Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശത്തേക്കും സ്വര്‍ണം കടത്തി; രാജ്യദ്രോഹത്തിന് പണം സ്വരൂപിച്ചു

ദുബായ്‌യില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണമെത്തിച്ച് ലാഭമുണ്ടാക്കി അതുവഴി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ വരെ നടത്തുന്നത് സ്വര്‍ണ വിലയിലെ വലിയ വ്യത്യാസം നേട്ടമാക്കിയാണ്. എന്നാല്‍ സ്വര്‍ണ വില ഇവിടത്തേക്കാള്‍ കുറഞ്ഞ ദുബായ്‌യിലേക്ക് സ്വര്‍ണം കടത്തുന്ന രാജ്യാന്തര ശൃംഖല ഏറെനാളായി പ്രവര്‍ത്തിക്കുന്നു. നോട്ടു റദ്ദാക്കലോടെ ഹവാല-കള്ളപ്പണം ഇടപാടുകളും മറ്റും സ്തംഭിച്ചപ്പോഴാണ് പുതിയ വഴിയിലേക്ക് തിരിഞ്ഞത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 24, 2020, 11:06 am IST
in Kerala

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ സംഘം കണ്ടെത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനുള്ള ഹവാല പണമിടപാടിലെ പുതിയ മാര്‍ഗം. ഇതിന്റെ ഭാഗമായി കേരളത്തില്‍നിന്ന് ദുബായ്‌യിലേക്കും മറ്റു രാജ്യങ്ങളിലേക്കും പലതവണ സ്വര്‍ണം കടത്തിയതായി കണ്ടെത്തി. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് ദുബായ്‌യില്‍ പോയ അന്വേഷണ സംഘം ഇടപാട് സ്ഥിരീകരിച്ചു.

ദുബായ്‌യില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണമെത്തിച്ച് ലാഭമുണ്ടാക്കി അതുവഴി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ വരെ നടത്തുന്നത് സ്വര്‍ണ വിലയിലെ വലിയ വ്യത്യാസം നേട്ടമാക്കിയാണ്. എന്നാല്‍ സ്വര്‍ണ വില ഇവിടത്തേക്കാള്‍ കുറഞ്ഞ ദുബായ്‌യിലേക്ക് സ്വര്‍ണം കടത്തുന്ന രാജ്യാന്തര ശൃംഖല  ഏറെനാളായി പ്രവര്‍ത്തിക്കുന്നു. നോട്ടു റദ്ദാക്കലോടെ ഹവാല-കള്ളപ്പണം ഇടപാടുകളും മറ്റും സ്തംഭിച്ചപ്പോഴാണ് പുതിയ വഴിയിലേക്ക് തിരിഞ്ഞത്.

വിദേശങ്ങളില്‍നിന്ന് തങ്കക്കട്ടികളാണ് കടത്തുന്നത്. കേരളത്തില്‍നിന്ന് സ്വര്‍ണാഭരണങ്ങളും. 22 കാരറ്റില്‍ താഴെ മാറ്റുള്ള സ്വര്‍ണാഭരണങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള നിയമാനുസൃത മാര്‍ഗമാണ് ഇതിന് സ്വീകരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അനുവദിക്കുന്നതനുസരിച്ച് വ്യക്തിക്കോ സ്ഥാപനത്തിനോ നിശ്ചിത ഫീസ് അടച്ച് ഇതു ചെയ്യാം. ഈ മാര്‍ഗം ദുരുപയോഗിച്ച് പക്ഷേ ചിലര്‍ വന്‍ തട്ടിപ്പു നടത്തി.

നിശ്ചിത ഡിസൈനില്‍, ഇന്ന തൂക്കത്തില്‍ ഇന്ന ആഭരണം കയറ്റി അയക്കാനാണ് അനുമതി നല്‍കുക. ഇതിന്റെ സാമ്പിള്‍ പരിശോധിച്ച് ആവശ്യമായ തോതില്‍ കയറ്റുമതി ചെയ്യും. അയക്കാനും അവിടെ സ്വീകരിക്കാനും ആളുവേണം. സാമ്പിള്‍ മാത്രമാണ് ഗുണപരിശോധന നടത്തുക. അയക്കുമ്പോള്‍ തൂക്കം നോക്കിയാണ് വിക്രയ നിരക്കില്‍ ഫീസ് നിശ്ചയിക്കുക. എന്നാല്‍ ആഭരണം അയയ്‌ക്കുമ്പോള്‍ രേഖയിലുള്ള തൂക്കം സ്വര്‍ണം ഉണ്ടാവില്ല. പകുതിയും മുക്കുപണ്ടങ്ങളായിരിക്കും. പക്ഷേ, സ്വര്‍ണ വിലയാകും വില്‍ക്കുന്നയാളിന് ലഭിക്കുക. ഇതിലൂടെ ഉണ്ടാക്കുന്ന ലാഭമാണ് ഇടപാടിലെ നേട്ടം. ഇത് ഹവാലാ പണമിടപാടിലെ പുതിയ രീതിയാണ്.

കേരളത്തിലെ ചില സ്വര്‍ണക്കടകള്‍, വിദേശ രാജ്യങ്ങളിലെ ചില കച്ചവട സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയ വന്‍ ശൃംഖലയുണ്ട് ഇതിനു പിന്നില്‍. മഹാരാഷ്‌ട്ര, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നെത്തി, രേഖകളില്ലാത്ത സ്വര്‍ണാഭരണങ്ങളുമായി പിടിയിലാകുന്നവരില്‍ ചിലര്‍ ഈ ശൃംഖലയില്‍ ഉള്‍പ്പെട്ടവരാണ്.

ഈ ഇടപാട് നടത്തുന്നവരില്‍ തീവ്രവാദ-ഭീകര പ്രവര്‍ത്തനങ്ങളില്‍പ്പെട്ടവരുമായി ബന്ധമുള്ളവരുമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുള്ള വിവരം. സ്വര്‍ണക്കടത്ത്, ഹവാല ബന്ധം, ഭീകര-തീവ്രവാദ സംഘടനകളുമായുള്ള ബന്ധം എന്നിവ സ്ഥിരീകരിച്ചിട്ടുള്ള കെ.ടി. റമീസ്, സെയ്തലവി, ജലാല്‍ തുടങ്ങിയവരില്‍നിന്ന് കിട്ടിയ വിവരങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Tags: പണംസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.