Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരിശുദ്ധന്‍ ഈശ്വരനില്‍ വസിക്കുന്നു

എന്താണ് മരണം? പഴയ വസ്ത്രം കളഞ്ഞ് പുതിയത് ഉടുക്കുന്നതുപോലെ, പഴകിയ ശരീരം കളഞ്ഞ് നാം പുതിയതു സ്വീകരിക്കുന്നു എന്നാണല്ലോ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത്.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 14, 2020, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഈ ലോകത്ത് ഒരു പുഴുവെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം നിങ്ങള്‍ മരിച്ചിട്ടില്ല എന്നാണ് വിവേകാനന്ദസ്വാമികള്‍ പറയുന്നത്: ‘യഥാര്‍ഥവേദാന്തി മാത്രമേ ഒരു സഹജീവിക്കുവേണ്ടി തന്റെ ജീവനെ ഖേദലേശമില്ലാതെ ത്യജിക്കാന്‍ മുതിരൂ. കാരണം താന്‍ മരിക്കുന്നില്ലെന്ന് അയാള്‍ക്കറിയാം. ഈ ലോകത്ത് ഒരു കീടമെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം കാലം അവനും ജീവിക്കുന്നു. ഒരു ജീവിയെങ്കിലും ഭക്ഷിക്കുന്നിടത്തോളം കാലം അവനും ജീവിക്കുന്നു. അതിനാല്‍ അവന്‍ പരഹിതാചരണം അവിരാമം തുടരുന്നു. ശരീരത്തെ സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആധുനികാഭിപ്രായങ്ങളൊന്നും വകവെക്കുന്നുമില്ല. സ്വാര്‍ഥത്യാഗത്തിന്റെ ഈ പടിയില്‍ എത്തുന്നതോടെ ഒരുവന്‍ സാന്മാര്‍ഗികമായുള്ള പോരാട്ടത്തിനും സര്‍വത്തിനും അതീതനാകുന്നു. അവന്‍ പണ്ഡിതനിലും പശുവിലും പട്ടിയിലും അതിനീചസ്ഥാനങ്ങളിലും അതാതു പദാര്‍ഥങ്ങളെയല്ല കാണുന്നത്, എല്ലാത്തിലും അഭിവ്യക്തമാകുന്ന ഒരേ ഈശ്വരസത്തയെയാണ്. അത്തരമൊരുവന്‍മാത്രമാണ് യഥാര്‍ഥസുഖം കൈവന്നവന്‍. ആ സമദര്‍ശിത്വം നേടിയവന്‍ ഈ ജന്മത്തില്‍ത്തന്നെ സാപേക്ഷജീവിതത്തെ മുഴുവന്‍ ജയിച്ചടക്കിയിരിക്കുന്നു. ഈശ്വരന്‍ പരിശുദ്ധനാണ്. അതിനാല്‍ ഇപ്രകാരമുള്ള മനുഷ്യന്‍ ഈശ്വരനില്‍ വര്‍ത്തിക്കുന്നതായി പറയപ്പെടുന്നു.’

എന്താണ് മരണം? പഴയ വസ്ത്രം കളഞ്ഞ് പുതിയത് ഉടുക്കുന്നതുപോലെ, പഴകിയ ശരീരം കളഞ്ഞ് നാം പുതിയതു സ്വീകരിക്കുന്നു എന്നാണല്ലോ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത്.

വാസാംസി ജീര്‍ണാനി യഥാ വിഹായ

നവാനി ഗൃഹ്ണാതി നരോളപരാണി

തഥാ ശരീരാണി വിഹായ ജീര്‍ണാ-

ന്യന്യാനി സംയാതി നവാനി ദേഹീ. (ഗീത, 2.22)

ഉപയോഗശൂന്യമായ വസ്ത്രം കളഞ്ഞ് പുതിയ വസ്ത്രം സ്വീകരിക്കുന്നതുപോലെ, ആത്മാവ് ഉപയോഗശൂന്യമായ ദേഹങ്ങളെ വിട്ട് കര്‍മ്മഫലത്തെ അനുഭവിക്കുവാന്‍ പുതിയ ശരീരങ്ങളെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. സുഖദുഃഖങ്ങള്‍ വന്നും പോയുമിരിക്കുന്നവയും അതുകൊണ്ടുതന്നെ നിലനില്പില്ലാത്തവയുമായതിനാല്‍ അവ സഹിക്കുകയാണു വേണ്ടതെന്നും ഭഗവാന്‍ ഉപദേശിക്കുന്നു. എന്നാല്‍ നാം ചെയ്ത നല്ലതും ചീത്തതുമായ കര്‍മ്മങ്ങള്‍ മരണശേഷവും നമ്മെ പിന്തുടരുന്നതിനാല്‍ നാം ശരിയായി ജീവിക്കേണ്ടതുണ്ട്. ശ്രീരാമകൃഷ്ണന്‍ പറയുന്നു: ‘ഒരാള്‍ മരണസമയത്ത് എന്തു ചിന്തിക്കുന്നുവോ അതായിത്തീരുമെന്ന് ഭഗവദ്ഗീത പറയുന്നു. ഭരതരാജാവ് തന്റെ മാനിനെപ്പറ്റി ചിന്തിച്ച് അടുത്ത ജന്മത്തില്‍ മാനായി പിറന്നു. അതുകൊണ്ട്, ഈശ്വരസാക്ഷാത്കാരം നേടാനായി മനുഷ്യന്‍ തപസ്സു ചെയ്യണം. പകലും രാത്രിയും ഈശ്വരചിന്ത ചെയ്താല്‍ മരണസമയത്തും അതേ ചിന്തയുണ്ടാകും.’ മാത്രമല്ല, ആഗ്രഹങ്ങള്‍ നിലയ്‌ക്കുന്നതുവരെ ഭൂമിയില്‍ ജന്മമെടുക്കുന്നത് ഒഴിവാക്കാനും കഴിയില്ല. ‘ദേഹമെടുത്താല്‍ പല പ്രശ്‌നവും ഉല്‍ക്കണ്ഠയുമുണ്ടാകുന്നു. വല്ല ശാപവും കിട്ടിയാല്‍ ഏഴു പ്രാവശ്യം ജനിക്കേണ്ടിയും വന്നേക്കാം. വളരെ സൂക്ഷിച്ചിരിക്കണം. ചെറിയൊരു ആഗ്രഹംപോലും ബാക്കിയുണ്ടെങ്കില്‍ മനുഷ്യനായി ജനിക്കേണ്ടിവരും.’ – ശ്രീരാമകൃഷ്ണന്‍ നല്കുന്ന മുന്നറിയിപ്പാണിത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)
India

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Kerala

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

Kerala

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

പാലക്കാട് 1.300 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

യുവാവിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത

കാലവര്‍ഷക്കെടുതി രൂക്ഷം, ശനിയാഴ്ച വിവിധ ജില്ലകളിലായി 7 മരണം

താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസ് : പ്രതിക്ക് 105 വര്‍ഷം കഠിന തടവ്

ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ വിശ്വസിക്കില്ല, ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാള്‍: ഫക്രുദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies