Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രീകൃഷ്ണ മാതൃക പാഠമാകണം: സ്വാമി ചിദാനന്ദപുരി

കാളിയന്‍ യമുനയെ വിഷമയമാക്കിയപ്പോള്‍ ഉണ്ണിക്കണ്ണന്‍ കാളിയന്റെ ശിരസ്സില്‍ നൃത്തം ചെയ്തുകൊണ്ട് മനുഷ്യനെയും നദിയെയും സസ്യങ്ങളെയും ഇല്ലാതാക്കുന്ന വിഷവാനെ ആര്‍ക്കും ഉപദ്രവമില്ലാതാക്കി മാറ്റി. നമ്മുടെ ജലാശയങ്ങള്‍ പലരും മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാളിയമര്‍ദ്ദനത്തന്റെ സന്ദേശം നാം ഇപ്പോള്‍ ഹൃദയത്തിലേറ്റേണ്ടിയിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 11, 2020, 12:20 pm IST
in Kerala

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രീകൃഷ്ണമാതൃക കൈവിട്ടതാണ് പ്രകൃതി നശിക്കാനും ജലാശയങ്ങള്‍ മലിനമാകാനും കാരണമായതെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഫേസ്ബുക്ക് ലൈവിലൂടെ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കുകയായിരുന്നു സ്വാമിജി.  

കാളിയന്‍ യമുനയെ വിഷമയമാക്കിയപ്പോള്‍ ഉണ്ണിക്കണ്ണന്‍ കാളിയന്റെ ശിരസ്സില്‍ നൃത്തം ചെയ്തുകൊണ്ട് മനുഷ്യനെയും നദിയെയും സസ്യങ്ങളെയും ഇല്ലാതാക്കുന്ന വിഷവാനെ ആര്‍ക്കും ഉപദ്രവമില്ലാതാക്കി മാറ്റി. നമ്മുടെ ജലാശയങ്ങള്‍ പലരും മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാളിയമര്‍ദ്ദനത്തന്റെ സന്ദേശം നാം ഇപ്പോള്‍ ഹൃദയത്തിലേറ്റേണ്ടിയിരിക്കുന്നു.  

ഗംഗാ നദിയെ ശുദ്ധീകരിക്കാനുള്ള പദ്ധതി എത്രയോ ദശകങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായിരുന്നു. ഓരോ ബജറ്റിലും തുക നീക്കിവച്ചിട്ടുണ്ടാകാം. എങ്കിലും ഗംഗ മലിനമായിത്തന്നെ തുടര്‍ന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ഗംഗാ ശുദ്ധീകരണപദ്ധതി ശക്തിപ്രാപിച്ചു. ഇപ്പോള്‍ സ്വച്ഛമായി നദി ഒഴുകുന്നു. കൃഷ്ണ സന്ദേശത്തെ വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും ഉള്‍ക്കൊണ്ട് ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ സാധിക്കുമെന്നു സ്വാമി ചിദാനന്ദപുരി പറഞ്ഞു. പ്രകൃതിയെ നാം സംരക്ഷിക്കുമ്പോള്‍ പ്രകൃതി നമ്മെ സംരക്ഷിക്കുമെന്ന സന്ദേശം ഗോവര്‍ധന ഉദ്ധാരണത്തിലൂടെ ശ്രീകൃഷ്ണന്‍ നല്‍കി.  

ധര്‍മധ്വംസനത്തിന് ഏതേതു രീതിയിലാണോ ആസുരശക്തികള്‍ പ്രവര്‍ത്തിക്കുന്നത് അത് തിരിച്ചറിഞ്ഞു പ്രതികരിക്കുകയെന്നതാണ് വിജയം. പിഞ്ചുകുഞ്ഞിനെ താടകയ്‌ക്കു ലാളിക്കുന്നതിന് നല്‍കാന്‍ മുതിര്‍ന്നവര്‍ തയാറായി. എന്നാല്‍, താടകയെ തിരിച്ചറിയാന്‍ കൃഷ്ണനു സാധിച്ചു. ഏതു രീതിയില്‍ നശിപ്പിക്കാന്‍ വന്നുവോ ആ രീതിയില്‍ തന്നെ അവളെ നശിപ്പിച്ചു.  

ധര്‍മത്തിനെതിരായി നിലകൊള്ളുന്നത് ആരായാലും നിഗ്രഹിക്കപ്പെടേണ്ടതാണെന്ന് കംസവധത്തിലൂടെ തെളിയിച്ചു. പകരം രാജാവായില്ല. ധര്‍മവ്യവസ്ഥ പ്രകാരം രാജാവാകേണ്ടയാളെ രാജാവാക്കി വാഴിച്ചു. സര്‍വശാസ്ത്രസ്വരൂപനാണ് ഭഗവാനെങ്കിലും കുട്ടിയായിരിക്കെ, വിദ്യാഭ്യാസത്തിന് അകലെ അവന്തികാപുരിയില്‍ സാന്ദീപനി മഹര്‍ഷിയുടെ അടുക്കലെത്തുക വഴി മാതൃകയായി. ജീവിതവിജയം വിദ്യയിലൂടെയാണെന്ന സന്ദേശം ഇതിലൂടെ സമൂഹത്തിനു ലഭിക്കുന്നുവെന്നും സ്വാമി ചിദാനന്ദപുരി സന്ദേശത്തില്‍ വ്യക്തമാക്കി.

Tags: Swami Chidananda Puriശ്രീകൃഷ്ണ ജയന്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ ധര്‍മസന്ദേശ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍. തിരുനക്കരയില്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല; നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്: സ്വാമി ചിദാനന്ദപുരി

Kerala

സനാതന ധര്‍മം പരിവര്‍ത്തനത്തിന് വിധേയം: മാറ്റം ഉണ്ടാകേണ്ടത് അനിവാര്യതയിൽ നിന്ന്: സ്വാമി ചിദാനന്ദപുരി

Kerala

ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് ഇല്ല ; ഇത്ര അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് നമ്മുടെ രാജ്യത്ത് എന്താണ് ചെയ്യുന്നത് ; സ്വാമി ചിദാനന്ദപുരി

Kerala

ശ്രീകൃഷ്ണ ജയന്തി പതാക ദിനം ഇന്ന്; 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും

Kerala

ഭാരതത്തിന്റെ സ്വത്വം പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തി: സ്വാമി ചിദാനന്ദപുരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.