Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരൂഹത വര്‍ധിക്കുന്നു; കത്തിയ സെക്ഷനില്‍ സിസിടിവി ഇല്ല; വിഷയത്തില്‍ ഇടപെട്ട് ഗവര്‍ണര്‍

വിവിധ അന്വേഷണ സംഘങ്ങള്‍ പരിശോധന തുടങ്ങി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രോട്ടോക്കോള്‍ വിഭാഗത്തിന് കത്ത് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 07:07 am IST
in Kerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയലുകള്‍ക്ക് തീയിട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കൈമാറി.  സമഗ്ര അന്വേഷണം വേണമെന്നാണ് ഗവര്‍ണറോട് ചെന്നിത്തല ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു.  

വിവിധ അന്വേഷണ സംഘങ്ങള്‍ പരിശോധന തുടങ്ങി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം  സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രോട്ടോക്കോള്‍ വിഭാഗത്തിന് കത്ത് നല്‍കി. അഞ്ച് ദിവസത്തെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ തീപിടിച്ച ഭാഗത്ത് സിസിടിവികള്‍ സ്ഥാപിച്ചിട്ടില്ല. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. തീപിടിത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.  മറ്റ് ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് പോലീസ് പരിശോധിക്കും. ഫൊറന്‍സിക് ഫലം വന്നാലുടന്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 പൊതുഭരണവിഭാഗത്തിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കാനാണ് ദുരന്തനിവാരണ കമ്മീഷണര്‍ എ. കൗശികന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏതെല്ലാം ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി കണ്ടെത്താനാണ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകളുടെ കണക്കെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഭാഗികമായി നശിച്ച ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കും. ഭാവിയില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിച്ച ഫയലുകള്‍ കൈമാറും.  എട്ട് ക്യാമറകള്‍ സ്ഥാപിച്ച് അന്വേഷണ സംഘത്തിന്റെ ഫയല്‍ പരിശോധന വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ഇതോടൊപ്പം പൊതുഭരണവകുപ്പിലെ മുഴുവന്‍ ജീവനക്കാരുടേയും മൊഴിയും രേഖപ്പെടുത്തും. വിശദമായ റിപ്പോര്‍ട്ട് സമിതി ഒരാഴ്ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കും.

 അതേസമയം ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന പൊതുമരാമത്ത് നല്‍കിയ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച് നല്‍കാനാണ് അഗ്നിശമന സേനയുടെയും പോലീസിന്റെയും നീക്കം, ശാസ്ത്രീയ പരിശോധനാ ഫലം ഫൊറന്‍സിക് വിഭാഗത്തില്‍ നിന്നും അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല.  സെക്രട്ടേറിയറ്റില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന വിവരം കൂടി അഗ്നിരക്ഷാസേന നല്‍കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. ചൊവ്വാഴ്ച വൈകുന്നേരമാണ് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍, പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകള്‍ക്ക് തീയിട്ടത്. മന്ത്രിമാരുടെ വിദേശയാത്രകള്‍, എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്ന യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട നയതന്ത്ര രേഖകള്‍ അടക്കമുള്ള ഫയലുകള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്.  

Tags: അപകടംfirepinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓയില്‍ കമ്പനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്‌കാരം വൈകുന്നു, 30 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.