Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

‘പരമാവധി ഭീകരരെ പിടികൂടുക, വധിക്കുക’; കശ്മീരില്‍ പുതിയ നയം; വീടുകളില്‍ നിന്ന് തീവ്രവാദികള്‍ മണ്ണിനടിയിലേക്ക് ഇറങ്ങി; ബങ്കറുകള്‍ ഇട്ട് തീര്‍ത്ത് സൈന്യം

പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലാണ് ഇത്തരത്തിലുള്ള ബങ്കറുകള്‍ കണ്ടെത്തിയതെന്ന് 44 രാഷ്‌ട്രീയ റൈഫിള്‍സ് തലവന്‍ കേണല്‍ എ.കെ. സിങ് പറഞ്ഞു. ഇടതൂര്‍ന്ന ആപ്പിള്‍ തോട്ടങ്ങളിലും വനങ്ങളിലുമാണ് ബങ്കറുകള്‍ കണ്ടെത്തിയത്. പരമാവധി ഭീകരരെ പിടികൂടുക, വധിക്കുക എന്ന നിലയില്‍ സൈന്യം നീക്കം ശക്തമാക്കിയതോടെയാണ് പുതിയ രീതിയിലുള്ള ഒളിത്താവളങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 03:43 pm IST
in Defence

ഷോപ്പിയാന്‍: ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരര്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കുന്നത് ഭൂഗര്‍ഭ ബങ്കറുകളില്‍. നേരത്തെ ഉന്നത മേഖലകളിലും പ്രാദേശികമായി വീടുകളിലുമെല്ലാം ഒളിച്ചിരുന്ന ഭീകരരാണ് സൈനിക നടപടികള്‍ ശക്തമായതോടെ പുതിയ രീതി പരീക്ഷിക്കുന്നത്.  

പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലാണ് ഇത്തരത്തിലുള്ള ബങ്കറുകള്‍ കണ്ടെത്തിയതെന്ന് 44 രാഷ്‌ട്രീയ റൈഫിള്‍സ് തലവന്‍ കേണല്‍ എ.കെ. സിങ് പറഞ്ഞു. ഇടതൂര്‍ന്ന ആപ്പിള്‍ തോട്ടങ്ങളിലും വനങ്ങളിലുമാണ് ബങ്കറുകള്‍ കണ്ടെത്തിയത്. പരമാവധി ഭീകരരെ പിടികൂടുക, വധിക്കുക എന്ന നിലയില്‍ സൈന്യം നീക്കം ശക്തമാക്കിയതോടെയാണ് പുതിയ രീതിയിലുള്ള ഒളിത്താവളങ്ങള്‍. സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യാപക ബോധവത്കരണവും കരിയര്‍ കൗണ്‍സിലിങ്ങും നല്‍കിയും, നാട്ടുകാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമവും സജീവമായതോടെ ഭീകരര്‍ക്ക് വീടുകളില്‍ ഒളിത്താവളങ്ങള്‍ കിട്ടാതായി. ഇതോടെ നിരവധി ഭീകരര്‍ കീഴടങ്ങിയിരുന്നു.  

ഭൂഗര്‍ഭ ബങ്കറുകളില്‍ ഒളിച്ചിരുന്നാല്‍ പെട്ടെന്ന് സുരക്ഷാസേനയുടെ കണ്ണുകളില്‍പ്പെടാതെ നിരവധി ദിവസം കഴിയാമെന്നാണ് ഭീകരര്‍ കരുതുന്നത്. ഇത്തരത്തില്‍ ബങ്കറുകളില്‍ ഒളിച്ചിരുന്ന അഞ്ച് ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സൈന്യം കണ്ടെത്തി വധിച്ചിരുന്നു. തകര്‍ന്ന പഴയകാല തനത് കശ്മീരി വീടുകള്‍ക്കിടയിലാണ് ഷോപ്പിയാന്‍ മേഖലയില്‍ ബങ്കറുകള്‍ കണ്ടെത്തിയത്. ആപ്പിള്‍ മരങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന ബന്ദോ മേഖലയില്‍ 12-10 അടിയിലുള്ള ബങ്കര്‍ മുറികള്‍ നിര്‍മിച്ചത് സൈന്യം കണ്ടെത്തിയിരുന്നു. പോളിത്തീന്‍ ഷീറ്റുകൊണ്ട് മൂടിയിട്ട നിലയിലാണ് ഒരു ബങ്കര്‍ കണ്ടെത്തിയത്. അടുത്ത ദിവസങ്ങളില്‍ ഇവിടെ നിന്ന് മണ്ണ് മാറ്റിയതായും സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.  

ഒരു ആപ്പിള്‍ത്തോട്ടത്തില്‍ ബങ്കര്‍ കണ്ടെത്തിയെങ്കിലും ഇവിടെ നടപടി ദുഷ്‌കരമായിരുന്നു. ഒരു ഗര്‍ഭിണി ഉള്‍പ്പെടെ 50 സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രയിലേക്കും, മറ്റുള്ളവരെ മാറ്റിയ ശേഷവുമായിരുന്നു ബങ്കറില്‍ ഒളിച്ചിരുന്ന അഞ്ചു ഭീകരരെ വധിച്ചതെന്ന് കേണല്‍ സിങ് പറഞ്ഞു.  

ഷോപ്പിയാനിലെ ഒരു നദിക്ക് സമീപം ഒരു ഇരുമ്പുപ്പെട്ടി ബങ്കറാക്കി വായു ലഭിക്കുന്നതിന് ചെറിയ ഒരു പൈപ്പും ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി ബങ്കറുകള്‍ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: armyindian armyindianislamistsകശമീര്‍policyപ്രതിരോധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

India

ഇന്ത്യൻ സേനയുടെ കരുത്ത് ; പ്രശ്നബാധിതമായ സുഡാനിൽ 20 ഇന്ത്യൻ വനിതാ സൈനികരുടെ സംഘത്തെ നയിക്കുന്ന മേജർ സ്വാതി ശാന്തകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.