Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പുത്തന്‍ ബൂര്‍ഷ്വാസി

'ദി ന്യൂ ക്ലാസ്' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. തന്റെ നാട്ടില്‍ ഭരണം കുറെ കൊഴുത്തുകയറിയപ്പോള്‍ ഒരു പുതിയ ഭരണവര്‍ഗം ഉയര്‍ന്നുവരുന്നതായിരുന്നു, ആ പുസ്തകത്തിന്റെ ഇതിവൃത്തം. ഉദ്യോഗസ്ഥവൃന്ദം, ഭരണത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പറ്റിക്കൂടി കൊഴുത്തുവളരുന്ന ബുദ്ധിജീവികള്‍, സുഖലോലുപത ശീലമാക്കിയ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ - ഇവര്‍ ഒരു പുതിയ ബൂര്‍ഷ്വാസിയായി വളര്‍ന്നുവന്ന് അധികാരം പിടിച്ചെടുക്കുന്നതിന്റെ ചിത്രം അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ തന്നെ ചൂണ്ടിക്കാട്ടി. യൂഗോസ്ലാവിയയില്‍ അധികാരം പോയപ്പോള്‍ ആഡംബര ജീവിതത്തില്‍ കുതിര്‍ന്ന് ജീവിച്ച അവര്‍ പിന്നെ ജയിലിലുമായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 11, 2020, 05:31 am IST
in Article

യൂഗോസ്ലാവിയ എന്ന പഴയ കമ്യൂണിസ്റ്റ് രാജ്യത്തില്‍ മാര്‍ഷല്‍ ടിറ്റോയുടെ ഒരു വിദേശകാര്യമന്ത്രിയുണ്ടായിരുന്നു. മിലോവന്‍ ഡിജിലാസ്. ഓര്‍മയില്‍ നിന്നെഴുതുകയാണ്. ചില്ലറ തെറ്റുപറ്റിയാല്‍ ക്ഷമിക്കണം. അദ്ദേഹം യൂഗോസ്ലാവിയയില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ ബൂര്‍ഷ്വാസിയെക്കുറിച്ച് അക്കാലത്തും ഇക്കാലത്തും ചര്‍ച്ചാവിഷയമായ ഒരു പുസ്തകമെഴുതി.

‘ദി ന്യൂ ക്ലാസ്’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. തന്റെ നാട്ടില്‍ ഭരണം കുറെ കൊഴുത്തുകയറിയപ്പോള്‍ ഒരു പുതിയ ഭരണവര്‍ഗം ഉയര്‍ന്നുവരുന്നതായിരുന്നു, ആ പുസ്തകത്തിന്റെ ഇതിവൃത്തം. ഉദ്യോഗസ്ഥവൃന്ദം, ഭരണത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പറ്റിക്കൂടി കൊഴുത്തുവളരുന്ന ബുദ്ധിജീവികള്‍,  സുഖലോലുപത ശീലമാക്കിയ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ – ഇവര്‍ ഒരു പുതിയ ബൂര്‍ഷ്വാസിയായി വളര്‍ന്നുവന്ന് അധികാരം പിടിച്ചെടുക്കുന്നതിന്റെ ചിത്രം  അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ തന്നെ ചൂണ്ടിക്കാട്ടി. യൂഗോസ്ലാവിയയില്‍ അധികാരം പോയപ്പോള്‍ ആഡംബര ജീവിതത്തില്‍ കുതിര്‍ന്ന് ജീവിച്ച അവര്‍ പിന്നെ ജയിലിലുമായി.

സോവിയറ്റ് യൂണിയന്‍ ഇതിന്റെ തനിയാവര്‍ത്തനമായി. ചൈന അവര്‍ പിടിച്ചെടുത്തു. ദേശീയതയും ചൈനീസ് കുത്തക മുതലാളിത്തവും ചേര്‍ന്ന് ഒരു അപൂര്‍വ മിശ്രിതമുണ്ടാക്കി അവര്‍ തടിച്ചുകൊഴുത്തവര്‍ ഭരിക്കുന്ന, ഒരു മൂല്യങ്ങളുമില്ലാത്ത രാജ്യമായി മാറി. ലാഭക്കൊതി മാത്രം അവരുടെ ഭരണത്തിന്റെ ഒരേയൊരുമൂല്യമായി മാറി. അവര്‍ സംരക്ഷിച്ച വിയറ്റ്‌നാമിനെ ആക്രമിക്കാന്‍ പോലും തയ്യാറായി.

ഇതാണ് ന്യൂ ക്ലാസ്. പുത്തന്‍ ബൂര്‍ഷാസ്വി. ഇവര്‍ എവിടെ നിന്ന് ഉയര്‍ന്ന് വരുന്നുവെന്ന് ലെനിന്‍ പണ്ടേ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാമത് പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍, പ്രൊഫസര്‍മാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, പട്ടാള ഉദ്യോഗസ്ഥര്‍, രണ്ടാം തലമുറ പാര്‍ട്ടി പ്രവര്‍ത്തകര്‍… അങ്ങനെ പോകുന്നു അവരുടെ ആദ്യ പട്ടിക.

രണ്ടാമത് ചെറുകിട കച്ചവടക്കാരും പെറ്റി ബൂര്‍ഷ്വാ എന്ന് അവര്‍ പേരിടുന്ന അവശേഷിക്കുന്ന തുടച്ചുനീക്കപ്പെടാത്ത കര്‍ഷകര്‍ – അങ്ങനെ പോകുന്നു അവരുടെ പട്ടിക. മൂന്നാമതായി മതത്തിന്റെ സ്വാധീന വലയത്തില്‍ നിലനില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങള്‍.

ഇവര്‍ സോവിയറ്റ് യൂണിയന്‍ പിടിച്ചടക്കാനും പാവം പാര്‍ട്ടിയുടെ വര്‍ഗസ്വഭാവം നേരെ വിപരീതമാക്കാനും ഇടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്റെ പൊടിമൂടിക്കിടക്കുന്ന ലൈബ്രറിയിലെ ലെനിന്റെ സമാഹൃത കൃതികള്‍ (42 വാല്യങ്ങള്‍) തപ്പിത്തിരഞ്ഞ് ഉദ്ധരണികള്‍ കണ്ടെത്താന്‍ ഞാന്‍ മിനക്കെടുന്നില്ല. ശ്രീ. മാവോ സെ തൂങ്ങ് ഇത് മനസ്സിലാക്കിയാണ് ഒരു അവസാന മൃതസഞ്ജീവനി പോലെ സാംസ്‌കാരിക വിപ്ലവം പരീക്ഷിച്ചു നോക്കിയത്.  ‘ശ്രീ’ എന്ന ബഹുമാനസൂചകപദം ഉപയോഗിച്ചത്. സൈനിക കാര്യങ്ങളിലും അടിസ്ഥാന കാഴ്ചപ്പാടുകളിലും അദ്ദേഹത്തിന് ഒരു ‘ടാവേ’ ‘കണ്‍ഫ്യൂഷിയസ്’ സമീപനം ഉണ്ടായിരുന്നതുകൊണ്ടാണ്. സാംസ്‌കാരിക വിപ്ലവത്തെ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ ലിന്‍പിയാഖോ ‘ആബിയ അണുബോംബ്’ എന്നുപോലും വിശേഷിപ്പിച്ചു. ആ  ബോംബ് പൊട്ടി എവിടെയെത്തി എന്ന് നമുക്കറിയാം. കമ്പൂച്ചിയയിലെ പോള്‍ പോട്ട്.

ഇന്നിതാ ഒരു പുതിയ വര്‍ഗം, പുതിയ ബൂര്‍ഷ്വാസി കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിയന്തിരാവസ്ഥയില്‍ നല്ല വൃത്തിയായി ശൂരതയോടെ അടികൊണ്ട പിണറായി വിജയനെ പോലുള്ളവര്‍ അമ്മയേക്കാള്‍ ഒരുകാലത്ത് സ്‌നേഹിച്ച പാര്‍ട്ടിയെ പിടിച്ചെടുത്ത്, ഭരണം പിടിച്ചെടുത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്ത്, പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ സഹിക്കും! യൂഗോസ്ലാവിയയുടെയും ചൈനയുടെയും വഴിയില്‍, സോവിയറ്റ് യൂണിയന്റെ വഴിയില്‍. ഇനി തിരിച്ചുപോകാന്‍ വേറൊരു വഴിയുമില്ലാത്തവിധം അവര്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.

മിലോവന്‍ ഡിജിലാസിന്റെ പുസ്തകം എം.എ.ബേബിയുടെ കൈയിലെങ്കിലും ഉണ്ടാകാതിരിക്കില്ല. ബ്രിട്ടാസിന്റെയും ശിവശങ്കറിന്റെയും കൈയില്‍ കാണില്ല.

പഴയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മൂന്നുനാല് ഫോണ്‍ കോളുകള്‍ സ്വര്‍ണക്കെട്ട് പൊട്ടിച്ച വാര്‍ത്ത വന്നപ്പോള്‍ എനിക്ക് കിട്ടി. ഒരാള്‍ ഫോണിലൂടെ കരയുന്നു. മറ്റൊരാള്‍ ‘പൂം’ ഇല്ലാത്ത പാര്‍ട്ടി അല്പം ഭേദമല്ലേ എന്നു ചോദിക്കുന്നു.

ഇപ്പോഴും പശയ്‌ക്കും പേപ്പറിനും കാശുവാങ്ങാതെ പോസ്റ്റര്‍ ഒട്ടിക്കുന്നവരായ ഒരു വലിയ വിഭാഗം  സഖാക്കളുടെ ദുരവസ്ഥ ഉന്നതരായ പാര്‍ട്ടി നേതാക്കള്‍ ഒന്ന് ഓര്‍ത്തുനോക്കണം. ഉറങ്ങാന്‍ കിടക്കാന്‍ നേരത്തെങ്കിലും! അതാണ് സഖാവേ ‘മെഡിറ്റേഷന്‍’. ഉറങ്ങിക്കോളൂ. പക്ഷേ ഉണരണം. ഇല്ലെങ്കില്‍ ഉറക്കത്തില്‍ തന്നെ ചത്തുപോകും. വ്യക്തിയല്ല, പാര്‍ട്ടി ചത്തുപോകും.

ഒരു നല്ല പ്രാദേശിക പാര്‍ട്ടിയായെങ്കിലും ഈ കുതിരയെ കുറച്ചുകാലം കൂടി എഴുന്നള്ളിച്ച് നടത്തേണ്ടത് നിങ്ങളുടെ കടമയാണ്. ഈ ഉത്സവം തീരുന്നതുവരെയെങ്കിലും. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള നേതൃത്വത്തിന്റെ പ്രാഥമികമായ കടമയാണിത്. വോട്ട് ചെയ്ത് ഈ പേക്കൂത്തൊക്കെ കാണിക്കാന്‍ അവസരമൊരുക്കിത്തന്ന ഒരു കോടി പച്ചമനുഷ്യരോടുള്ള കടമ!

കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ രക്തസാക്ഷികളാണ് ഭാഗ്യവാന്മാര്‍! തറവാട് മുടിയുന്നതു കാണാന്‍ ഇടവരാതെ മണ്‍മറഞ്ഞവര്‍ സി.എച്ച്.കണാരനും, അഴിക്കോടന്‍ രാഘവനും … അങ്ങനെ എത്രപേര്‍!

പിന്നെ നേരത്തെ യാത്രപറഞ്ഞ ഞങ്ങളെപ്പോലുള്ള രക്ത സാക്ഷികളാകാത്ത ഭാഗ്യവാന്മാരും.

ഫിലിപ്പ് എം. പ്രസാദ്

Tags: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയെ അറിയാന്‍ നേപ്പാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം; അധ്യക്ഷന്‍ ജെ.പി. നദ്ദയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും പ്രതിനിധികള്‍ കാണും

World

ചൈനീസ് വിദേശകാര്യമന്ത്രിയെ കാണാനില്ല; പാര്‍ട്ടി മരിക്കാതിരിക്കാന്‍ കരുതല്‍ വേണമെന്ന് ചൈനീസ് പ്രസിഡന്റ്

കെ. കേളപ്പൻ, മന്നത്ത് പത്മനാഭൻ, ടി. കെ മാധവൻ, ഡോ. പൽപ്പു
Main Article

അവര്‍ക്കിവിടെ എന്തുകാര്യം?

India

ലോകത്തെ ഭീകരസംഘടനകളില്‍ 12ാം സ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക്; ഇന്‍ഡ്ക്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസിന്റേത്

Kerala

കമ്യൂണിസ്റ്റുകളെ ലോകം തള്ളി, കോണ്‍ഗ്രസിനെ രാജ്യവും; ബിജെപിയെ എത്തിര്‍ക്കുത്തോറും താമരകള്‍ ശക്തമായി വിരിയുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.