Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംസ്‌കൃത സര്‍വകലാശാലയിലും ജലീല്‍ ഇഫക്ട്; അടുപ്പമുള്ളയാളെ പ്രൊഫസറാക്കാന്‍ പുതിയ കോഴ്‌സിന് നീക്കം

നേരത്തെ സിന്‍ഡിക്കേറ്റില്‍ എതിര്‍പ്പുമൂലം മാറ്റിവച്ചിരുന്നു

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Aug 24, 2020, 01:01 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പുതിയ കോഴ്‌സ് ആരംഭിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ അടുത്ത അനുയായിയെ പ്രൊഫസറായി നിയമിക്കാന്‍ വീണ്ടും നീക്കം. നേരത്തെ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ശ്രമം പരാജയപ്പെട്ടത്. എന്നാല്‍ എതിര്‍പ്പുന്നയിച്ച സിന്‍ഡിക്കേറ്റംഗങ്ങള്‍ വിരമിച്ചതോടെ അടുത്ത സിന്‍ഡിക്കേറ്റില്‍ അംഗീകാരം നേടിയെടുക്കാനാണ് ശ്രമം.

ഈ അടുത്ത കാലത്ത് കേരളത്തിന് പുറത്തു നിന്നുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് പിഎച്ച്ഡി നേടിയ സര്‍വകലാശാലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് കോഴ്‌സ് ആരംഭിക്കാനുള്ള നീക്കം. അടുത്ത വര്‍ഷം വിരമിക്കുന്ന ഈ ഉദ്യോഗസ്ഥന് കോഴ്‌സിന്റെ ചുമതല നല്‍കി അധ്യാപക തസ്തിക നല്‍കിയാല്‍ 62 വയസ് വരെ ഇദ്ദേഹത്തിന് മൂന്നിരട്ടി ശമ്പളത്തില്‍ സര്‍വകലാശാലയില്‍ തുടരാം. ഇതിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍ നിന്ന് ചില രേഖകള്‍ ഈ ഉദ്യോഗസ്ഥന്‍ സംഘടിപ്പിച്ചതായും പറയുന്നു.  

കഴിഞ്ഞ സിന്‍ഡിക്കേറ്റില്‍ അജന്‍ഡയ്‌ക്ക് പുറത്തുനിന്നുള്ള വിഷയമായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, രണ്ട് അംഗങ്ങള്‍ പിന്നാമ്പുറ നിയമനത്തെ ശക്തമായി എതിര്‍ത്തതോടെ ഈ നീക്കം തത്കാലം മാറ്റിവച്ചു. ഈ സിന്‍ഡിക്കേറ്റംഗങ്ങളുടെ കാലാവധി അവസാനിച്ചതോടെയാണ് അടിയന്തര പ്രാധാന്യത്തോടെ അടുത്ത സിന്‍ഡിക്കേറ്റില്‍ വിഷയം കൊണ്ടുവരാനുള്ള ശ്രമം. പുതിയ സാഹചര്യത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നും പാസ്സാക്കിയെടുക്കാമെന്നുമാണ് കണക്കുക്കൂട്ടല്‍.

നാക് അക്രഡിറ്റേഷന്‍ നഷ്ടമായ ഈ സാഹചര്യത്തില്‍ പുതിയ കോഴ്‌സ് തുടങ്ങി ചിലരെ കുടിയിരുത്താനുള്ള നീക്കത്തില്‍ ഇടത് അധ്യാപകര്‍ക്ക് തന്നെ ശക്തമായ എതിര്‍പ്പുണ്ട്. അനാവാശ്യ കോഴ്‌സുകള്‍ നാക് അക്രഡിറ്റേഷന്‍ വീണ്ടും ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് ഇവര്‍ ചുണ്ടിക്കാട്ടുന്നു. ഈ അടുത്ത കാലത്ത് ലൈബ്രറി ജീവനക്കാരായ നിരവധിപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യുദ്ധകാലടിസ്ഥാനത്തില്‍ പിഎച്ച്ഡി നേടിയിരുന്നു. സര്‍വകലാശാലയുടെ മുഴുവന്‍ സംവിധാനങ്ങളുമുപയോഗിച്ചാണ് ഇവര്‍ ഇത് നേടിയതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.  

ലൈബ്രറി സയന്‍സ് കോഴ്‌സ്, മാനുസ്‌ക്രിപ്‌റ്റോളജി ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി എന്ന പേരിലവതരിപ്പിച്ച് കോഴ്‌സ് ആരംഭിച്ച്, ഇവരെയെല്ലാം അധ്യാപകരാക്കാനാണ് നീക്കം. അധ്യാപക തസ്തികകളില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി പിന്നിട്ട ഇവരെ പിന്‍വാതിലിലൂടെ നിയമിക്കും. ഇതിലൂടെ യുജിസി ശമ്പള സ്‌കെയിലില്‍ 62 വയസ് വരെ ഇവര്‍ക്ക് തുടരാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പിഎച്ച്ഡി ലഭിച്ചപ്പോള്‍ നടത്തിയ ആഘോഷത്തില്‍ ഇത്തരമൊരു ഉറപ്പ് വൈസ് ചാന്‍സലര്‍ നല്‍കിയതായാണ് പറയപ്പെടുന്നത്. വിവിധ കോഴ്‌സുകളുടെ പേരില്‍ സര്‍വകലാശാലയില്‍ തുടരുന്ന എസ്എഫ്‌ഐക്കാരെ ഈ കോഴ്‌സില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പാക്കാമെന്നുമാണ് കണക്കുക്കൂട്ടല്‍.  

കമ്പ്യൂട്ടര്‍വത്കരണത്തിന്റെയും മറ്റും മറവില്‍ താത്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിരവധി സിപിഎമ്മുകാരെയാണ് തിരുകിക്കയറ്റിയിട്ടുള്ളത്. ശമ്പളയിനത്തില്‍മാത്രം കോടികളാണ് സര്‍വകലാശാല ഇതിലൂടെ ചെലവഴിക്കുന്നത്. എന്നാല്‍, സംസ്‌കൃതവുമായി ബന്ധപ്പെട്ട യാതൊരു ഗവേഷണ കോഴ്‌സുകളും ആരംഭിക്കാന്‍ സര്‍വകലാശാല തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Tags: Universityസംസ്‌കൃതം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കലാപശാലയാക്കാന്‍ ശ്രമിക്കുന്നവര്‍ മാറിനില്‍ക്കണം

India

എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

Kerala

ദേശീയ പണിമുടക്ക് : ബുധനാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു: ബിജെപി

Kerala

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

പുതിയ വാര്‍ത്തകള്‍

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

അദ്ധ്യാത്മരാമായണം – രാമായണ മാസം ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies