Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംഗീതം പഠിച്ചിട്ടില്ല, എന്നിട്ടും സംഗീതത്തിലെ സ്വര നിറവായി; റെക്കോര്‍ഡ് ചെയ്തത് നാല്‍പ്പതിനായിരത്തില്‍ അധികം പാട്ടുകള്‍

സരളിവരിശ പോലും പഠിക്കാതെ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം സംഗീതഹിമാവാന്റെ കൊടുമുടികള്‍ ഒന്നൊന്നായി കീഴടക്കാന്‍ തുടങ്ങിയത് ഇവിടെ നിന്നാണ്.

Janmabhumi Online by Janmabhumi Online
Sep 25, 2020, 02:26 pm IST
in Music
FacebookTwitterWhatsAppTelegramLinkedinEmail

ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ഡബ്ബിങ് ആര്‍ടിസ്റ്റ് എന്നിങ്ങനെ കൈവെച്ചതെല്ലാം പൊന്നാക്കിയ പ്രതിഭയായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം. അദ്ദേഹത്തിന്റെ വിയോഗത്തോടെ സംഗീത മേഖലയില്‍ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞാല്‍ അത് സ്ഥിരം പല്ലവിയാകും. അദ്ദേഹത്തിന് പകരമായി യാതൊന്നും ഇല്ലെന്നതാണ് സത്യവും യാഥാര്‍ത്ഥ്യവും.  

കൊറോണ വൈറസ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ഇന്ത്യന്‍ കലാലോകം മുഴുവന്‍ പ്രാര്‍ത്ഥനകളോടെ എസ്പിബിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അതെല്ലാം വിഫലമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്.  

രാജ്യത്തിന്റെ സിനിമാ സംഗീതത്തിലെ സ്വരനിറവായിരുന്നു, സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം. ഏതാണ്ട് എല്ലാഭാഷകളിലും പാടിയിട്ടുള്ള എസ്പിബി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകളാണ് റെക്കോഡ് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ സിനിമയെ ഇതുപോലെ പതിറ്റാണ്ടുകള്‍ കീഴടക്കിയ മറ്റൊരു ഗായകനില്ല.

സരളിവരിശ പോലും പഠിക്കാതെ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം സംഗീതഹിമാവാന്റെ കൊടുമുടികള്‍ ഒന്നൊന്നായി കീഴടക്കാന്‍ തുടങ്ങിയത് ഇവിടെ നിന്നാണ്. ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി കെ.വി. മഹാദേവന്‍ ചിട്ടപ്പെടുത്തിയ സ്വരങ്ങളിലൂടെ എസ്പിബി ഇന്ത്യന്‍ സിനിമാസംഗീതത്തിന് അനിഷേധ്യനാവുകയായിരുന്നു.

1980ല്‍ ശങ്കരാഭരണത്തിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം എസ്പിബിയെ തേടിയെത്തിയത്. പീന്നീട് ആറുതവണകൂടി ദേശീയ പുരസ്‌കാരം നേടി. അതിലൊന്ന് തൊട്ടടുത്തവര്‍ഷം തന്നെ. ചിത്രം എക് ദുജെ കേലിയെ. ഇതിനൊക്കെ മുമ്പുതന്നെ സംഗീതാരാധകരുമായി ആ ബന്ധം ദൃഢമായിത്തുടങ്ങിയിരുന്നു. ദേശകാലഭാഷാ അതിരുകള്‍ മായച്ചുകളഞ്ഞ ബന്ധം.

ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ 1946 ല്‍ ജനിച്ച എസ്.പി. ബാലസുബ്രഹ്മണ്യം ബാല്യത്തിലെ ഹരികഥാകലാകാരനായി. സിനിമയിലും പാടിത്തുടങ്ങിയത് മാതൃഭാഷയായ തെലുങ്കില്‍.  എന്‍ജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയ അദ്ദേഹം തമിഴകത്തിന് സ്വന്തമാവുകയായിരുന്നു. അതിന് കാരണക്കാര്‍ മറ്റാരുമല്ല എസ്പിബിയുടെ അകമ്പടിക്കാരായ സാക്ഷാല്‍ ഇളയരാജയും ഗംഗൈ അമരനും. അങ്ങനെ അറുപതുകളുടെ ഒടുവിലും എഴുപതുകളിലും വിന്ധ്യന് തെക്ക് അടക്കിവാഴാന്‍ തുടങ്ങിയ എസ്പിബിക്ക് പക്ഷേ തമിഴ് പാട്ടിന് ആദ്യ ദേശീയപുരസ്‌കാരം നേടാന്‍ 1983 വരെ കാത്തിരിക്കേണ്ടിവന്നു. സാഗരസംഗമം തന്നെയായിരുന്നു അത്.

എം.ജി.ആര്‍, ശിവാജിഗണേശന്‍, ജെമിഗണേശന്‍, അങ്ങനെ തമിഴിലെ എല്ലാ നായകന്മാരുടെയും ശബ്ദമായി മാറിയ എസ്പിബി പക്ഷേ കമല്‍ഹാസന് വേണ്ടി പാടുമ്പോള്‍ കൂടുതല്‍ മനോഹരമായി. ഇതിനോടൊപ്പം വെള്ളിത്തിരയില്‍ പാടി അഭിനയിക്കുക കൂടി ചെയ്തു.  

നല്ലൊരുഡബിങ് കലാകാരന്‍കൂടിയായ എസ്പിബിയുടെ ശബ്ദത്തിലാണ് കമല്‍ഹാസനെ തെലുങ്കിലും കന്നടഡയിലുമൊക്കെ കണ്ടത്. രജനീകാന്ത്, ഭാഗ്യരാജ്, സല്‍മാന്‍ഖാന്‍, ഗിരീഷ് കര്‍ണാഡ് അങ്ങനെ പലര്‍ക്കും പലഭാഷയില്‍ എസ്പിബി ശബ്ദം നല്‍കി. റിച്ചാഡ് ആറ്റന്‍ബറോയുടെ ഇതിഹാസ ചിത്രം ഗാന്ധിയുടെ തെലുങ്കു പതിപ്പില്‍ ബെന്‍കിങ്സിലിക്കും ശബ്ദമായത് എസപിബിയാണ്.

അപാരമായ ശ്വസനക്ഷമതകൊണ്ടാകണം ഒരുദിവസം ഏറ്റവുംകൂടുതല്‍ പാട്ടുകള്‍ റെക്കോഡ് ചെയ്ത ഗായകനെന്ന റെക്കോഡ് ഈ ഗായകന് സ്വന്തമായത്.  

1981 ല്‍ കന്നഡ സംവിധായകന്‍ ഉപേന്ദ്രക്കുവേണ്ടി 21 പാട്ടുകള്‍. പിന്നീടൊരിക്കല്‍ തമിഴില്‍ 19 പാട്ടും ഹിന്ദിയില്‍ 16 പാട്ടും ഇതുപോലെ റെക്കോഡ് ചെയ്തു. സംവിധാകയന്‍ ആരുമായിക്കൊള്ളട്ടെ, നായകന്‍ ആരുമാകട്ടെ, സംഗീതസംവിധായകന്‍ ആരുമാകട്ടെ ഗായന്‍ ഒറ്റയാള്‍ എന്ന ഒരുകാലമുണ്ടായിരുന്നു തെന്നിന്ത്യയില്‍. ഏതുഗാനവും ഇതുപോലെ മനോഹരമാക്കാന്‍ ആര്‍ക്കും കഴിയും. ഇളരാജയും എസ്പിബിയും ചേര്‍ന്ന് തമിഴില്‍ സൃഷ്ടിച്ചത് തരംഗം തന്നെയായിരുന്നു.  

എഴുകട്ട എട്ടുകട്ട എന്ന് തിരിയാത പാടി ആ ശബ്ദത്തില്‍ എല്ലാ ഭാവവും ഉള്‍ച്ചേര്‍ന്നു. എസ്പിബിയുടെ ആഴം അവഗണിക്കാന്‍ പരീക്ഷശബ്ദങ്ങള്‍ ഇഷ്ടപ്പെടുന്ന എ.ആര്‍. റഹ്മാന് പോലും കഴിഞ്ഞില്ല.ലോകമെങ്ങും വേദികളില്‍ നിറഞ്ഞു നിന്ന എസ്പിബി പക്ഷേ ബോളീവുഡില്‍ നിന്ന് പതിറ്റാണ്ടിലേറെ വിട്ടുനിന്നു. പതിനഞ്ചുവര്‍ഷത്തിന് ശേഷം ചെന്നൈ എക്പ്രസില്‍ ഷാരൂഖാന് വേണ്ടി പാടിയാണ് മങ്ങിയെത്തിയത്.  

മലയാളത്തില്‍ എസ്പിബിയെ എത്തിച്ച് മറ്റാരുമല്ല. ജി. ദേവരാജന്‍ തന്നെയാണ്. 1969 ല്‍ കടല്‍പ്പാലത്തില്‍. മറ്റ്ഭാഷകളിലെ തിരക്കുകാരണമാകണം മലയാളത്തിലേക്കുള്ള യാത്ര വിരളമായിരുന്നു. അതുകൊണ്ട് മലയാളത്തില്‍ നൂറ്റിപ്പതിനാറേ പാട്ടേ പാടിയുള്ളൂ. ശാസ്ത്രീയ ഗാനം വേണ്ടിടത്തുമാത്രമല്ല, അദ്ദേഹത്തെ മലയാളം ഉപയോഗിച്ചത്.  

ഇതിഹാസ ഗായകനായിട്ടും സഹചാരികളോടുള്ള അദ്ദേഹത്തതിന്റെ മാനവികതയും എടുത്തു പറയേണ്ടതാണ്.ഒരിക്കല്‍ തന്റെ ഗിറ്റാറിസ്റ്റിന് ഗാനമേളയില്‍ അല്‍പമൊരു വീഴ്ച പറ്റി. എസ്പിബി മനോഹരമായാണ് ആ അവസരം കൈകാര്യം ചെയ്തത്. ഈ മനോഭവമാണ് എസ്പിബിയെ നമുക്കെല്ലാം പ്രിയപ്പെട്ടവനാകുന്നത്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ എല്‍.സുബ്രഹ്മണ്യത്തിന്റെ ആല്‍ബത്തിലും അദ്ദേഹം പങ്കാളിയായി.  

ഓഗസ്റ്റ് 5നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിനും ഭാര്യ സാവിത്രിക്കും കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഒരു വേളയില്‍ നില വളരെ മെച്ചപ്പെട്ടതായിരുന്നുവെങ്കിലും പിന്നീട് വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു.    

സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍. ചിരഞ്ജീവി, ഇസൈജ്ഞാനി ഇളയരാജ, ഗായകരായ ഹരിഹരന്‍, കെ എസ് ചിത്ര, സുജാത, യുവതാരങ്ങളായ കാര്‍ത്തി, അരുണ്‍ വിജയ്, സംവിധായകരായ ഭാരതിരാജ, എ ആര്‍ മുരുഗദോസ്, കാര്‍ത്തിക് സുബ്ബരാജ് അങ്ങനെ നിരവധിപ്പേര്‍ വ്യാഴാഴ്ച വൈകിട്ട് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി എത്തി. ആരാധകരുടെ പ്രാര്‍ത്ഥനകളെല്ലാം വിഫലമായി എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു പല്ലവി, എസ്.പി.ബി ചരണ്‍ എന്നിവരാണ് മക്കള്‍. ചരണ്‍ ഗായകനും നടനും സിനിമാ നിര്‍മാതാവുമാണ്.  

Tags: deathMusicഎസ്.പി. ബാലസുബ്രഹ്മണ്യം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭർത്താവ് മരിച്ചാലും ഭാര്യയ്‌ക്ക് ഭര്‍തൃവീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാം; സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ കഴിയില്ല: ഹൈക്കോടതി

India

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു; നാലു പേർ മരിച്ചു, ആശുപത്രികളിൽ മരുന്നും കിടക്കകളും സജ്ജമാക്കാൻ നിർദേശം

ചരിഞ്ഞ ആനയുടെ സമീപത്ത് ഉടമ ജയശ്രീ
Kerala

ഇനി ഈ കൂട്ടുകെട്ട് ഓർമ്മകളിൽ മാത്രം; ഗജവീരൻ ചാത്തപുരം ബാബു ചരിഞ്ഞു, ബാബുവും ജയശ്രീയും തമ്മിലെ ബന്ധം ജനശ്രദ്ധ ആകർഷിച്ചിരുന്നു

Kerala

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

പുതിയ വാര്‍ത്തകള്‍

ഉന്നത പഠനം: അഭിരുചിക്കാകണം മുന്‍ഗണന

ചികിത്സാരംഗത്ത് സാങ്കേതിക കൈമാറ്റത്തിൽ പുതുവഴികൾ തീർത്ത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്

കേരളത്തിലെ സാഹിത്യകാരന്‍മാര്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കട്ടെ

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

സിവില്‍ വ്യോമയാന ചരിത്രത്തിലെ സുവര്‍ണ അധ്യായം: ഭാരതം ലോകത്തിലെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി

കുതിപ്പ് തുടർന്ന് സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സുരേഷ്‌ഗോപി നാളെ ഉദ്ഘാടനം ചെയ്യും

അതിവേഗ റെയില്‍വേ തയാറാകും, സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം

കര്‍ഷകരുടെ ശ്രദ്ധയ്‌ക്ക്: കിസാന്‍ സമ്മാന്‍ പദ്ധതിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

കര്‍ഷകര്‍ക്കു ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്: അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ നീട്ടി; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies