Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

‘പെട്ടിമുടി ദുരന്തത്തിലെ അവസാന ആളെ കണ്ടെത്തും വരെ ഒപ്പമുണ്ടാകും’; രക്ഷാപ്രവര്‍ത്തനത്തിന് നൂറോളം പ്രവര്‍ത്തകരെകൂടി രാജമലയിലേക്ക് അയച്ച് സേവാഭാരതി

കഴിഞ്ഞ ദിവസം ഒരു ജനപ്രതിനിധി ഇനിയാരും ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞെങ്കിലും തങ്ങള്‍ ജീവന്റെ ഒരംശം ഒരാളിലെങ്കിലും ഉണ്ടെങ്കില്‍ അവരെ രക്ഷിക്കാനാണ് പ്രയത്നിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2020, 02:26 pm IST
in Seva Bharathi

മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ ദുരന്തം പെയ്തിറങ്ങിയ വാര്‍ത്ത അറിഞ്ഞ നിമിഷം തന്നെ സേവന സന്നദ്ധരായി ദുരന്തമുഖത്ത് പകരം വെയ്‌ക്കാനില്ലാത്ത സാന്നിധ്യമാണ് സേവാഭാരതി. ദുരന്തത്തിന്റെ ആഴം മനസിലായപ്പോള്‍ത്തന്നെ സേവാഭാരതി ജില്ലാ നേതൃത്വത്തില്‍ നിന്നും ദുരന്ത സ്ഥലത്തേക്ക് എത്താനുള്ള നിര്‍ദേശം പ്രാദേശിക ഘടകത്തിലേക്ക് പോയി. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ഇരുപതുപേരുടെ സംഘം ദുരന്ത സ്ഥലത്തെത്തി. കരള്‍ പിളരുന്ന കാഴ്ചയാണ് അവിടെ കണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിറങ്ങി.

ശനിയാഴ്ച എഴുപത്തഞ്ചോളം പ്രവര്‍ത്തകരാണ് സേവനത്തില്‍ ഏര്‍പ്പെട്ടത്.  അവരെ ഇരുപതു കിലോമീറ്ററിനിപ്പുറത്തുവച്ച് അധികൃതര്‍ കടത്തിവിടാതെ തടഞ്ഞുവെങ്കിലും  ആരും പിന്മാറിയില്ല. വനപാതയിലൂടെ എല്ലാവരും പെട്ടിമുടിയിലെത്തി. അന്ന് മൃതദേഹങ്ങളില്‍ മിക്കതും  സേവാഭാരതി പ്രവര്‍ത്തകരാണ് കണ്ടെത്തിയത്. ദുരന്തസ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ടാറ്റാ ടീയുടെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരികെ എത്തിച്ച മൃതദേഹങ്ങള്‍ സംസ്‌കരിക്കുവാനും സേവാഭാരതി സഹായം ചെയ്തു.

മണ്‍കൂനക്കടിയില്‍ ജീവന്റെ തുടിപ്പ് തിരയുകയായിരുന്നു ഓരോ പ്രവര്‍ത്തകനും. ഇന്നലെ നൂറോളം പ്രവര്‍ത്തകരാണ് സേവന രംഗത്ത് ഉണ്ടായിരുന്നത്. വളരെയധികം ബുദ്ധിമുട്ടിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ ദിവസം ഒരു ജനപ്രതിനിധി ഇനിയാരും ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞെങ്കിലും തങ്ങള്‍ ജീവന്റെ ഒരംശം ഒരാളിലെങ്കിലും ഉണ്ടെങ്കില്‍ അവരെ രക്ഷിക്കാനാണ് പ്രയത്നിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ടി.ആര്‍. രഞ്ജിത്ത്, വി.കെ. ഷാജി, ടി.കെ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേവാഭാരതി സേവന രംഗത്ത് ഉള്ളത്

നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ച് സേവാഭാരതി പ്രവര്‍ത്തകന്‍

വി എസ് വിശാല്‍ ഫേസ് ബുക്കിലിട്ട കുറിപ്പ് വൈറലായി.

അതിങ്ങനെ

രാവിലെ 9.30 സേവാഭാരതിയുടെ ജില്ല കാര്യാലയത്തിലേക്ക് ഫോണ്‍, മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉരുള്‍ പൊട്ടല്‍ ,രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറാകണം. ജില്ലയിലെ പല ഭാഗങ്ങളിലേക്ക് സന്ദേശം പോയി, ആദ്യം തയ്യാറായി എത്തിയത് രാജാക്കാട് സേവാഭാരതി.

മഴക്കാലമായാല്‍ കാക്കി ട്രൗസര്‍  വീടിന് മുമ്പില്‍ അഴയില്‍ ഇട്ടിരിക്കും, എപ്പോഴാണ് ആവശ്യം എന്ന് അറിയില്ല. പലരും ഭക്ഷണം പോലും കഴിച്ചിരുന്നില്ല , 25 ല്‍ പരം പ്രവര്‍ത്തകര്‍ തയ്യാറായി കിട്ടിയ ആയുധങ്ങളും എടുത്ത് ട്രൗസറും ധരിച്ച് ഫ്രണ്ട് ഉള്ള  ജീപ്പുകളില്‍ പെരിയവരയില്‍ എത്തി,

വാഹനങ്ങളുടെ നീണ്ട നിര.പക്ഷെ അവിടെ നിന്ന് പോകണമെങ്കില്‍ നടക്കണം 25 സാ.2 വര്‍ഷം മുമ്പ് തകര്‍ന്ന പാലത്തിന് പകരം ഉള്ള താല്‍ക്കാലിക പാലം ഒലിച്ചു പോയതിനാല്‍ ഗതാഗതം നിലച്ചു പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് തീര്‍ന്നില്ല. സേവാഭാരതി പ്രവര്‍ത്തകര്‍ പാലം കടന്ന് അപ്പുറം എത്തി കിട്ടിയ വാഹനങ്ങളില്‍  പെട്ടിമുടിയില്‍ എത്തി.  

അവിടെ കണ്ട കാഴ്‌ച്ച ഒരു പ്രദേശം മുഴുവന്‍ ഒലിച്ചുപോയിരിക്കുന്നു , ബന്ധുക്കള്‍ അലമുറയിട്ട് കരയുന്നു.പോലിസിന്റെയും ,ഫയര്‍ഫോഴ്‌സിന്റെയും കര്‍മ്മനിരതരായ ഉദ്യോഗസ്ഥര്‍ ജീവന്‍ പണയം വച്ച് മണ്ണും കല്ലുകളും മാറ്റുന്നു, മറ്റൊന്നും ആലോചിക്കാനോ പറയാനോ സമയം ഇല്ല. എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി,.

ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ പറ്റിയെങ്കില്‍ എന്ന ചിന്തയായിരുന്നു ഓരോരുത്തര്‍ക്കും. കൊറോണ എന്ന ചിന്ത പോലും ആരിലും വന്നില്ല. പോലീസും ഫയര്‍ഫോഴ്‌സും വേണ്ട സഹകരണം നല്‍കി.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പക്ഷെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഞടട കാര്‍ക്കെന്താ ഇവിടെ കാര്യം.രക്ഷാപ്രവര്‍ത്തനത്തിനിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥനോട്  തട്ടിക്കയറുന്ന കുറച്ച് ചെറുപ്പക്കാര്‍.50 സാ അകലെ നിന്ന് വന്ന  ട്രൗസറും ഇട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഞടട പ്രവര്‍ത്തകരുടെ സാന്നിധ്യം 20 സാ അകലെ നിന്ന് വന്ന പലര്‍ക്കും ദഹിച്ചില്ല, ദൂരം അല്ല വിഷയം ട്രൗസറാണ് വിഷയം.

50 ല്‍ പരം ജീവനുകള്‍ മണ്ണിനടിയില്‍ കിടക്കുന്നു .

ഈ സമയം രാഷ്ടീയം  കളിക്കാന്‍ വരരുത്, ജീവനാണ് വലുത്, നിങ്ങള്‍ക്കും വേണമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാം, ദുരന്തമുഖത്ത്  പക്ഷെ രാഷ്‌ട്രിയക്കളിക്ക് ഞങ്ങളെ കിട്ടില്ല എന്ന  ആ പോലീസ് ഉദ്യോഗസ്ഥന്റെ  മറുപടി രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേവാഭാരതി  പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ മനക്കരുത്ത് നല്‍കി.

3 മണി യോടു കൂടി ആഖജ ജില്ല പ്രസിഡന്റ് ഗട അജി, ഒഋഎ സംസ്ഥാന ജന:സെക്രട്ടറി പദ്മഭൂഷന്‍ , ഛആഇ മോര്‍ച്ച ജില്ല പ്രസിഡന്റ് പ്രബീഷ് ,ആങട ജില്ല നേതാവ് സിബി വര്‍ഗീസ് ,എന്നിവര്‍ പെട്ടിമുടിയില്‍ എത്തി ഇവരുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആത്മധൈര്യം നല്‍കി ,അവര്‍ കൊണ്ടുവന്ന ഭക്ഷണം എല്ലാവരും പങ്കിട്ട് കഴിച്ചു.

വീണ്ടും രക്ഷാപ്രവത്തനം, ട്രൗസറിന്റെ സാന്നിധ്യം ജനപ്രധിനിധികള്‍ക്ക് പോലും അസ്വസ്ഥത ഉണ്ടാക്കി.അതെല്ലാം പോലിസ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.

രാത്രി പ്രതികൂല കാലാവസ്ഥമൂലം തിരച്ചില്‍ നിര്‍ത്തി.

രാവിലെ രക്ഷാപ്രവര്‍ത്തനത്തിന് പോയ  സേവാഭാരതി പ്രവര്‍ത്തകരെ പെരിയവരെ പാലത്തില്‍ തടഞ്ഞു.കരണം ഡിസാസ്റ്റര്‍ പ്രവര്‍ത്തകര്‍ക്ക് മാത്രമെ പ്രവേശനം ഉള്ളു, പക്ഷെ അത് ന്യായം,

പക്ഷ സത്യം അതാണോ.

ഭരണത്തിന്റെ രാഷ്‌ട്രിയ സ്വാധീനം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിന് പോയ സേവാ ഭാരതി പ്രവര്‍ത്തകരെ തടഞ്ഞ രാഷ്‌ട്രിയക്കാര്‍ ഒന്നോര്‍ക്കുക,

ട്രൌസറിട്ടവര്‍ തപ്പിയെടുത്തത്, രാഖി കെട്ടിയരെ ആയിരുന്നില്ല, കുറിതൊട്ടവരെ ആയിരുന്നില്ല, ചരടു കെട്ടിയവരെ ആയിരുന്നില്ല,

മറിച്ച് ആ കൂട്ടത്തില്‍,

തലേ ദിവസം പട്ടിണി കിടന്നവര്‍ ഉണ്ടായിരുന്നു, മരുന്ന് വാങ്ങാന്‍ പണമില്ലാതെ ശ്വാസം മുട്ടി ഉറങ്ങാതെ കിടന്നവര്‍ ഉണ്ടായിരുന്നു, അമ്മയുടെ മുലപ്പാല്‍ കുടിച്ചു കൊണ്ട് മരണം വരിച്ച കുട്ടികള്‍ ഉണ്ടായിരുന്നു, വൃദ്ധര്‍ ഉണ്ടായിരുന്നു, ഗര്‍ഭിണികള്‍ ഉണ്ടായിരുന്നു, കൊന്തയിട്ടവര്‍, തൊപ്പി വച്ചവര്‍ ഇവരൊക്കെ ഉണ്ടായിരുന്നു ,…..

ട്രൗസറിട്ടവനെ ദുരന്തമുഖത്തു കാണുമ്പോള്‍  വൃത്തികെട്ട രാഷ്‌ട്രിയം കളിക്കുന്നവര്‍ ഓര്‍ക്കുക, വോട്ടാണ് നിങ്ങടെ ലക്ഷ്യം. ഞങ്ങള്‍ക്ക് അതല്ല .ജിവനാണ് വലുത്.

നിങ്ങള്‍ എത്ര എതിര്‍ത്താലും ആ ട്രൗസര്‍ മുന്‍വശത്തെ അഴയില്‍ ഉണ്ടാകും, നാളെ ഉണ്ടാകുന്ന ഏതു ദുരന്തമുഖത്തും ഓടിയെത്താന്‍ പാകത്തിന്. നിങ്ങളുടെ വാക്കുകളില്‍ പറഞ്ഞാല്‍

തടയാം അത്ര മാത്രം,, പക്ഷെ ലക്ഷ്യം അത് ഞങ്ങള്‍ തീരുമാനിക്കും.

വന്ദേമാതരം…

Tags: Sevabharathiസേവാഭാരതിkerala flood 2020രാജമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയ സേവാഭാരതി വോളണ്ടിയര്‍മാര്‍
Thiruvananthapuram

വനിതകളടക്കം 5000 പ്രവര്‍ത്തകര്‍ പങ്കാളികളായി; പൊങ്കാലവീഥികളില്‍ സേവാഭാരതിയുടെ ശുചീകരണ യജ്ഞം

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ദേശീയ സേവാഭാരതി കേരള ഘടകം വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചു നടന്ന സേവാ സങ്കല്‍പ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു. രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജന. സെകട്ടറി വിജയ് പുരാണിക്, സംസ്ഥാന ട്രഷറര്‍ പി.ആര്‍. രാജിമോള്‍, പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയ്ഹരി, ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍, രാഷ്ട്രീയ സേവാഭാരതി ട്രസ്റ്റി അഡ്വ. റിബ മനോഹര്‍ സമീപം.
Kerala

അമ്മയെ വണങ്ങാന്‍ കൈയില്‍ പിടിച്ചിരിക്കുന്ന കൊടിയുടെ നിറം നോക്കുന്നത് ഹൃദയഭേദകം: ജസ്റ്റിസ് എന്‍. നഗരേഷ്

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.