Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൈമലര്‍ത്തുന്ന മുഖ്യമന്ത്രി കണക്കു പറയേണ്ടി വരും

നേരത്തെയും പല ആരോപണങ്ങളും ഉയര്‍ന്നതാണ്. അന്നൊന്നും ഇല്ലാത്ത തീരുമാനം ഇപ്പോള്‍ സ്വീകരിക്കേണ്ടിവന്നത് അസ്വാഭാവിക സാഹചര്യം ഇപ്പോള്‍ ഉണ്ടെന്ന് മുഖ്യമന്ത്രിക്കും ബോദ്ധ്യപ്പെട്ടു എന്നതുകൊണ്ടു തന്നെയാണല്ലൊ.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jul 9, 2020, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. ഭരണക്കാരും സ്ത്രീവിഷയങ്ങളും പലകുറി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിന്റെ പേരില്‍ പല മന്ത്രിമാര്‍ക്കും സ്ഥാന ‘ത്യാഗം’ ചെയ്യേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിയിലും സ്ത്രീ സാന്നിദ്ധ്യം പ്രധാനം തന്നെയാണ്. പക്ഷേ അതിനേക്കാള്‍ അധികം അപകടകരമായ മാനം ഇപ്പോഴുണ്ട്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉദ്ഭവിച്ച ചാരക്കേസിനെക്കാള്‍ പ്രാധാന്യം ഇന്നുണ്ട്. ചാരക്കേസില്‍ രണ്ട് വിദേശ വനിതകളാണ് വില്ലത്തികളായത്. നമ്മുടെ ബഹിരാകാശ രംഗത്തെ ഫല ഗവേഷണ രഹസ്യങ്ങളും കൈമാറപ്പെട്ടു എന്ന പരാതി രാജ്യമാകെ കോളിളക്കം സൃഷ്ടിച്ചു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു നേരിട്ടിടപെട്ട് ചില അട്ടിമറികള്‍ നടത്തി എന്ന പരാതിപോലും ഉയര്‍ന്നു. ചാരക്കേസ് വിവാദത്തില്‍ കെ. കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം പോലും തെറിച്ചു. ചാരക്കേസും കെ.കരുണാകരനും തമ്മില്‍ ഒരു ബന്ധവുമില്ല. അദ്ദേഹത്തിനെതിരെ ഇതിന്റെ പേരില്‍ ആരും വിരല്‍ ചൂണ്ടിയിട്ടുമില്ല.

ചാരക്കേസിലെ ഒരു വിവാദ നായകനായിരുന്നു കരുണാകരന്റെ വിശ്വസ്തനായിരുന്ന ഐപിഎസുകാരന്‍ രമണ്‍ ശ്രീവാസ്തവ. അദ്ദേഹത്തെ എന്തു വില കൊടുത്തും സംരക്ഷിക്കാനുള്ള കരുണാകരന്റെ നീക്കങ്ങള്‍ തന്നെയാണ് വിനയായത്. ഒടുവില്‍ ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്തിട്ടും പിടിച്ചുനില്‍ക്കാനായില്ല എന്നത് വിസ്മരിച്ചുകൂട. കരുണാകരന്റെ രാജിക്ക് കാരണക്കാരനായ ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഉപദേശകനാണ്. ഇപ്പോഴത്തെ വിവാദം രാജ്യദ്രോഹത്തോളം വളര്‍ന്ന വിഷയത്തെ ചൊല്ലിയാണ്. വിമാനത്താവളത്തിലെ നയതന്ത്ര വഴിയിലൂടെ സ്വര്‍ണക്കടത്ത് നടത്തുക എന്നത് കേട്ടുകേള്‍വിയില്ലാത്ത  സംഭവമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന, രാജ്യരക്ഷയ്‌ക്ക് ദോഷമായി ഭവിക്കുന്ന കള്ളക്കടത്തിലെ പ്രതികളെന്ന് ഇതിനകം ആരോപിക്കപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലായി. അവരും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമാണ് രാജ്യം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത്. മികവാര്‍ന്ന തന്റെ ഭൂതകാല ചരിത്രത്തെയും ഓഫീസിന്റെ മേന്മയേയും ഇല്ലാതാക്കാനുള്ള സംഘടിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ പ്രതികരണം. കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ സ്ത്രീയുമായി ബന്ധപ്പെട്ട് തന്റെ സെക്രട്ടറി ശിവശങ്കരനെതിരെ ഉയര്‍ന്ന ആരോപണവും പിണറായി വിജയന്‍ പുച്ഛത്തോടെ തള്ളുകയും ചെയ്തതാണ്. ഒടുവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ആദ്യവും പിന്നീട് ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ നീക്കേണ്ടി വന്നു.

ഉയരുന്ന വിവാദങ്ങള്‍ പുകമറയാണെന്ന് പിണറായി വിജയന്‍ പറയുന്നു. സമൂഹത്തില്‍ വിമര്‍ശനം ഉയര്‍ന്നതുകൊണ്ടാണ് സെക്രട്ടറിയെ നീക്കിയതെന്നും ന്യായീകരണം. നേരത്തെയും പല ആരോപണങ്ങളും ഉയര്‍ന്നതാണ്. അന്നൊന്നും ഇല്ലാത്ത തീരുമാനം ഇപ്പോള്‍ സ്വീകരിക്കേണ്ടിവന്നത് അസ്വാഭാവിക സാഹചര്യം ഇപ്പോള്‍ ഉണ്ടെന്ന് മുഖ്യമന്ത്രിക്കും ബോദ്ധ്യപ്പെട്ടു എന്നതുകൊണ്ടു തന്നെയാണല്ലൊ. ഏതന്വേഷണവും വന്നോട്ടെ. സംസ്ഥാന സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യുന്നുപോലും. മുഖ്യമന്ത്രി പറഞ്ഞതുപോലെ കസ്റ്റംസിന്റെ ജോലി സംസ്ഥാനത്തിന് ചെയ്യാനാവില്ലെന്നത് ശരി. അവര്‍ ചെയ്യേണ്ടത് അവര്‍ ചെയ്തുകൊള്ളും. പക്ഷേ സംസ്ഥാനം ചെയ്യേണ്ട മറ്റ് അന്വേഷണങ്ങളും നടപടികളുമുണ്ടല്ലൊ. സ്വപ്‌ന സുരേഷ് എന്ന പ്രതിക്ക് എങ്ങനെ ഐടി വകുപ്പിന്റെ ഒരു പ്രോജക്ടിന്റെ തലപ്പത്ത് ജോലി കിട്ടി. പത്താം ക്ലാസ്സ് പോലും ജയിച്ചിട്ടില്ലെന്ന് സഹോദരന്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു സ്ത്രീക്ക് ഒന്നരലക്ഷത്തോളം പ്രതിമാസ ശമ്പളം നല്‍കുന്ന തസ്തികയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ? തന്റെ സെക്രട്ടറി അസമയത്ത് വിവാദനായികയുടെ ഫഌറ്റില്‍ പോയി മറ്റ് താമസക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നു എന്ന പരാതി അവഗണിക്കേണ്ടതാണോ? പോക്കും വരവും സര്‍ക്കാര്‍ വാഹനത്തിലാണെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ ഗൗരവമില്ലേ? സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ കസ്റ്റംസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പോയ മൂന്ന് ഫോണ്‍ വിളികള്‍ ഏതെന്ന് അന്വേഷിക്കേണ്ടത് ബാഹ്യ ഏജന്‍സികളാണോ? ഞാനൊന്നും അറിഞ്ഞില്ലെന്ന് കൈമലര്‍ത്തുന്ന മുഖ്യമന്ത്രി കണക്ക് പറയേണ്ടിവരുന്ന കാലം വിദൂരത്താകില്ല.

Tags: Pinarayi Vijayanസ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies