Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടുവാ സങ്കേതത്തിലെ ഗ്രൗണ്ട് നിര്‍മ്മാണം; സര്‍ക്കാരിനെ കബളിപ്പിച്ച് ഹോഫിന്റെ റിപ്പോര്‍ട്ട്

എന്നാല്‍ ഇതില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഹോഫ് അന്വേഷണം ഏല്‍പ്പിച്ചു. ഇദ്ദേഹവും സമാനമായ കൃത്യവിലോപം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Aug 25, 2020, 03:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മ്മിച്ച് മത്സരം നടത്തിയ സംഭവത്തില്‍ കുറ്റക്കാരായ ഫീല്‍ഡ് ഡയറക്ടര്‍ അടക്കമുള്ളവരെ സംരക്ഷിച്ച് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് (എച്ച്ഒഎഫ്എഫ്-ഹോഫ്). സംഭവത്തില്‍ വനംവകുപ്പ് ഇന്റലിജന്‍സിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയെങ്കിലും ഇത് സര്‍ക്കാരിന്റെ പക്കലെത്തിയില്ല. ആരോപണ വിധേയനായ ഫീല്‍ഡ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കൈമാറിയാണ് സര്‍ക്കാരിനെ അടക്കം ഹോഫ് കബളിപ്പിച്ചത്. ഹരിത ട്രൈബ്യൂണലില്‍ കേസുള്ളതായും സംഭവത്തില്‍ വകുപ്പ്തല പരിശോധന നടക്കുകയാണെന്നുമാണ് സര്‍ക്കാരിനെ അറിയിച്ചത്.  

കഴിഞ്ഞ മാര്‍ച്ചിലാണ് അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സ്വാതന്ത്ര്യ ദിനത്തില്‍ വിവാദ രാഷ്രീയ പ്രസംഗം നടത്തിയ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ അടക്കം ഉള്‍പ്പെട്ട റിപ്പോര്‍ട്ടാണ് കൈമാറിയത്. കോട്ടയത്തെ വിജിലന്‍സ് വിഭാഗം സീനിയര്‍ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.  

പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി. കുമാര്‍, വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയന്‍, എന്നിവര്‍ക്ക് നേരിട്ട് പങ്കുള്ളതാണ്. ഇതറിഞ്ഞിട്ടും നടപടി എടുക്കാതിരുന്ന തേക്കടി അസി. ഫീല്‍ഡ് ഡയറക്ടര്‍ വിപിന്‍ ദാസ്, അന്വേഷണം നടത്തി നിര്‍മ്മാണത്തെ സാധൂകരിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ കെ.ആര്‍. അനൂപ്  എന്നിവര്‍ക്കെതിരെയും നടപടി എടുക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.  

എന്നാല്‍  ഇതില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഹോഫ് അന്വേഷണം ഏല്‍പ്പിച്ചു. ഇദ്ദേഹവും സമാനമായ കൃത്യവിലോപം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ആരോപണ വിധേയനായ ഫീല്‍ഡ് ഡയറക്ടറുടെ, പ്രളയത്തില്‍ അടിഞ്ഞ മണ്ണ് നീക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഹോഫ് സര്‍ക്കാരിന് കൈമാറിയത്.  

കഴിഞ്ഞ ഡിസംബറിലാണ് പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ് റേഞ്ചില്‍പ്പെട്ട വഞ്ചിവയലില്‍ ഒരേക്കറോളം സ്ഥലം ഇടിച്ച് നിരത്തി ഗ്രൗണ്ട് നിര്‍മ്മിച്ചത്. കടുവാ സങ്കേതത്തിന്റെ അതീവ സംരക്ഷണ മേഖലകളിലൊന്നാണിത്. പിന്നാലെ വലിയ ആഘോഷമായി ഫുട്‌ബോള്‍ മത്സരവും നടത്തി. ഇത് ജൈവ വൈവിദ്ധ്യത്തിന് ആഘാതം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മരങ്ങളടക്കം മുറിച്ച് മാറ്റി ജെസിബി ഉപയോഗിച്ച് 3.5 മീറ്റര്‍ വരെ ഉയരത്തില്‍ വരെ മണ്ണിട്ടാണ് സ്ഥലം നികത്തിയെടുത്തത്. ഇത് വാര്‍ത്തയായതോടെ ഒരു ദിവസത്തിനുള്ളില്‍ മൈതാനം നികത്താന്‍ അപേക്ഷ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കി അനുമതി വാങ്ങിയതായും കണ്ടെത്തലുണ്ട്.  

പതിവായി കടുവയുടെ സാന്നിദ്ധ്യമുള്ള ഇവിടെ എന്ത് നിര്‍മ്മാണം നടത്തണമെങ്കിലും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ അനുമതിയും വേണം. ഇതൊന്നും വാങ്ങാതെ നടത്തിയ ഗുരുതര കൃത്യവിലോപവും ഇതെല്ലാം മറക്കാന്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടും ആര്‍ക്കും എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ചിന്റെ പരിഗണനയില്‍ കേസ് പരിഗണിച്ച് വരികയാണ്.

Tags: Tiger
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം
Kerala

നരഭോജി കടുവ കരുവാരക്കുണ്ടില്‍ തന്നെ ഉണ്ടെന്ന് സ്ഥിരീകരണം

Kerala

ഇടുക്കിയില്‍ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

Kerala

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies