Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗതികെട്ടുള്ള വസ്തു വില്‍പ്പനയും മുടക്കി; കോവിഡ് കാലത്തും സിപിഎം കാടത്തം

പിറവന്തൂര്‍ വെട്ടിത്തിട്ട വെള്ളത്തറയില്‍ ഷെറീഫ് മരിച്ചതോടെ നിരാലംബരായ റുഖിയാബീവിയും കുടുംബവും ബസുക്കളുടെ സഹായത്തോടെ മകളെ വിവാഹം കഴിപ്പിച്ചു വിട്ടു. വിവാഹത്തിന്റെ ബാധ്യതയും വിവിധ ബാങ്കുകളിലടക്കം ഷെറീഫിനുണ്ടായ കടബാധ്യതകളും വീട്ടാനാണ് റുഖിയയുടെ പേരില്‍ പട്ടം തുരുത്തിലുള്ള സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത്.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Jul 24, 2020, 01:00 am IST
in Kollam
മണ്‍റോതുരുത്ത് പട്ടം തുരുത്തിലെ സ്വകാര്യഭൂമിയില്‍ കൊടികുത്തിയ സിപിഎം നേതാക്കള്‍ യോഗം നടത്തുന്നു

മണ്‍റോതുരുത്ത് പട്ടം തുരുത്തിലെ സ്വകാര്യഭൂമിയില്‍ കൊടികുത്തിയ സിപിഎം നേതാക്കള്‍ യോഗം നടത്തുന്നു

ശാസ്താംകോട്ട: മണ്‍റോതുരുത്തില്‍ കടബാധ്യത കേറി ആത്മഹത്യ ചെയ്തയാളിന്റെ വസ്തുവില്‍പ്പന തടയാന്‍ സിപിഎം നേതാക്കള്‍ കൊടികുത്തിയതിന് പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് വ്യക്തമായി. പ്രദേശത്തെ അറിയപ്പെടുന്ന വസ്തു ബ്രോക്കറും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവുമായ കെ. മധുവിനെ ന്യായീകരിച്ച് ഏരിയാസെക്രട്ടറി പി.കെ. ഗോപന്‍ പത്രക്കുറിപ്പ് ഇറക്കിയതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ഈ അവിശുദ്ധ കൂട്ടുകെട്ട് കൂടുതല്‍ വ്യക്തമായി.

മണ്‍റോതുരുത്തിലെ പട്ടം തുരുത്തിലുള്ള 1.33 ഏക്കര്‍ സ്ഥലം വസ്തു ഉടമ വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ വസ്തുബ്രോക്കറായ മധുവും ബ്രാഞ്ച് സെക്രട്ടറി സുരേഷും കൂടി വസ്തു ഉടമ റുഖിയാ ബീവിയുടെ മകന്‍ ഷെഹിനെ സമീപിച്ചിരുന്നു. തങ്ങളുടെ ചില ബന്ധുക്കള്‍ ബ്രോക്കര്‍ ഫീസ് വാങ്ങാതെ വസ്തുവിറ്റ് സഹായിക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നതായി ഷെഹിന്‍ സിപിഎം നേതാക്കളെ അറിയിച്ചു. എന്നാല്‍ താന്‍ സ്ഥലം വില്‍ക്കുന്നത് കാണട്ടെ എന്ന് ഭീഷണി മുഴക്കിയാണ് മധുവും സുരേഷും പോയത്.

പിന്നീട് ഷെഹിന്‍ വസ്തു പ്‌ളോട്ട് തിരിച്ച് മധ്യത്തു കൂടി വഴി വെട്ടി വില്‍ക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ സിപിഎം നേതാവ് വീണ്ടും ഷെഹിനെ സമീപിച്ചു. സ്ഥലം നിങ്ങള്‍ വിറ്റോളൂ പകരം രണ്ടര ലക്ഷം രൂപ സെന്റിന് വില മതിക്കുന്ന സ്ഥലത്ത് രണ്ട് സെന്റിന്റെ തുകയായ അഞ്ച് ലക്ഷം രൂപ തങ്ങള്‍ക്ക് തരണം എന്ന ആവശ്യം മുന്നോട്ടുവച്ചു. എന്നാല്‍ ഷെഹിന്‍ ഇതിനു തയ്യാറായില്ല. തുടര്‍ന്നാണ് മുമ്പ് ഈ സ്ഥലത്തുണ്ടായിരുന്ന ഇഷ്ടിക കമ്പനിയില്‍ ജോലി ചെയ്തിരുന്ന ചിലരെ കൂട്ടിവന്ന് വസ്തുവില്‍ കൊടിനാട്ടിയത്. പട്ടംതുരുത്തില്‍ ഈ സ്ഥലം കെ.എം. ഷരീഫ് ഭാര്യ റുഖിയാബീവിയുടെ പേരില്‍ 20 വര്‍ഷം മുമ്പ് വാങ്ങുമ്പോള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഇഷ്ടിക കമ്പനിയിലെ ജീവനക്കാരുടെ ബാധ്യത പൂര്‍ണമായും തീര്‍ത്തിരുന്നുവത്രേ. തുടര്‍ന്നാണ് കടബാധ്യതയില്‍ നിക്കക്കള്ളിയില്ലാതെ 2011ല്‍ ഷെറീഫ് ആത്മഹത്യ ചെയ്തത്.

പിറവന്തൂര്‍ വെട്ടിത്തിട്ട വെള്ളത്തറയില്‍ ഷെറീഫ് മരിച്ചതോടെ നിരാലംബരായ റുഖിയാബീവിയും കുടുംബവും ബസുക്കളുടെ സഹായത്തോടെ മകളെ വിവാഹം കഴിപ്പിച്ചു വിട്ടു. വിവാഹത്തിന്റെ ബാധ്യതയും വിവിധ ബാങ്കുകളിലടക്കം ഷെറീഫിനുണ്ടായ കടബാധ്യതകളും വീട്ടാനാണ് റുഖിയയുടെ പേരില്‍ പട്ടം തുരുത്തിലുള്ള സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത്. സിപിഎം നേതാക്കള്‍ വസ്തു വില്‍ക്കുന്നതിനെ കൊടികുത്തി മുടക്കിയതോടെ ഇവരുടെ പ്രതീക്ഷകള്‍ എല്ലാം തകര്‍ന്ന നിലയിലാണ്.

റുഖിയാബീവി നല്‍കിയ പരാതിയില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ട് ദുര്‍ബലമായ വകുപ്പ് ചുമത്തി ഏരിയാ കമ്മിറ്റി അംഗം മധു, ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു തുടങ്ങി നാലുപേരെ പോലീസ് ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് പാര്‍ട്ടി ഇടപെട്ട ഇടനിലക്കാരന്‍ റുഖിയാബീവിയെയും മകനെയും സമീപിച്ചു. കേസ് പിന്‍വലിക്കണമെന്നും പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവത്രേ. എന്നാല്‍ കേസ് പിന്‍വലിക്കില്ലെന്നും വേണമെങ്കില്‍ പാര്‍ട്ടിതലത്തില്‍ പരാതി നല്‍കാമെന്നും റുഖിയാബീവിയുടെ മകന്‍ ഷെഹിന്‍ പാര്‍ട്ടി ദൂതനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കുന്നത്തൂര്‍ ഏരിയാ സെക്രട്ടറി പി.കെ. ഗോപന്‍ പ്രതികളായ ഏരിയാ ഭരവാഹി അടക്കമുള്ളവരെ പരസ്യമായി ന്യായീകരിച്ച് രംഗത്തുവന്നത്. ഇതിനിടെ നേതാക്കള്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടത് നാട്ടില്‍ പാട്ടായതോടെ പാര്‍ട്ടി ഫണ്ട് എന്ന നിലയിലാണ് പണം ആവശ്യപ്പെട്ടതെന്ന പുതിയ ന്യായീകരണവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തി. പണം നല്‍കാതിരുന്നതിനുശേഷമാണ് ആളെക്കൂട്ടി കൊടികുത്തിയതെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം മൗനം ഭജിക്കുകയാണ്.
 

Tags: covidCPM Fascism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.