Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അപകടാവസ്ഥയിലായ ജില്ലാ ടി.ബി കേന്ദ്രത്തില്‍ ജീവന്‍ പണയം വെച്ച് ജീവനക്കാര്‍

മഴവെള്ളം വീണ് കമ്പി തുരുമ്പെടുക്കുന്നു. മഴ തുടങ്ങിയതോടെ ചോര്‍ച്ചയും മേല്‍ക്കൂരയില്‍ കെട്ടിനില്‍ക്കുന്ന വെള്ളക്കെട്ടും കാരണം ഷോക്ക് ഭയന്ന് കഴിയുകയാണ് ജീവനക്കാര്‍. ചോര്‍ച്ചയടയ്‌ക്കാന്‍ വര്‍ഷാവര്‍ഷം ഇട്ട പുതിയ കോണ്‍ക്രീറ്റ് അടുത്ത വര്‍ഷം അടര്‍ന്നുവീണുകൊണ്ടിരുന്നു.

Janmabhumi Online by Janmabhumi Online
Jun 30, 2020, 11:03 am IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ജില്ലാ ക്ഷയരോഗകേന്ദ്രം നാശത്തിലേക്ക്. ദ്രവിച്ച് അടര്‍ന്നുവീഴുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂര, പുറത്തേക്ക് തള്ളി നില്‍ക്കുന്ന കമ്പികള്‍, പായല്‍ പിടിച്ച ചുവരുകള്‍. 55 വര്‍ഷം പഴക്കമുള്ള കെട്ടിടം നശിക്കുകയാണ്. ഒരുവര്‍ഷം മുന്‍പ് പുതിയ ഒ.പി. കേന്ദ്രം നിര്‍മിക്കാന്‍ ഈ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗത്തെ കോണ്‍ക്രീറ്റ് പൊളിച്ചിരുന്നു. അതിപ്പോള്‍ ഒരുമീറ്റര്‍ നീളത്തില്‍ കമ്പികള്‍ പുറത്തായ നിലയിലാണ്. മഴവെള്ളം വീണ് കമ്പി തുരുമ്പെടുക്കുന്നു. മഴ തുടങ്ങിയതോടെ ചോര്‍ച്ചയും മേല്‍ക്കൂരയില്‍ കെട്ടിനില്‍ക്കുന്ന വെള്ളക്കെട്ടും കാരണം ഷോക്ക് ഭയന്ന് കഴിയുകയാണ് ജീവനക്കാര്‍. ചോര്‍ച്ചയടയ്‌ക്കാന്‍ വര്‍ഷാവര്‍ഷം ഇട്ട പുതിയ കോണ്‍ക്രീറ്റ് അടുത്ത വര്‍ഷം അടര്‍ന്നുവീണുകൊണ്ടിരുന്നു. ഒടുവില്‍ മേലെ ഷീറ്റിട്ടു. പക്ഷേ കാറ്റില്‍ പാറിപ്പോകുന്നു. ഈ കെട്ടിടത്തിലെ വരാന്തയിലും ലാബിലും ഫാര്‍മസിയിലുമായി പല ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണാം.

കഴിഞ്ഞവര്‍ഷം ലാബില്‍ ജീവനക്കാരുണ്ടായിരുന്നപ്പോഴാണ്  അരമീറ്ററോളം വലിപ്പമുള്ള സ്ലാബ്  അടര്‍ന്നുവീണത്. ആര്‍ക്കും പരിക്കേറ്റില്ല. പക്ഷേ പേടി കുടുങ്ങി. 25 ജീവനക്കാരും രോഗികളുമുള്ള കെട്ടിടമാണ്. ജില്ലയില്‍ സമഗ്ര ക്ഷയരോഗ പരിശോധനയ്‌ക്കുള്ള ഏക സര്‍ക്കാര്‍ കേന്ദ്രമാണിത്. ഒ.പി.യിലേക്ക് മാത്രം ദിവസേന 2030 രോഗികളെത്തുന്നുണ്ട്. മറ്റ് ആസ്പത്രികളില്‍നിന്നുള്ളത് ഉള്‍പ്പെടെ അന്‍പതിലധികം രോഗികളുടെ കഫപരിശോധന നടക്കുന്നതും  ഇവിടെത്തന്നെ.

രോഗികളെ പരിശോധിക്കാനും ലാബ്, ഫാര്‍മസി, ശൗചാലയം തുടങ്ങി  എല്ലാത്തിനുമായി  ഈ ഒരു കെട്ടിടംമാത്രം. ഇവിടേക്ക് അനുവദിച്ച എക്‌സ്‌റേ യന്ത്രം സ്ഥലപരിമിതി കാരണം ഇനിയും സ്ഥാപിച്ചിട്ടില്ല. 15 ലക്ഷം രൂപ വിലയുള്ള ഈ യന്ത്രത്തിന്റെ കുറെ ഭാഗങ്ങള്‍ വരാന്തയില്‍ തന്നെ വച്ചിരിക്കുന്നു. നിന്നുതിരിയാന്‍ ഇടമില്ലാത്ത ഫാര്‍മസിക്കകത്ത് മരുന്നുപെട്ടികള്‍ തട്ടാതെ നടക്കാനാവില്ല. കഴിഞ്ഞ വര്‍ഷം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 16 ലക്ഷം രൂപ അനുവദിച്ചെങ്കിലും പെന്‍ഷന്‍ പ്രായത്തോട് അടുത്ത കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നത് പ്രായോഗികമല്ലെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 

നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന ബഹുനിലക്കെട്ടിടത്തില്‍ ഏഴാംനില ക്ഷയരോഗ കേന്ദ്രത്തിനായി നല്‍കാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പകര്‍ച്ച വ്യാധിയുമായി ഏഴാംനില വരെയെത്തുന്ന രോഗികള്‍ ബാക്കി ആറുനിലയിലുള്ളവര്‍ക്കു കൂടി രോഗം പകര്‍ത്തുന്നതിന് ശേഷമായിരിക്കും ചികിത്സയ്‌ക്കെത്തുകയെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിരോധത്തില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ജനറല്‍ ആശുപത്രിയിലെ ക്ഷയരോഗ കേന്ദ്രത്തോടാണ് അധികൃതരുടെ ഈ അനാവസ്ഥ.

Tags: kasargodhospital
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീപിടിച്ച കപ്പലിലെ 18 ജീവനക്കാരെ മംഗളുരുവിലെത്തിച്ചു, പൊളളലേറ്റ 6 പേര്‍ ആശുപത്രിയില്‍

Health

പ്രസവശാസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ മരണം: തിരുവല്ലയിലെ ആശുപത്രിക്ക് എതിരെ പോലീസ് കേസെടുത്തു

Kerala

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

World

ജർമ്മനിയിലെ ഹാംബർഗിലെ ആശുപത്രിയിൽ വൻ തീപിടുത്തം : മൂന്ന് രോഗികൾ മരിച്ചു , 50 ലധികം പേർക്ക് പരിക്ക്

Local News

താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾക്കും, മാംസാഹാര ഭക്ഷണശാലകൾക്കും നിരോധനം

ഹനുമാന് വടമാല നേദിക്കുന്നത് എന്തിന് ?

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹർജി

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ഏത് വ്യോമപ്രതിരോധത്തെയും സംഹരിക്കാൻ കരുത്തൻ ; അണിയറയിൽ ഇന്ത്യയ്‌ക്കായി ബ്രഹ്മാസ്ത്രം ഒരുങ്ങുന്നു ‘ രുദ്രം -4 ‘ ഹൈപ്പർസോണിക് മിസൈൽ

മലാപറമ്പ് പെണ്‍വാണിഭം : 2 പൊലീസുകാരെ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചുംകേന്ദ്രീകരിച്ചും അന്വേഷണം

“ഞങ്ങൾക്ക് നൽകിയ ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റി” : സർവകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദർശനം അവസാനിച്ചതിന് ശേഷം ശശി തരൂർ

വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) ഫോസ്റ്റിനോ ഓറോ (വലത്ത്)

ചെസ്സിലെ മെസ്സിയെ രണ്ട് വട്ടം തോല്‍പിച്ച് ഇന്ത്യന്‍ ചെസ്സിന്റെ പിതാവ്; പിന്നെ ചെസ്സിലെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി

തുർക്കിയെ കളി പഠിപ്പിക്കാനുറച്ച് ഇന്ത്യ : തുർക്കിയുടെ ഏറ്റവും വലിയ ശത്രു രാജ്യമായ സൈപ്രസ് സന്ദർശിക്കാൻ നരേന്ദ്രമോദി 

കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന്  വിനോദയാത്ര പോയവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies