Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘അവാര്‍ഡിത’

വരികളില്‍ നിറഞ്ഞ്

എം. സതീശന്‍ by എം. സതീശന്‍
Jul 5, 2020, 05:21 am IST
in Main Article

പിണറായി വിജയന്‍ സര്‍ക്കാരിന് പെരുമ ഏറെയാണ്. ലോകമെമ്പാടും ഇത്രയേറെ തരംഗം സൃഷ്ടിച്ച മറ്റൊരു നേതാവില്ല. ചെഗുവേരയ്‌ക്കും ഫിഡല്‍ കാസ്‌ട്രോയ്‌ക്കും ശേഷം ലോക കമ്മ്യൂണിസ്റ്റുകള്‍ ആരാധിക്കുന്ന ചെന്താരകമാണ് സഖാവ് പിണറായി. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, മാവോ തുടങ്ങിയ കുലദൈവങ്ങളുടെ പരമ്പരയിലേക്കാണ് പിണറായി സഖാവിന്റെ പടയോട്ടം. സംഗതി പിആര്‍ വര്‍ക്കാണ്, ലോകതള്ളാണ് എന്നൊക്കെ ട്രോളന്മാര്‍ കളിയാക്കുമെങ്കിലും ഒഴിവുള്ളിടങ്ങളിലൊക്കെ അള്ളിപ്പിടിച്ചുകയറണമെന്ന ആ ആക്രാന്തത്തെ നമ്മള്‍ മാനിക്കണം.  

പിണറായി വിജയന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിക്കൊപ്പം തള്ളിപ്പിടിച്ചുനില്‍ക്കുന്ന ഒരാള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. ടീച്ചര്‍മാര്‍ രണ്ടാണ് പാര്‍ട്ടിക്ക്. ഒന്ന് ശ്രീമതിയും രണ്ടാമത്തേത് ശൈലജയും. പാര്‍ട്ടിയുടെ സിഐഡിയായി ബാലന്‍ സഖാവിനൊപ്പം ശ്രീമതി നിയമിക്കപ്പെട്ടതോടെയാണ് ശൈലജ സഖാവ് മുന്‍നിരയിലേക്ക് കടന്നുവരുന്നത്. പാര്‍ട്ടിപ്പാണന്മാര്‍ക്ക് മന്ത്രി കെ.കെ. ശൈലജ വെറും സഖാവല്ല, ടീച്ചറമ്മയാണ്. ടീച്ചറമ്മയുടെ കരുതല്‍ വല്ലാണ്ട് അസഹനീയമായപ്പോഴാണല്ലോ മുഖ്യമന്ത്രി ആറുമണിത്തള്ള് എന്ന സീരിയല്‍ പ്രഹസനവുമായി രംഗത്തിറങ്ങിയത്.  

മന്ത്രി കെ.കെ. ശൈലജയും സഹായികളും ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന അവാര്‍ഡ് വിപ്ലവങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് ഹരം. അവസാനം ടീച്ചറമ്മയെ പുരസ്‌കരിച്ചുകളഞ്ഞത് സാക്ഷാല്‍ ഐക്യരാഷ്‌ട്രസഭയാണ്.  

ലോകം ടീച്ചറമ്മയുടെ വാക്ക് കേള്‍ക്കാന്‍ കാതോര്‍ത്തുനില്‍ക്കുകയാണെന്നായിരുന്നു അണികളുടെ കേമം പറച്ചില്‍. ലോകാരോഗ്യസംഘടനയും ഐക്യരാഷ്‌ട്രസഭയും ചേര്‍ന്ന് നടത്തുന്ന വെബിനാറില്‍ മന്ത്രി കെ.കെ. ശൈലജ പ്രസംഗിക്കുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി സൈബര്‍ സഖാക്കള്‍ പോസ്റ്ററടിച്ചു. പിണറായി സര്‍ക്കാരിന് പൊന്‍തൂവല്‍. ടീച്ചറമ്മയ്‌ക്ക് ആദരം…. പറയുന്നത് കേട്ടാല്‍ തോന്നുക പിണറായി വാഴുന്ന കേരളത്തിനകത്തുള്ള ഏതോ ചെറിയ നാടാണ് ഇന്ത്യ എന്നാണ്.  

സംഭവം പക്ഷേ പൊളിഞ്ഞുവീഴാന്‍ അധിക നാളൊന്നും വേണ്ടിവന്നില്ല. ശൈലജ പ്രസംഗിക്കാന്‍ പോയ വെബിനാറിന്റെ മറ്റൊരു സെഷനില്‍ ആലപ്പുഴയിലെ ഒരു മുനിസിപ്പല്‍ കൗണ്‍സിലര്‍ മനോജ്കുമാറും പ്രസംഗിച്ചു. കൊറോണക്കാലത്തെ മാലിന്യ നിര്‍മ്മാര്‍ജനത്തെക്കുറിച്ചായിരുന്നു മനോജിന്റെ പ്രസംഗം. അത്രേയുള്ളൂ വെബിനാര്‍ ആദരം. അന്വേഷിച്ചപ്പോള്‍ സൈറ്റില്‍ നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷിച്ചാല്‍ അനുമതി ലഭിക്കുന്നതാണ് ആ പ്രസംഗപീഠം. അതിനെയാണ് ആരോഗ്യമന്ത്രിണിയും പിണിയാളും യുഎന്‍ അവാര്‍ഡായി തള്ളിക്കയറ്റിയത്.

ലോകാരോഗ്യസംഘടനയുടെ എക്‌സിക്യൂട്ടീവ് ചെയറില്‍ ഇരിക്കുന്നത് രാജ്യത്തിന്റെ ആരോഗ്യമന്ത്രിയാണെന്ന സാമാന്യബോധമുണ്ടെങ്കില്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റുകള്‍ ഈ തള്ളിനൊരുമ്പെടുമായിരുന്നില്ല. ഡോ: ഹര്‍ഷവര്‍ധനെ അംഗീകരിക്കാനുള്ള മാര്‍ക്‌സിയന്‍ വൈഷമ്യമാണ് ഇമ്മാതിരി പൊള്ളത്തരത്തിലൂടെ വെളിവാകുന്നത്. നിപ്പ മഹാറാണിയെന്നും കൊറോണാ രാജകുമാരിയെന്നുമൊക്കെ അവാര്‍ഡിതയും ലോകപ്രിയയുമായ മന്ത്രി ശൈലജയെ വിശേഷിപ്പിച്ചതിന്റെ പേരിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കമ്മ്യൂണിസ്റ്റുകള്‍ ഉറഞ്ഞുതുള്ളിയത്. മുല്ലപ്പള്ളിയല്ല മറിച്ച് പാര്‍ട്ടിയുടെ സൈബര്‍ പോരാളികള്‍ തന്നെയാണ് അത്തരം അധികപ്രസംഗത്തിന് വഴി വെക്കുന്നതന്ന് അറിയണം.

നിപ്പയെ നിയന്ത്രിച്ചത് ശൈലജയാണെന്ന് പറഞ്ഞായിരുന്നു ആദ്യത്തെ തള്ള്. അതിന്റെ പേരില്‍ പിണറായിയും ശൈലജയും അമേരിക്കയില്‍ പോയി അവാര്‍ഡ് വാങ്ങിയെന്നും അമേരിക്ക രണ്ടുപേരെയും ആദരിച്ചുവെന്നുമൊക്കെ ബഡായി പാടി നടക്കലായിരുന്നു കുറേനാള്‍. ആ അവാര്‍ഡ് നേട്ടമാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ‘പിഞ്ഞാണം’ എന്ന പേരില്‍ ഖ്യാതി നേടിയത്.  

പിന്നെ കേട്ട കീര്‍ത്തനം ബിബിസിയില്‍ ശൈലജമന്ത്രിയുടെ കൊറോണ നിയന്ത്രണ വായ്‌ത്താരിയാണ്. അന്നാണ് ഗോവയ്‌ക്കെതിരെ മന്ത്രി ഇംഗ്ലീഷില്‍ കള്ളം പറഞ്ഞത്. പിന്നീടാണ് അതും പിആര്‍ വര്‍ക്കിന്റെ ഭാഗമായി തരപ്പെടുത്തിയതാണെന്ന് മലയാളികള്‍ക്ക് തിരിയുന്നത്. അധികാരത്തിലേറുന്നതിന് മുമ്പേ ഒരു നൂറ് ചുവന്ന പരസ്യങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പത്രങ്ങള്‍ക്ക് നല്‍കിയതാണ് പിണറായി സര്‍ക്കാരിന്റെ തുടക്കം. തള്ളാനാണ് തീരുമാനം എന്ന് പ്രഖ്യാപിച്ച് തന്നെയാണ് അധികാരത്തിലേറിയതെന്ന് ചുരുക്കം. അപ്പോള്‍ ഇമ്മാതിരി അവാര്‍ഡുകള്‍ നമ്മള്‍ ഇനിയും പ്രതീക്ഷിക്കണം.

വന്ന് വന്ന് പിണറായിക്കും ശൈലജമന്ത്രിക്കുമൊന്നും ആരും കത്തയയ്‌ക്കേണ്ട എന്ന ഗതിയായിട്ടുണ്ട്. അതിലെങ്ങാനും അറ്റത്തൊരു കോംപ്ലിമെന്റ് കണ്ടാല്‍ അതും അവാര്‍ഡാക്കി എഴുന്നെള്ളിച്ചുകളയും…. അത്രയ്‌ക്കുണ്ട് ഉളുപ്പില്ലായ്‌മ. പ്രവാസികളുടെ വരവ് തടയാന്‍ വെച്ച ആപ്പുകളൊന്നും നടപ്പാവില്ലെന്ന് കണ്ടപ്പോള്‍ വരുത്തിയ നയം മാറ്റത്തോട് ‘അത് നന്നായി’ എന്ന് കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചതാണ് ഒടുക്കം കിട്ടിയ അവാര്‍ഡെന്ന് അറിയുമ്പോള്‍ കാര്യം മനസ്സിലാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.