Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മസൂര്യന്റെ പ്രകാശം

ആത്മതത്ത്വനിരൂപണം തുടരുന്നു.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 6, 2020, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശ്ലോകം 219

ഘടംജലം തദ്ഗതമര്‍ക്കബിംബം

വിഹായസര്‍വ്വം വിനിരീക്ഷ്യതേ/ര്‍ക്കഃ

തടസ്ഥ ഏതത് ത്രിതയാവഭാസകഃ

സ്വയം പ്രകാശോ വിദുഷാ യഥാ തഥാ

കുടവും വെള്ളവും സൂര്യപ്രതിബിംബവുമൊക്കെ വിട്ട് ഇവ മൂന്നിനേയും പ്രകാശിപ്പിക്കുന്ന സൂര്യനെ അറിയണം. സൂര്യന്‍ സ്വയം പ്രകാശകനും ഇവയോട് ചേരാതെ സ്വതന്ത്രമായി നില്‍ക്കുന്നവനുമാണ്. സൂര്യനെ ഇത്തരത്തില്‍ അറിയുന്നതുപോലെ ആത്മാവിനെ വിവേകി ദര്‍ശിക്കും.

കുടത്തിലെ വെള്ളത്തില്‍ സൂര്യ പ്രതിബിംബം കാണുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ കാണണം. ഒന്ന് കുടം ,പിന്നെ വെള്ളം, അതിലുള്ള സൂര്യനും. വെള്ളത്തില്‍ പ്രതിബിംബിച്ചിരിക്കുന്ന സൂര്യനെ നോക്കിക്കൊണ്ടിരുന്നാല്‍ യഥാര്‍ത്ഥ സൂര്യനെ കാണാനാവില്ല. നമ്മള്‍ ഇതെല്ലാം വിട്ട് മുകളിലേക്ക് മാത്രം നോക്കിയാല്‍ ശരിക്കുള്ള സൂര്യനെ കാണാം. അപ്പോള്‍ കുടമെവിടെ? വെള്ളവും സൂര്യന്റെ പ്രതിബിംബവും ഒന്നുമില്ല. ആത്മാവിനെ അറിയാന്‍ പല രീതികള്‍ ഉപയോഗിക്കാറുണ്ട്. അതിലൊന്നാണ് ‘തടസ്ഥ ലക്ഷണം’. അറിയാവുന്ന ഒന്നിനെ ചൂണ്ടിക്കാട്ടി അറിയാത്തതിനെ മനസ്സിലാക്കിത്തരുന്ന രീതിയാണിത്. കുടം വെള്ളം, പ്രതിബിംബം എന്നിവയെ ചൂണ്ടിക്കാട്ടി വാസ്തവത്തിലുള്ള സൂര്യനെ മനസ്സിലാക്കിത്തരുന്ന രീതി.’കാക്കയിരിക്കുന്ന വീട്’ എന്ന ഉദാഹരണം സാധാരണ പറയാറുണ്ട്. മറ്റ് വീടുകളില്‍ നിന്ന് ഒരു വീടിനെ പ്രത്യേകം തിരിച്ചറിയാന്‍ വേണ്ടിയാണ് ഇങ്ങനെ പറയുന്നത്.വീട് ഏതെന്ന് മനസ്സിലായാല്‍ കാക്ക പറന്ന് പോയാലും പിന്നെ കുഴപ്പമില്ല. പിന്നെ കാക്കയ്‌ക്ക് പ്രസക്തിയില്ല. അറിയേണ്ട വസ്തുവിനെ അതുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് വസ്തുക്കളുടെ സഹായത്താല്‍ അറിയുന്ന വിധമാണിത്. തടസ്ഥ ലക്ഷണത്തിലൂടെ ആവശ്യമായതിനെ  അറിഞ്ഞാല്‍ പിന്നെ മറ്റുള്ളവയ്‌ക്ക്  പ്രസക്തിയില്ല.

സൂര്യന്റെ പ്രകാശം കൊണ്ടാണ് കുടവും വെള്ളവും പ്രതിബിംബവുമൊക്കെ കാണാനായത് എന്ന് ബോധ്യമാകും. അത് എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്ന സ്വയംപ്രകാശമാണ്. അതിനെ ആരും പ്രകാശിപ്പിക്കേണ്ട. കുടം മുതലായവയുമായി ചേരാതെ നില്‍ക്കുന്നതും സ്വതന്ത്രമായിരിക്കുന്നതുമാണ് സൂര്യന്‍ എന്നറിയാം. അത് ആകാശത്ത് ഒന്നും ബാധിക്കാതെ തെളിഞ്ഞ് വിളങ്ങിക്കൊണ്ടേയിരിക്കും. ഇതു പോലെ തന്നെ ആത്മ സൂര്യന്റെ കാര്യവും.

വിവേകയായ ഒരാള്‍ക്ക് ആത്മാവിനെ ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ അറിയാം. കുടത്തെ ശരീരമായും  വെള്ളത്തെ അന്തഃകരണ വൃത്തികളായും സൂര്യപ്രതിബിംബത്തെ ജീവനായും സൂര്യനെ സ്വയം പ്രകാശകനായ പരമാത്മാവായും അറിയണം.

ആത്മസൂര്യന്റെ പ്രകാശമില്ലെങ്കില്‍ ശരീരമാകുന്ന കുടത്തിന് നിലനില്‍പ്പില്ല. അന്തഃകരണവൃത്തികളാകുന്ന വെള്ളത്തിനും അങ്ങനെ തന്നെ. പരമാത്മാവിന്റെ പ്രതിഫലനമാണ് ജീവനായിരിക്കുന്നത്. അതിനാല്‍ ഇവയില്‍ നിന്നൊക്കെ വേറിട്ട് ഹൃദയാകാശത്തില്‍ നിലകൊള്ളുന്നതായ ആത്മസൂര്യനായ് തന്നെ പരമാത്മാവിനെ അറിയണം. അതാണ് വിവേകം, ശരിയായ കാഴ്ചപ്പാടും. സാധകരായ ആളുകള്‍ വളരെ എളുപ്പത്തില്‍ വേദാന്ത തത്ത്വത്തെ മനസ്സിലാക്കിത്തരുന്നതാണ് ഈ ഉദാഹരണം. തപോവന സ്വാമിയെപ്പോലുള്ളവര്‍ ഇതിനെ തങ്ങള്‍ക്ക് വളരെ പ്രയോജനപ്പെട്ടതായി പറഞ്ഞിട്ടുമുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജിലന്‍സ് കേസില്‍ ഇഡി ഉദ്യോഗസ്ഥനനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരന്‍

Kerala

അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവം: ഒഴുകി നടക്കുന്ന കണ്ടെയ്നറുകളില്‍ തട്ടി മത്സ്യബന്ധന വലകള്‍ക്ക് വ്യാപക നാശം

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

Kerala

പത്തനംതിട്ടയില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍

India

ചൈനയ്‌ക്ക് വമ്പൻ പണി ; ഇന്ത്യയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ താത്പര്യപ്പെട്ട് തായ്‌വാന്‍

പുതിയ വാര്‍ത്തകള്‍

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പിൽ തോറ്റതിന് രാഹുൽ അസംബന്ധമായ കാര്യങ്ങളാണ് പറഞ്ഞ് പ്രചരിപ്പിക്കുന്നത് : നിയമവാഴ്ചയെ അപമാനിക്കുകയാണ് രാഹുൽ ; തെരഞ്ഞെടുപ്പ് കമ്മീഷൻ

നടപടികളുമായി ഭാരതം, പിന്തുടരാന്‍ ലോകരാഷ്‌ട്രങ്ങള്‍ ഭീകരതയെഒരുമിണ്ണ് ചെറുക്കാം: രാജ്‌നാഥ് സിങ്

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിൽ എത്തിക്കും ; നിർണായക നീക്കവുമായി ഇന്ത്യ

പരാതികളില്ല, പരിഭവമില്ല

ഗാസയിൽ വൻ ആക്രമണം നടത്തി ഇസ്രായേൽ ; 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

One month old baby feet

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies