Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖ്യമന്ത്രിയെ കള്ളന്‍ എന്നും വിളിക്കാമോ?; കളളന് കഞ്ഞിവെച്ചവന്‍ എന്നായാലോ?

കള്ളത്തരം കാട്ടിയത് വിളിച്ചു കൂവാനും കള്ളനെന്നു വിളിക്കാനും എന്തെങ്കിലും അനുമതിപത്രം ആവശ്യമുണ്ടെന്ന് പറഞ്ഞു കേട്ടിട്ടില്ല.

Janmabhumi Online by Janmabhumi Online
Aug 28, 2020, 09:31 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം തന്നെ കള്ളനെന്ന് വിളിച്ചതിലാണ് മുഖ്യമന്ത്രി പിണറായി വിജയന് കുണ്ഠിതം.ഒരു മുഖ്യമന്ത്രിയെ ഇങ്ങനെ വിളിക്കാമോയെന്നാണ് സത്യ സന്ധനായ വിജയന് സംശയം. ‘മുഖത്ത് നോക്കി കള്ളാ കള്ളാ എന്നു വിളിക്കുന്നതാണോ ശരിയായ നടപടി. ഇതാണോ സംസ്‌കാരം. ഇതാണോ രീതി’. എന്നൊക്കെയാണ് പിണറായി വിജയന്റെ ചോദ്യം. കെ കരുണാകരനെ ചാരനെന്നും ഉമ്മന്‍ചാണ്ടിയെ പെണ്ണു പിടിയനെന്നും മുഖത്തു നോക്കിയും അല്ലാതെയും വിളിക്കുകയും പ്രസ്താവനകളിലൂടെ രേഖകള്‍ ആക്കുകയും ചെയ്തതുപോലെയാണോ കള്ളാ, കള്ളാ വിളി.

കള്ളത്തരം കാട്ടിയവരെയാണ് കള്ളന്‍ എന്നു സാധാരണ വിളിക്കുക. കള്ളം കാണിക്കുന്നതില്‍ മുഖ്യമന്ത്രിമാര്‍ക്ക് എന്തെങ്കിലും പ്രിവിലേജ് ഉള്ളതായി അറിയില്ല. നിയമ സഭയ്‌ക്കുള്ളില്‍ നിന്ന് എന്തും കാണിക്കാനുള്ള പ്രിവിലേജ് അംഗങ്ങള്‍ക്കുണ്ടെന്നറിയാം. സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് മുതലാക്കിയവരുമാണ്. കളളത്തരം കയ്യോടെ പിടിച്ചാലും കൈവിലങ്ങ് വയ്‌ക്കണമെങ്കില്‍ ഗവര്‍ണ്ണറുടെ അനുമതിയോ മറ്റോ വേണമെന്നു കേട്ടിട്ടുണ്ട്. കള്ളത്തരം കാട്ടിയത് വിളിച്ചു കൂവാനും കള്ളനെന്നു വിളിക്കാനും എന്തെങ്കിലും അനുമതിപത്രം ആവശ്യമുണ്ടെന്ന് പറഞ്ഞു കേട്ടിട്ടില്ല.

കള്ളാ എന്നു വിളിക്കുക മാത്രമല്ല, തന്നെ പച്ചത്തെറിയും വിളിച്ചതിലും മുഖ്യമന്ത്രിക്ക് പെരുത്ത സങ്കടമുണ്ട്. ‘താന്‍ പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് തെറിവിളിച്ചു. ഒരു മുഖ്യമന്ത്രിയെ ഇങ്ങനെ വിളിക്കാമോ. തന്നെ തെറി വിളിച്ചപ്പോള്‍ ആരും മിണ്ടിയില്ല. മാധ്യമങ്ങള്‍ തെറി പറഞ്ഞതില്‍ ഒരു ചര്‍ച്ചയും നടന്നില്ല. ഇതാണോ സംസ്‌കാരം. ഇതാണോ രീതി. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ പോലും അനുവദിച്ചില്ല. വിളിച്ച മുദ്രാവാക്യങ്ങള്‍ പോലും ന്യായമല്ല. തെറിയായിരുന്നു. പ്രധാനമായും എന്റെ സംസാരം തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്’ എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ചാനലായ ചാനലുകളിലെല്ലാം തത്സമയം സംപ്രേക്ഷണം ഉണ്ടായിരുന്നതിനാല്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷം വിളിച്ചത് എന്തൊക്കെയെന്ന് ജനം അപ്പപ്പോള്‍ കണ്ടിരുന്നു. പക്ഷേ നാലു മണിക്കൂര്‍ നീണ്ട മുഖ്യന്റെ മറുപടി തള്ളു കണ്ടിരുന്ന പാവം ജനങ്ങള്‍ കള്ളാ എന്നും കള്ളനു കഞ്ഞി വെച്ചവന്‍ എന്നും മാത്രമല്ല തന്തയ്‌ക്കും തള്ളയ്‌ക്കും ഒക്കെ വിളിക്കുന്നുണ്ടായിരുന്നു.

Tags: minister
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

India

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

Kerala

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

Kerala

ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം തടസപ്പെട്ടത് മഴ മൂലം, റേഷന്‍ പ്രതിസന്ധിയിലെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി

Kerala

നിലയ്‌ക്കലില്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കുമെന്ന് മന്ത്രി, ശബരിമല തീര്‍ത്ഥാടന കാലത്ത് അധിക സേവനങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

കേരളത്തിൽ വിശ്വാസികൾ ഇന്ന് ബക്രീദ് ആഘോഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies