Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വര്‍ണക്കടത്ത്: ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം, സംഘത്തിന് സിപിഎം നേതാക്കളുമായി ബന്ധം

യുവാവ് ഗള്‍ഫില്‍ നിന്ന് കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണം ഉടമകള്‍ക്ക് തിരിച്ച് നല്‍കാത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. യുവാവിന്റെ കൊവിഡ് നിരീക്ഷണ കാലാവധി അവസാനിക്കുന്ന വിവരം ക്വട്ടേഷന്‍ സംഘത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വാഹനങ്ങളിലായി മലപ്പുറത്തുനിന്നും കൂത്തുപറമ്പില്‍ എത്തി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 24, 2020, 10:18 pm IST
in Kannur

കണ്ണൂര്‍: യുവാവിനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ കൂത്തുപറമ്പില്‍ പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറത്ത് നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തിന് ഉന്നത ഇടതു നേതാക്കളുമായി ബന്ധമെന്ന് സൂചന. കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി ദിന്‍ഷാദിനെയാണ് കഴിഞ്ഞദിവസം ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇത് തടയാന്‍ കൂത്തുപറമ്പിലെ ക്വട്ടേഷന്‍ സംഘവും യുവാവിന്റെ സഹായികളും ഇറങ്ങിയതോടെ സംഘര്‍ഷമായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  

യുവാവ് ഗള്‍ഫില്‍ നിന്ന് കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണം ഉടമകള്‍ക്ക് തിരിച്ച് നല്‍കാത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. യുവാവിന്റെ കൊവിഡ് നിരീക്ഷണ കാലാവധി അവസാനിക്കുന്ന വിവരം ക്വട്ടേഷന്‍ സംഘത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വാഹനങ്ങളിലായി മലപ്പുറത്തുനിന്നും കൂത്തുപറമ്പില്‍ എത്തി. ഇത് മനസ്സിലാക്കിയ യുവാവിന്റെ ബന്ധുക്കളും കൂത്തുപറമ്പിലെ ക്വട്ടേഷന്‍ സംഘവും സ്ഥലത്തെത്തുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. പോലീസിനെ കണ്ടതോടെ ഇരുവിഭാഗവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടികൊണ്ട് അവശരായ കൊട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മലപ്പുറത്ത് നിന്നെത്തിയ മൂന്നുപേരില്‍ ഒരാള്‍ പോലീസ് എത്തുന്നതിനു മുമ്പേ രക്ഷപ്പെട്ടിരുന്നു. ഇരിട്ടി ഉളിയില്‍ സ്വദേശികളായ സനീഷ്, സന്തോഷ്, മാങ്ങാട്ടിടം കണ്ടേരിയിലെ പി.കെ. സജീര്‍, കൈതേരിയിലെ കെ. റിനാസ്, കൂവ്വപ്പാടിയിലെ ടി.വി. റംഷാദ്, ചിറ്റാരിപ്പറമ്പിലെ പി.പി. സജീര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഘട്ടനത്തില്‍ പരിക്ക് പറ്റിയ മലപ്പുറം സ്വദേശികളായ എ.പി. നൗഷാദ്, അമീന്‍, നിഷാബ് എന്നിവരെ തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

ഹവാല പണമിടപാടും സ്വര്‍ണ്ണക്കടത്തുമുള്‍പ്പടെ ലക്ഷങ്ങളുടെ ഇടപാട് നടത്തുന്ന സംഘങ്ങള്‍ കൂത്തുപറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത ഇടതു നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇവര്‍ക്ക് പോലീസിലും സ്വാധീനമുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിന് പിന്നില്‍ കൂത്തുപറമ്പ് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് ഇതുവരെ പോലീസ് അന്വേഷിച്ചിട്ടില്ല.  

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് പുറത്തിറങ്ങുന്ന സമയം കൃത്യമായി മനസ്സിലാക്കിയാണ് ക്വട്ടേഷന്‍ സംഘമെത്തിയത്. കൂത്തുപറമ്പില്‍ നിന്നുള്ള സംഘമാണ് വിവരം നല്‍കിയതെന്നാണ് സൂചന. ക്വട്ടേഷന്‍ സംഘത്തെ കസ്റ്റഡിയിലെടുത്തതിന് ശേഷം ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന നിലപാടാണ് തുടക്കത്തില്‍ പോലീസ് സ്വീകരിച്ചത്. എന്നാല്‍ യുവാവിന്റെ ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരുമെത്തിയ ശേഷം ക്വട്ടേഷന്‍ സംഘത്തിനെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Tags: cpmClashസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.