Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി ഗ്രാമങ്ങളില്‍ ശ്മശാന മൂകത; വിഎസ്സിന് മൗനം; അണികള്‍ക്ക് അമ്പരപ്പ്; നേതാക്കള്‍ക്ക് ചങ്കിടിപ്പ്

അവതാരകരുടെ ഇടപെടലുകളും ഉപചോദ്യങ്ങളും ഉയരുമ്പോള്‍ ഭീഷണിയും തകര്‍ക്കുത്തരങ്ങളും. ശരിയാംവണ്ണം മറുപടി നല്‍കാതെ പലപ്പോഴും എസി സ്റ്റുഡിയോയിലിരുന്ന് വിയര്‍പ്പ് തുടക്കുന്നതും കാണാന്‍ കഴിയുന്നു. സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് ചാനല്‍ ചര്‍ച്ചയ്‌ക്ക് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ചെല്ലുന്നേതയില്ല. യുവ നേതാക്കളില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്നവരാണ് എം.ബി. രാജേഷും എം. സ്വരാജും എം.എ. റഹീമും ഷംസീറുമൊക്കെ. അവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ദയനീയം.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jul 14, 2020, 07:28 pm IST
in Kerala

തിരുവനന്തപുരം: ഭരണത്തിന്റെ സകല മേഖലകളിലും ‘അവതാരങ്ങള്‍’ ആടിത്തിമര്‍ത്തു. അപ്രതീക്ഷിതമായ ഈ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഭരണമുന്നണിയുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ അണികളാകെ അമ്പരപ്പിലായിരിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ശ്മശാന മൂകതയാണ്. യുഡിഎഫ് ഭരണാഭാസങ്ങള്‍ക്കെതിരെ നാടെങ്ങും മാത്രമല്ല നിയമസഭയിലുമെല്ലാം പോരടിച്ച് നേടിയതാണ് ഇടത് ഭരണം. ആ ആഭാസം ഇടത് ഭരണത്തിലും ആവര്‍ത്തിച്ചതിന്റെ നേര്‍തെളിവുകളാണ് പൊതുസമൂഹത്തിലുള്ളത്. ഇതൊക്കെ ചാനലുകളില്‍ ചര്‍ച്ചയാകുമ്പോള്‍ പല ചാനലുകളിലും സിപിഎം പ്രതിനിധികള്‍ പോകുന്നേയില്ല. പോകുന്നവരാകട്ടെ പ്രതികരിക്കുന്നത് ചങ്കിടിപ്പോടെ.

അവതാരകരുടെ ഇടപെടലുകളും ഉപചോദ്യങ്ങളും ഉയരുമ്പോള്‍ ഭീഷണിയും തകര്‍ക്കുത്തരങ്ങളും. ശരിയാംവണ്ണം മറുപടി നല്‍കാതെ പലപ്പോഴും എസി സ്റ്റുഡിയോയിലിരുന്ന് വിയര്‍പ്പ് തുടക്കുന്നതും കാണാന്‍ കഴിയുന്നു. സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് ചാനല്‍ ചര്‍ച്ചയ്‌ക്ക് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ചെല്ലുന്നേതയില്ല. യുവ നേതാക്കളില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്നവരാണ് എം.ബി. രാജേഷും എം. സ്വരാജും എം.എ. റഹീമും ഷംസീറുമൊക്കെ. അവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ദയനീയം.

മുഖ്യമന്ത്രിയുടെ ഓഫീസ് ചളമാക്കുകയും അസാന്മാര്‍ഗിക അവതാരങ്ങള്‍ക്ക് മന്ത്രി മന്ദിരങ്ങളില്‍ കയറി ഇറങ്ങാന്‍ അവസരമൊരുക്കുകയും ചെയ്ത ശിവശങ്കറിനെ കുറിച്ച് പറയുമ്പോള്‍ യുവനേതാക്കള്‍ക്ക് കലികയറും. വലിയ വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ ഉയരുന്നത്. തെരുവിലാണെങ്കില്‍ സമരങ്ങളുടെ വേലിയേറ്റമാണ്. എന്നിട്ടും സ്വര്‍ണക്കടത്തിനും അതിലെ പ്രതിനിധികള്‍ക്കും ഒത്താശ ചെയ്തതിനെക്കുറിച്ച് എന്തെങ്കിലുമൊരു പ്രതികരണം വി.എസ്. അച്യുതാനന്ദനില്‍ നിന്ന് ഉയരുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷേ അദ്ദേഹമാകട്ടെ തികഞ്ഞ മൗനത്തിലുമാണ്.

ഒരു ഭരണത്തിലും നടക്കാന്‍ പാടില്ലാത്ത പോക്കണക്കേടാണ് ശിവശങ്കറും സ്വപ്‌ന സുരേഷും അവരുടെ കിങ്കരന്മാരുമെല്ലാം ചേര്‍ന്ന് നടത്തിയത്. എയര്‍പോര്‍ട്ടിലെ സ്വര്‍ണ കടത്ത് അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് കസ്റ്റംസാണെന്ന നിലപാട് ശരി. അവരത് ചെയ്യട്ടെ. എന്നാല്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഓഫീസിലെ മറ്റ് ചിലരും കസ്റ്റംസുകാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുണ്ടല്ലൊ. അങ്ങനെ സംഭവിച്ചോ എന്ന് പരിശോധിക്കേണ്ടതും കസ്റ്റംസാണോ? എല്ലാം കസ്റ്റംസും എന്‍ഐഎയും അന്വേഷിക്കട്ടെ എന്ന നിലപാട് നന്നായി. പക്ഷേ ആക്ഷേപം പേറുന്നവരെ മാറ്റിനിര്‍ത്താനെങ്കിലും തയാറാകേണ്ടെ എന്ന സംശയമാണ് സമൂഹത്തില്‍ ആകെ ഉയരുന്നത്.

പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു എന്നാണ് ആരോപണം. തീ ഇല്ലാതെ പുകയുണ്ടാകുമോ? യഥാര്‍ത്ഥത്തില്‍ ഗീബല്‍സിനെപ്പോലെ പെരുമാറുന്നത് സിപിഎം ജിഹ്വകളാണ്. കസ്റ്റംസിനെ സ്വാധീനിക്കാന്‍ ബിഎംഎസ് നേതാവ് ശ്രമിച്ചെന്നും പ്രതി സന്ദീപ് നായര്‍ ബിജെപിയെന്നും നിരന്തരം പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമാണ്. പ്രതികള്‍ക്ക് അന്വേഷണ ഏജന്‍സികളുടെ സമീപനം മൃദുലപ്പെടുമെങ്കില്‍ അതാവട്ടെ എന്ന് കരുതിക്കാണും. രാഷ്‌ട്രീയമോ മതമോ നോക്കി നിലപാട് മൃദുവാക്കുന്നതും കടുപ്പിക്കുന്നതും ഇന്നത്തെ കേന്ദ്ര ഭരണത്തില്‍ നടക്കില്ലെന്ന് തിരിച്ചറിയാത്തതാണ് തെറ്റ്.

Tags: cpimസ്വര്‍ണകടത്ത്വിഎസ് അച്യുതാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

News

കള്ളുകുടിപ്പാർട്ടിയിൽ സിപിഎം സെക്രട്ടറിയെ നിശ്ചയിക്കുന്നു; സ്പിരിറ്റ് കേസിൽ പ്രതി പാർട്ടിയുടെ തലപ്പത്ത്, തുറന്നു പറഞ്ഞ് പി.കെ. ശശി

Kerala

മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് സ്വരാജ്, അത് നോക്കാന്‍ ഇവിടെ ആണ്‍കുട്ടികള്‍ ഉണ്ടെന്ന് മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.