Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാലം നിർമാണത്തിനായി പുഴയിലിട്ട മണ്ണ് നീക്കൽ പ്രവർത്തി നിലച്ച നിലയിൽ

തന്തോട് പാലത്തിന് സമീപത്തെ വളവിൽ കൂറ്റൻ കല്ലുകളും മരങ്ങളും മണ്ണും വന്നടിയുകയും പാരമ്പര്യമായുള്ള പുഴയുടെ ഗതി മാറി ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ. ഇവിടെ പത്താൾ താഴ്ചയോളം ഉണ്ടായിരുന്ന ചാമുണ്ഡിക്കുണ്ടെന്ന് വിളിക്കുന്ന പ്രദേശം മുഴുവൻ മണ്ണ് മൂടി ഇല്ലാതായി .

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 21, 2020, 11:01 pm IST
in Kannur

ഇരിട്ടി: പുതിയ പാലം പ്രവർത്തിയുമായി ബന്ധപ്പെട്ട്  പുഴയിൽ നിക്ഷേപിച്ച മണ്ണ് മാറ്റൽ പ്രവർത്തി നിലച്ചമട്ടിൽ. ജില്ലാ കളക്ടർ ഉൾപ്പെടെ ഇടപ്പെട്ട് ഉടൻ മണ്ണ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്നെങ്കിലും നിക്ഷേപിച്ച ആയിരക്കണക്കിന് ലോഡ് മണ്ണിൽ 20 ശതമാനത്തോളം മണ്ണ് മാത്രമേ ഇതുവരെയായി നീക്കം ചെയ്തുള്ളൂ. ബാക്കി മണ്ണ് മുഴുവൻ  ഇപ്പോഴും പുഴയിൽ തന്നെ കിടക്കുകയാണ്. 

ഇരിട്ടി പുതിയ പാലം നിർമ്മാണത്തിന്റെ ഭാഗമായാണ്  തുടർച്ചയായി മൂന്നുവർഷമായി പഴശ്ശി പദ്ധതിയുടെ ജലാശയത്തിന്റെ ഭാഗം കൂടിയായ പുഴയിൽ ആയിരക്കണക്കിന് ലോഡ് മണ്ണ് നിക്ഷേപിച്ചത്. കഴിഞ്ഞ മൂന്ന് കാലവർഷത്തിലും പുഴയിൽ രൂപപ്പെട്ട വെള്ളപ്പൊക്കത്തിലും കുത്തൊഴുക്കിലും ഈ മണ്ണും കല്ലുകളും മുഴുവൻ   ഒഴുകി പോവുകയായിരുന്നു. ഈ മണ്ണും കല്ലുകളും അടിഞ്ഞ് പാലത്തിന്  താഴ് വശത്തുള്ള പുഴയുടെ ആഴം കുറയുകയും പലയിടങ്ങളിലും പുഴ ഗതിമാറി ഒഴുകുകയുമാണ്. തന്തോട് പാലത്തിന് സമീപത്തെ വളവിൽ കൂറ്റൻ കല്ലുകളും മരങ്ങളും മണ്ണും വന്നടിയുകയും പാരമ്പര്യമായുള്ള പുഴയുടെ ഗതി മാറി ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ. ഇവിടെ പത്താൾ താഴ്ചയോളം ഉണ്ടായിരുന്ന ചാമുണ്ഡിക്കുണ്ടെന്ന് വിളിക്കുന്ന പ്രദേശം മുഴുവൻ മണ്ണ് മൂടി ഇല്ലാതായി . ഇതുമൂലം ഗതിമാറി ഒഴുകുന്ന പുഴ  കീഴൂർ മഹാദേവക്ഷേത്ര ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. പഴശ്ശിയിൽ ഷട്ടർ പൂർണ്ണമായും അടക്കുന്നതോടെ ജലസമൃദ്ധമായി വേനൽക്കാലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമായതിനാൽ കഴിഞ്ഞ കാലവർഷത്തിന് ശേഷം പുഴയിൽ സംഭവിച്ച ഈ ഗതിമാറ്റം ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇപ്പോൾ ഷട്ടർ മുഴുവൻ ഉയർത്തി വെള്ളം തുറന്നു വിട്ടതോടെയാണ് ഗുരുതരമായ ഈ പ്രശനം ശ്രദ്ധയിൽ പെട്ടത്. മഴ ശക്‌തിപ്പെടുമ്പോൾ കുതിച്ചെത്തുന്ന വെള്ളം ക്ഷേത്രഭൂമിയുടെ അതിരെടുക്കുന്ന  ഭീഷണമായ  അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.  ആഴ്ചകൾക്ക് മുൻപ് ഇതുസംബന്ധിച്ച പരാതി ഇ മെയിൽ വഴി ജില്ലാ കളക്ടർ അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും യാതൊരു മറുപടിയും ഉണ്ടായിട്ടില്ല. 

കഴിഞ്ഞ വർഷങ്ങളിലുണ്ടായ ഇത്തരം പ്രശ്നങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കുമുന്പ് പുഴയിലെ മണ്ണ് മുഴുവൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരിതസ്ഥിതി സംഘടനകൾ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇതിനെത്തുടർന്ന്  കാലവർഷത്തിന് മുൻപേ പുഴയിൽ നിക്ഷേപിച്ച കല്ലും മണ്ണും മാറ്റാൻ ജില്ലാ ഭരണകൂടം തന്നെ ഇടപെട്ടു.  എന്നാൽ അധികൃതരുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ള രീതിയിൽ ഒച്ചിന്റെ വേഗതയിലാണ് പ്രവർത്തി നടത്തുന്നത്. മഴ ശക്തിപ്പെടുന്നതോടെ മണ്ണ് മുഴുവൻ കഴിഞ്ഞ വർഷത്തെപ്പോലെ ഒഴുകിപ്പോകട്ടേ എന്ന കണക്കു കൂട്ടലിലാണ് കരാർ  കമ്പനി എന്നാണ് അനുമാനിക്കേണ്ടത്. ഇതുമൂലം ഇനിയും പുഴയിൽ മണ്ണടിഞ്ഞാൽ ഉണ്ടാകുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് അടിയന്തിരമായി അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ജനങ്ങളും പരിതസ്ഥിതി സംഘടനകളും ആവശ്യപ്പെടുന്നത്. 

Tags: constructionBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.