Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎമ്മിനെ വലച്ച് കോടിയേരി- ജയരാജന്‍ പോര്

ഏറ്റവുമൊടുവില്‍ സ്വപ്‌നയുമൊത്തുള്ള മകന്‍ ജെയ്‌സന്റെ ചിത്രം പുറത്തുപോയതിന് പിന്നിലും കോടിയേരിയാണെന്ന നിഗമനത്തിലാണ് ജയരാജന്‍. നേരത്തെ ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജയരാജനാണെന്ന് കോടിയേരിയും പാര്‍ട്ടി വൃത്തങ്ങളില്‍ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പോരിന് പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുണ്ട്. പിണറായി പാര്‍ട്ടി സെക്രട്ടറിയായ ആദ്യകാലത്ത് ഇടവും വലവും കാത്തത് കോടിയേരിയും ജയരാജനുമായിരുന്നു.

ടി.എസ്.നീലാംബരന്‍ by ടി.എസ്.നീലാംബരന്‍
Sep 17, 2020, 07:46 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കോടിയേരി ബാലകൃഷ്ണന്‍-ഇ.പി. ജയരാജന്‍ പോര് സിപിഎമ്മിനെ വലയ്‌ക്കുന്നു. ഇരുകൂട്ടരും എതിരായ വാര്‍ത്തകള്‍ പരസ്പരം ചോര്‍ത്തി നല്‍കുന്നതായാണ് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉയരുന്നത്. അനുനയിപ്പിക്കാനുള്ള പിണറായി വിജയന്റെ ശ്രമവും പരാജയപ്പെട്ടതായാണ് സൂചന. ഇതോടെ പൊട്ടിത്തെറിയുടെ വക്കിലാണ് പാര്‍ട്ടി.

ഏറ്റവുമൊടുവില്‍ സ്വപ്‌നയുമൊത്തുള്ള  മകന്‍ ജെയ്‌സന്റെ ചിത്രം പുറത്തുപോയതിന് പിന്നിലും കോടിയേരിയാണെന്ന നിഗമനത്തിലാണ് ജയരാജന്‍. നേരത്തെ ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജയരാജനാണെന്ന് കോടിയേരിയും പാര്‍ട്ടി വൃത്തങ്ങളില്‍ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പോരിന് പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുണ്ട്. പിണറായി പാര്‍ട്ടി സെക്രട്ടറിയായ ആദ്യകാലത്ത് ഇടവും വലവും കാത്തത് കോടിയേരിയും ജയരാജനുമായിരുന്നു.  

ഇടക്കാലത്ത് എം.എ. ബേബി, തോമസ് ഐസക്ക് എന്നിവരുമായി ചേര്‍ന്ന് കോടിയേരി പുതിയ ചേരിക്ക് നീക്കം തുടങ്ങിയതോടെ പിണറായി ബന്ധം ജയരാജന്‍ ദൃഢമാക്കി കുറുമുന്നണി നീക്കം പരാജയപ്പെട്ട് കോടിയേരി തിരിച്ചത്തിയെങ്കിലും പിണറായി മുമ്പത്തെപ്പോലെ വിശ്വാസത്തിലെടുത്തില്ല.  

പിണറായിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ പാര്‍ട്ടിയില്‍ തന്നെ മറികടന്ന് ജയരാജന്‍ വളരുന്നതായി തോന്നിയ കോടിയേരി ജയരാജനെതിരായ നീക്കം ശക്തിപ്പെടുത്തി. ഇതിനിടയില്‍ കിളിരൂര്‍-കവിയൂര്‍ കേസുകളില്‍ ബിനീഷ് കോടിയേരിയുടേയും മറ്റുചില നേതാക്കളുടേയും പേര് ഉയര്‍ന്നുവന്നു. ഈ പേരുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഇ.പി.ജയരാജനാണെന്നാണ് കോടിയേരി ആരോപിക്കുന്നത്. ബിനീഷിനെതിരെ പിന്നീട് ഉയര്‍ന്നു വന്ന പല കേസുകളും മാധ്യമ ശ്രദ്ധയില്‍ എത്തിച്ചതിനു പിന്നിലും ജയരാജന്റെ ഇടപെടല്‍ കോടിയേരി സംശയിക്കുന്നുണ്ട്.  

പിണറായിയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വവും അണികളും കോടിയേരിയെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കണ്ടത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് പിണറായി ജയരാജന് വേണ്ടി വാദിച്ചു. കോടിയേരി അന്ന് പിബി അംഗമാണ്. ജയരാജന്‍ കേന്ദ്രക്കമ്മിറ്റി അംഗവും. പിബി അംഗത്തിന് കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ടെന്നും  കേന്ദ്രക്കമ്മിറ്റിയംഗം സെക്രട്ടറിയാകുന്നതാണ് നല്ലതെന്നുമായിരുന്നു പിണറായിയുടെ വാദം.  

ജയരാജന് പക്ഷേ പിന്തുണ കുറവായിരുന്നു. കണ്ണൂരില്‍ നിന്നുള്ള മറ്റ് നേതാക്കളും വി.എസ് വിഭാഗവും ദേശീയ നേതൃത്വവും കോടിയേരിക്ക് അനുകൂലമായിരുന്നു. പാര്‍ട്ടിയില്‍ പിണറായിയാണ് അവസാന വാക്ക് എന്ന് ധരിച്ചിരുന്നവരെ അമ്പരപ്പിച്ചുകൊണ്ടാണ് കോടിയേരി സെക്രട്ടറിയായത്. പാര്‍ട്ടി സെക്രട്ടറി പദം സ്വപ്‌നം കണ്ടിരുന്ന ജയരാജനേറ്റ തിരിച്ചടിയായി അത്.

തെരഞ്ഞെടുക്കപ്പെട്ട ശേഷം കോടിയേരി ആദ്യം പോയത് വിഎസിനെ കാണാനാണ്. എന്നാല്‍ സെക്രട്ടറിയായ ശേഷം പിണറായിയുമായി പോരിനല്ല ,അനുനയത്തിനാണ് കോടിയേരി ശ്രമിച്ചത്. ഇ.പി.ജയരാജന്‍ പലപ്പോഴും അതിനൊരു തടസമായി. മന്ത്രിയായ ഉടനെ ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ ആദ്യം രാജിയാവശ്യപ്പെട്ടത് കോടിയേരിയായിരുന്നു. സംസ്ഥാന കമ്മിറ്റിയിലും രാജിയല്ലാതെ മറ്റൊരു വഴിയില്ലെന്ന് കോടിയേരി നിര്‍ബന്ധം പിടിച്ചതോടെയാണ് രാജി അനിവാര്യമായത്. ഇരുവരും തമ്മിലുള്ള പോര് മുറുകുന്നതോടെ മക്കള്‍ മാഹാത്മ്യവും അരമനരഹസ്യവും അങ്ങാടിപ്പാട്ടാകുന്നതാണ് പാര്‍ട്ടിയെ വലക്കുന്നത്.  

ഇ.പി. ജയരാജനെതിരെ കോടിയേരി നിരവധി തവണ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പിണറായിയെ മറികടന്ന് ജയരാജനെതിരെ ഒരു നടപടിയും എടുക്കാന്‍ നേതൃത്വം തയാറായിട്ടില്ല. ഇപ്പോള്‍ സ്വപ്നയുമൊത്തുള്ള മകന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നില്‍ കോടിയേരിയുടെ മകനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിഞ്ഞുള്ള നീക്കമാണിതെന്നും കാണിച്ച് കേന്ദ്ര നേതൃത്വത്തിന് ജയരാജനും പരാതി നല്‍കിയിട്ടുണ്ട്.

Tags: cpmഇ.പി. ജയരാജന്‍kodiyeri balakrishnan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

പുതിയ വാര്‍ത്തകള്‍

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies