Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നയതന്ത്ര പാഴ്‌സല്‍, ഖുറാന്‍, രാജ്യവിരുദ്ധ ലഘുലേഖകള്‍; തെളിവുകള്‍ മുറുകുമ്പോള്‍ ഉത്തരമില്ലാതെ ജലീല്‍

സ്വപ്‌ന രണ്ടാം പ്രതിയായ സ്വര്‍ണക്കടത്തു കേസുമായി ജലീലിന് ബന്ധമുണ്ടോയെന്നതിലേക്കും അന്വേഷണം നീളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 06:36 pm IST
in Kerala

കൊച്ചി: നയതന്ത്ര പാഴ്‌സല്‍ വിഷയത്തിലടക്കം  ഉത്തരം മുട്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. ആദ്യമൊക്കെ തന്നെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും, തികച്ചും ദുര്‍ബലമെങ്കിലും ചില വാദഗതികള്‍ കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്ന പഴയ സിമി നേതാവിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ മിണ്ടാട്ടമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യായീകരണത്തിനു പോലും വഴിയില്ലാത്ത അവസ്ഥയിലാണ് ജലീല്‍. എന്‍ഐഎ അടക്കമുള്ള ഏജന്‍സികളുടെ അന്വേഷണം അധികം വൈകാതെ മന്ത്രിയിലേക്ക് എത്തുമെന്നാണ് സൂചന.

യുഎഇയില്‍ നിന്ന്, ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി, സഹായം കൈപ്പറ്റിയതും ദുരൂഹമായ കുറേ കെട്ടുകള്‍ വാങ്ങിയതും വിവാദമായപ്പോള്‍ അവ സക്കാത്താണെന്നും ചട്ടം ലംഘിച്ചിട്ടില്ലെന്നും മറുപടി നല്‍കി. ഈ വാദങ്ങള്‍ പൊളിഞ്ഞപ്പോള്‍ നയതന്ത്ര വഴിയില്‍ വാങ്ങിയത് ഖുറാനാണെന്നായി. ഈ വാദവും പൊളിഞ്ഞു. ഖുറാന്‍ മാത്രമല്ല യുഎഇയില്‍ നിന്ന് ജലീലിന് നൂറുകണക്കിന് ബണ്ടിലുകള്‍ കിട്ടിയിട്ടുണ്ടെന്നും  ഇവയുടെ ഉള്ളിലെന്തെന്നെ് ദുരൂഹമാണെന്നും തെളിഞ്ഞു. ഇവയില്‍ സ്വര്‍ണമായിരുന്നുവെന്നും ചിലതില്‍ രാജ്യവിരുദ്ധ ലഘുലേഖകളുണ്ടായിരുന്നെന്നുമുള്ള ആരോപണങ്ങളും സംശയങ്ങളും ശക്തമായി. ഇത്രയും പുറത്തുവന്നതോടെ ജലീല്‍ പിന്നെ മിണ്ടിയിട്ടില്ല.  

യുഎഇയില്‍ നിന്നുള്ള നയതന്ത്ര പാഴ്‌സലുകള്‍ക്ക്  കഴിഞ്ഞ രണ്ടു വര്‍ഷമായി അനുമതി തേടിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്‍ഐഎയോടും കസ്റ്റംസിനോടും ഔദ്യോഗികമായി വിശദീകരിച്ചതോടെ ജലീലിന്റെ പേരില്‍ സി ആപ്ട് വഴി കടത്തിയത് നിയമവിരുദ്ധമാണെന്നും വ്യക്തമായി. ജലീല്‍ നടത്തിയത് കള്ളക്കടത്താണെന്ന് തെളിഞ്ഞു. ഇതോടെ ജലീലിന് ദുര്‍ബലമായ ന്യായീകരണത്തിനു പോലും വഴിയില്ലാതെയായി. കള്ളക്കടത്തു സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ജലീലിന്റെ മേല്‍ കുരുക്ക് മുറുകുമെന്ന് ഉറപ്പ്.

കള്ളക്കടത്തു വിഷയം ഇവിടം വരെയെത്തിയതോടെ ജലീല്‍ നാലഞ്ചു സുപ്രധാന കാര്യങ്ങളില്‍ ഇനി വിശദീകരണം നല്‍കേണ്ടിവരും. നയതന്ത്ര പാഴ്‌സലുകളായി വന്നതും സി ആപ്ട് വഴി കടത്തിയതും  എന്തൊക്കെ? ഇവ ആര്‍ക്കു വേണ്ടിയായിരുന്നു? ഇതിന്റെ ലക്ഷ്യമെന്ത്? ഇവ നിയമാനുസൃതമല്ലാതെ എങ്ങനെയാണ് തിരുവനന്തപു  രത്തേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും മലപ്പുറത്തേക്കും കടത്തിയത്? ഈ ഇടപാടുകളില്‍ സ്വപ്‌നയ്‌ക്കും ശിവശങ്കറിനുമുള്ള പങ്കെന്ത്? മന്ത്രിയെന്ന നിലയ്‌ക്കുള്ള ഔദ്യോഗിക അധികാരം ദുര്‍വിനിേയാഗം ചെയ്തും ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചും നടത്തിയ കള്ളക്കടത്തുകള്‍ക്കു പിന്നിലുള്ളവര്‍ ആരൊക്കെ?  

സ്വപ്‌ന രണ്ടാം പ്രതിയായ സ്വര്‍ണക്കടത്തു കേസുമായി ജലീലിന് ബന്ധമുണ്ടോയെന്നതിലേക്കും അന്വേഷണം നീളും.

Tags: കെ.ടി. ജലീല്‍ഖുറാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

Kerala

കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍

World

സ്വീഡനില്‍ മസ്ജിദിന് പുറത്ത് ഖുറാന്‍ കത്തിച്ചു; സ്വീഡനില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ച് യെമനിലെ തീവ്രവാദികളായ ഹൂതികള്‍

Kerala

ജാമ്യം അവസാനിച്ചു; പിതാവിനെ കാണാതെ മഅദനി ബംഗളൂരുവിലേക്ക്; ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ഹൃദയവേദന പങ്കിട്ട് ജലീല്‍

World

സ്വീഡനില്‍ ഖുറാന്‍ കത്തിച്ചതിന് പാകിസ്ഥാനില്‍ പ്രതിഷേധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.