Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖ്യമന്ത്രിയുടെ മാധ്യമ ധര്‍മ്മം: ചാരക്കേസില്‍ വ്യാജവാര്‍ത്തകള്‍ പടച്ച പ്രഭാവര്‍മ്മ മാധ്യമ ഉപദേഷ്ടാവ്; വ്യാജരേഖ നിര്‍മ്മാതാവ് മനോജ് മാധ്യമ സെക്രട്ടറി

മലയാള മാധ്യമങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് വ്യാജ വാര്‍ത്തയെഴുതിയ ആളെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി പത്രത്തിലെ വാര്‍ത്തക്കായി വ്യാജരേഖ ചമച്ച ആളെ മാധ്യമ സെക്രട്ടറിയാക്കിയുമാണ് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ്സ്.

Janmabhumi Online by Janmabhumi Online
Aug 16, 2020, 07:26 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ഓരോ പത്രസമ്മേളനത്തിലും മാധ്യമ പ്രവര്‍ത്തകരെ മാധ്യമ ധര്‍മ്മം പഠിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തയില്‍ എന്തെഴുതണം, എങ്ങനെയെഴുതണം എന്നൊക്കെയാണ് ഉപദേശം. ഇതേറ്റെടുത്ത് അനുയായികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണവും നടത്തുന്നു.

മലയാള മാധ്യമങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് വ്യാജ വാര്‍ത്തയെഴുതിയ ആളെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി പത്രത്തിലെ വാര്‍ത്തക്കായി വ്യാജരേഖ ചമച്ച ആളെ മാധ്യമ സെക്രട്ടറിയാക്കിയുമാണ് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ്സ്. വ്യാജമാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ ചാരക്കേസ്, പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് ദേശാഭിമാനി ഒന്നാം പേജില്‍ അന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.  

കല്‍ക്കത്തയിലെ ടെലഗ്രാഫ് പത്രം അവരുടെ വാര്‍ത്തയില്‍ പാര്‍ട്ടി പത്രത്തെ പരാമര്‍ശിച്ച ചൂണ്ടിക്കാട്ടി ‘ചാരവൃത്തിക്കേസ് അധ്യായം തുറന്നത് ദേശാഭിമാനി’ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ട്.  ചാരക്കേസില്‍ മനോരമ പത്രത്തിനൊപ്പം തന്നെ വ്യാജ വാര്‍ത്തകള്‍ ദേശാഭിമാനിയും നല്‍കിയിരുന്നു. ഇതില്‍ ഭൂരിഭാഗവും പ്രഭാവര്‍മ്മയുടെ സംഭാവനയായിരുന്നു. ഇന്ത്യയെ ഒറ്റപ്പെടുത്തുകയാണ് ചാരവൃത്തിയുടെ ലക്ഷ്യമെന്നാണ് ഒരു വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട്. അതേ പ്രഭാവര്‍മ്മയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയോടെയാണ് പിണറായി ഇപ്പോള്‍ ഉപദേഷ്ടാവായി നിയമിച്ചിട്ടുള്ളത്.  

പ്രഭാവര്‍മ്മയുടെ വ്യാജവാര്‍ത്തകളിലൊന്ന്

ഇല്ലാത്ത ചാരക്കേസ് ഉയര്‍ത്തിക്കാട്ടിയാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഭരണത്തിലെത്തിയത്. അന്ന് ഐജിപി ആയിരുന്ന രമണ്‍ ശ്രീവാസ്തവക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. ശ്രീവാസ്തവയുമായുള്ള ബന്ധത്തെച്ചൊല്ലി മുഖ്യമന്ത്രിയായിരുന്ന കരുണാകരന് രാജിവെക്കേണ്ടിയും വന്നു. അന്ന് വാര്‍ത്തകളിലൂടെ പാര്‍ട്ടി പത്രവും സിപിഎമ്മും കടന്നാക്രമിച്ച ശ്രീവാസ്തവ ഇന്ന് പിണറായിയുടെ പോലീസ് ഉപദേശകനായി പ്രഭാവര്‍മ്മക്കൊപ്പം അതേ ഓഫീസിലുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണ് മാധ്യമ സെക്രട്ടറിയായ പി.എം. മനോജ്. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമുണ്ട്. ബൂര്‍ഷ്വാ പത്രപ്രവര്‍ത്തകരെ സൂചിപ്പിക്കാന്‍ ലെനിന്‍ ഉപയോഗിച്ച ‘ആണ്‍വേശ്യ’ എന്ന പദം കടമെടുത്താണ് ‘ഒളികാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ സിപിഎം സഹയാത്രികനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ മനോജിനെ വിശേഷിപ്പിക്കുന്നത്.  

വാര്‍ത്തക്കായി മനോജ് വ്യാജരേഖ നിര്‍മ്മിച്ചതായും ബര്‍ലിന്‍ തുറന്നെഴുതി. ‘മനോരമയിലും സിപിഎം സെല്‍, കെ.എം. മാത്യുവിന്റെ കത്ത്’ എന്ന തലക്കെട്ടില്‍ 2001 ഫെബ്രുവരി 15നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. ഇതിനൊപ്പം സിപിഎം പ്രവര്‍ത്തനം തടയണമെന്ന് ചൂണ്ടിക്കാട്ടി മനോരമ ചീഫ് എഡിറ്ററായ കെ.എം. മാത്യു അയച്ചതെന്ന് അവകാശപ്പെട്ട ഒരു കത്തും പ്രസിദ്ധീകരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മനോരമ കേസ് നല്‍കി.

മനോജ് നിര്‍മ്മിച്ച വ്യാജകത്ത്

”ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റര്‍ ഹെഡ്ഡില്‍ ഫോണ്‍ നമ്പര്‍ പോലും മാത്യുവിന്റേതായിരുന്നില്ല. ഒരു പത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ പേരില്‍ വ്യാജരേഖ ചമച്ച് പ്രസിദ്ധീകരിച്ചതിന് മറ്റൊരു പത്രത്തിന്റെ പേരില്‍ കോടതിയില്‍ കേസ് വരുന്നത് ആദ്യമായാണ്.  

പിണറായി പാര്‍ട്ടി സെക്രട്ടറിയായതു മുതല്‍ ദേശാഭിമാനിയിലെ പല മുതിര്‍ന്ന സഖാക്കളെയും പിന്തള്ളി പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം. മനോജാണ് വ്യാജരേഖയുടെ നിര്‍മ്മാതാവ്. ചീഫ് എഡിറ്ററായ തന്നോട് ചോദിക്കാതെ വ്യാജകത്ത് പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വി.എസ്. അച്യൂതാനന്ദന്‍ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിരുന്നു. പത്രം അപമനാനിക്കപ്പെട്ടുവെന്ന് വി.എസ്. പറഞ്ഞു”. പുസ്തകത്തില്‍ വിശദീകരിക്കുന്നു.

Tags: Pinarayi Vijayanpinarayiമാധ്യമങ്ങള്‍deshabhimaniമനോരമപിഎം മനോജ്പ്രഭാ വര്‍മ്മ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Kerala

കോട്ടണ്‍ഹില്‍ സ്‌കൂളിലെ ദേശീയഗാന വിവാദം; അധ്യാപികയെ ശാസിച്ചത് ദേശാഭിമാനിയിലെ ജീവനക്കാരന്റെ നേതൃത്വത്തില്‍

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

നിലമ്പൂരിലെ വിജയം യുഡിഎഫിന്റേതല്ല ജമാത്തെ ഇസ്ലാമിയുടേത്; വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച് എൻഡിഎ: പി.കെ. കൃഷ്ണദാസ്

അഖില്‍ പി ധര്‍മ്മജന്‍റെ പുസ്തകമായ റാം കെയര്‍ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്‍റെ കവര്‍ (ഇടത്ത്) ശ്രീകുമാരന്‍ തമ്പി (വലത്ത്)

അഖില്‍ പി. ധര്‍മ്മജനോട് അസൂയപ്പെടാന്‍ താന്‍ അല്‍പനല്ലെന്ന് ശ്രീകുമാരന്‍ തമ്പി

നിലമ്പൂരിലെ വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വളരെ കുറവ് വോട്ട്: രാജീവ് ചന്ദ്രശേഖർ

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് പിടിയിൽ

കോയമ്പത്തൂർ പേരൂർ രാമസ്വാമി അടിഗളരുടെ നൂറാം വാർഷിക ആഘോഷ വേദിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

“യുദ്ധം തുടങ്ങിയത് നിങ്ങളാണ്, ഞങ്ങൾ അത് അവസാനിപ്പിക്കും”; ട്രംപിനെ ഭീഷണിപ്പെടുത്തി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്

ആര്‍എസ്എസ് പ്രാന്ത പ്രചാരക് അഖിലഭാരതീയ ബൈഠക് ദൽഹിയിൽ

നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല ; പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ട് വരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല  ;  എം സ്വരാജ്

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies