Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോവിഡ് സെന്ററില്‍ നിന്നും മുങ്ങിയ വൈറസ് ബാധിതനായ മോഷണ കേസ് പ്രതിയെ പിടികൂടി

വെളിമാനം സ്വദേശി 19കാരനായ മോഷണ കേസ് പ്രതിയാണ് അഞ്ചരക്കണ്ടി കോവിഡ് സെന്ററില്‍ നിന്നും പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും കണ്ണ് വെട്ടിച്ച് രണ്ട് സ്വകാര്യ ബസ്സുകളിലായി ഇരിട്ടി ടൗണില്‍ എത്തിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 24, 2020, 10:24 pm IST
in Kannur

ഇരിട്ടി: അഞ്ചരക്കണ്ടി കോവിഡ് സെന്ററില്‍ നിന്നും മുങ്ങിയ  കോവിഡ് ബാധിതനതായ  മോഷണ കേസ് പ്രതിയെ  മണിക്കൂറുകള്‍ക്കുള്ളില്‍ ഇരിട്ടിയില്‍ വെച്ച് സാഹസികമായി പിടികൂടി. 

ആറളത്തെ അടിപിടിക്കേസില്‍ റിമാന്റിലായ ഇയാളെ മൊബൈല്‍ മോഷണക്കേസില്‍ കോടതിയില്‍ നിന്നും കസറ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ആറളത്ത് കൊണ്ടു വന്നിരുന്നു. പോലീസ് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ യുവാവിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ആറളത്തെ തെളിവെടുപ്പ് കഴിഞ്ഞ് മജിസ്ടേട്ടിന് മുന്നില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഹാജരാക്കി തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍പ്  നടത്തിയ പരിശോധനയില്‍ ഫലം  പോസറ്റീവാണെന്ന് തെളിഞ്ഞു .  ഇതോടെ യുവാവിനെ അഞ്ചരക്കണ്ടിയിലെ കോവിഡ് സെന്ററിലേക്ക് മാറ്റി.  

അടിപിടി കേസില്‍ അറസ്റ്റിലായ ഇയാള്‍ക്കും  അമ്മയ്‌ക്കും സഹോദരനും കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു. ആറളത്ത് തെളിവെടുപ്പിന് നേതൃത്വം നല്കിയ ആറളം എസ്.ഐ ഉള്‍പ്പെടെ സ്റ്റേഷനിലെ ഏഴ് പോലീസുകാരും ഇതോടെ നീരീക്ഷണത്തില്‍ പോയി.

വെള്ളിയാഴ്‌ച്ച രാവിലെ 10മണിയോടെയാണ് യുവാവ് അഞ്ചരക്കണ്ടി കോവിഡ് സെന്ററില്‍ നിന്നും രക്ഷപ്പെട്ടത്. സമീപത്തെ ഹോട്ടലില്‍ നിന്നും 50 രൂപയും വാങ്ങി നീല നിറമുള്ള ബസ്സില്‍ മട്ടന്നൂരിലേക്ക് കയറി. ഇതിനിടയില്‍ ഇയാള്‍ രണ്ട് തവണ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട് . ഇവിടെ സൗകര്യമില്ലെന്നും ഭക്ഷണം ഉള്‍പ്പെടെ ശരിയാകുന്നില്ലെന്നും  വീട്ടിലേക്ക് വരികയാണെന്നുമാണ്  വീട്ടുകാരെ അറിയിച്ചത്.  

യുവാവ്  രക്ഷപ്പെട്ടതോടെ കണ്ടെത്തുന്നതിന് പോലീസ് സമൂഹ മാധ്യമങ്ങളില്‍ ഇയാളുടെ ഫോട്ടോയും മറ്റ് മുന്നറിയിപ്പുകളും നല്‍കി . 11മണിയോടെ മട്ടന്നൂര്‍ ബസ്സ്റ്റാന്റില്‍ ഇറങ്ങിയ  ഇവിടെ നില്ക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് ടൗണില്‍ നിന്നും മട്ടന്നൂര്‍ കോടതി വരെ നടന്നു. ഇവിടെ നിന്നും ഇരിട്ടിയിലേക്ക് വരാന്‍ നിരവധി സ്വകാര്യ വാഹനങ്ങള്‍ക്ക് കൈനീട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. അവിടെ നിന്നും ചുവപ്പ് നിറത്തിലുള്ള സ്വകാര്യ ബസില്‍ 12മണിയോടെ ഇരിട്ടി പഴയ സ്റ്റാന്റില്‍ വന്നിറങ്ങി. ബസിന്റെ പിറകില്‍ നിന്നുള്ള മൂന്നാം സീറ്റില്‍ മാറ്റൊരു യാത്രക്കാരനൊപ്പമാണ് ഇരുന്നത്. ബസ്സില്‍ കുറെ യാത്രക്കാരും ഉണ്ടായിരുന്നതായും യുവാവ് പോലീസിനോട് പറഞ്ഞു.  

12മണിയോടെ ഇരിട്ടിയിലെത്തിയ യുവാവ്  നഗരസഭാ ഷോപ്പിംങ്ങ് കോംപ്ലക്സിനുള്ളിലെ സൗപര്‍ണ്ണിക ലോട്ടറി സ്റ്റാളിനുടുത്ത് കുറെ നേരമായി  നില്‍ക്കുന്നത് കണ്ട്   .സംശയം തോന്നിയ സ്റ്റാള്‍ ഉടമ മൊബൈലില്‍ വന്ന ഫോട്ടോയുമായി ഒത്തുനോക്കി ഇരിട്ടി എസ്.ഐയെ വിവരം അറിയിക്കുകയായിരുന്നു.  എസ് ഐ ദിനേശന്‍ കോതേരി എത്തി ഉറപ്പു വരുത്തിയ ശേഷം സാമൂഹ്യ അകലത്തില്‍ ഇയാളെ തടഞ്ഞു വെച്ചു. സംഭവം അറിഞ്ഞ് എത്തിയവരെ മുഴുവന്‍ പോലീസ് പരിസരത്തിനിന്നും ഒഴിപ്പിച്ചു. ഇരിട്ടി പോലീസ് സ്റ്റേഷനില്‍ നിന്നും പി പി കിറ്റ് ധരിച്ച് എത്തിയ നാലുപോലീസുകാര്‍ ഇയാളെ പിടികൂടി വാഹനത്തില്‍ കയറ്റി തലശ്ശേരി കോവിഡ് സെന്ററിലേക്ക് മാറ്റി. സി.ഐമാരായ കുട്ടികൃഷ്ണന്‍, സുധീര്‍ കല്ലന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോസീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ന്മാരായ  പി.വി. മോഹനന്‍, പി,പി. ഉസ്മാന്‍  എന്നിവരും സ്ഥലത്തെത്തിയിരുന്നു.  ഇയാള്‍ വന്ന രണ്ട് ബസ്സും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.  ഇരിട്ടി,  മട്ടന്നൂര്‍ സ്റ്റാന്റുകളിലും പരിസരങ്ങളിലും കറങ്ങി നടന്നതും  അധികൃതരിലും ജനങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.  

Tags: covidVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

മലേഷ്യയിൽ പുതിയ തരം കൊറോണ വൈറസ് പടരുന്നു ; രോഗം ബാധിച്ചത് 6,000 വിദ്യാർത്ഥികൾക്ക് 

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.