത്ത് തീപിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേര്‍ മംഗലാപുരത്തേക്ക്, കാണാതായ നാലുപേര്‍ക്കായി തെരച്ചില്‍

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല, വനം മേധാവിക്ക് അധികാരം ഉണ്ട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക്ക് വോട്ടുകള്‍ രേഖപ്പെടുത്തി കൃത്യത ഉറപ്പുവരുത്തി

പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂണ്‍ 10 മുതല്‍ 11 വരെ

രത്തന്‍ ടാറ്റ (ഇടത്ത്) പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ (വലത്ത്)

ടാറ്റ എയര്‍ ഇന്ത്യ ലാഭത്തിലൂടെ പുതിയ നാഴികക്കല്ലില്‍; എയറിന്ത്യയില്‍ നോണ്‍ സ്റ്റോപ്പായി പറക്കാന്‍ മോഹമുണ്ടെന്ന് പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ

തട്ടിപ്പ് കൈയ്യോടെ പിടിച്ചാൽ ഉടനെ ജാതി, മതം , അവർണൻ കാർഡ് ; ഇങ്ങനെ മറ്റുള്ളവരുടെ സപ്പോർട്ട് കിട്ടുവാൻ നോക്കുന്നത് ശരിയല്ലെന്ന് സന്തോഷ് പണ്ഡിറ്റ്

കീം 2025: വിദ്യാര്‍ത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധീകരിച്ചു, മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതിയും നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies