Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറോണക്കാലത്തും പരീക്ഷ; ഫലം വരും മുന്‍പ് ഇംപ്രൂവ്‌മെന്റ്; കേരള സര്‍വകലാശാലയുടെ മരണക്കളി വിദ്യാര്‍ത്ഥികളുടെ ജീവന്‍ വെച്ച്

കൊറോണ കാലത്തും വിദ്യാര്‍ത്ഥി ദ്രോഹത്തിന് അവധി നല്‍കേണ്ട എന്ന നയമാണ് നിലവില്‍ സര്‍വകലാശാലയ്‌ക്കുള്ളത്. ഒടുവിലത്തെ ഉദാഹരണമാണ് ജൂലൈ ഒന്നു മുതല്‍ പരീക്ഷകള്‍ നടത്തുമെന്ന പ്രഖ്യാപനം. ലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുന്ന സിബിഎസ്സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ച സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ പുതിയ പ്രഖ്യാപനം.

നിതീഷ് നീലകണ്ഠന്‍ by നിതീഷ് നീലകണ്ഠന്‍
Jun 28, 2020, 08:37 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കൊറോണക്കാലത്ത് വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന സമീപനവുമായി വീണ്ടും കേരള സര്‍വകലാശാല. പരീക്ഷ നടത്തുന്നതു മുതല്‍ ഫലം പ്രസിദ്ധീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്നതില്‍ വരെ വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന സമീപനമാണ് വര്‍ഷങ്ങളായി സര്‍വ്വകലാശാല കൈക്കൊള്ളുന്നത്.

കൊറോണ കാലത്തും വിദ്യാര്‍ത്ഥി ദ്രോഹത്തിന് അവധി നല്‍കേണ്ട എന്ന നയമാണ് നിലവില്‍ സര്‍വകലാശാലയ്‌ക്കുള്ളത്. ഒടുവിലത്തെ ഉദാഹരണമാണ് ജൂലൈ ഒന്നു മുതല്‍ പരീക്ഷകള്‍ നടത്തുമെന്ന പ്രഖ്യാപനം. ലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുന്ന സിബിഎസ്സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ച സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ പുതിയ പ്രഖ്യാപനം.  

ക്വാറന്റയിനില്‍ കഴിയുന്നവരും കണ്ടയ്ന്‍മെന്റ് സോണില്‍ പെട്ടവരും എങ്ങനെ പരീക്ഷയെഴുതുമെന്നൊന്നും സര്‍വകലാശാല ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുജിസി നിര്‍ദേശങ്ങള്‍ പോലും പാലിക്കാതെ പരീക്ഷകള്‍ നാമമാത്രമായി നടത്തിതീര്‍ക്കുന്നതിലൂടെ സര്‍വകലാശാല കൂട്ടതോല്‍വിയുടെ വക്കിലാണ്.

പിജി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ പോലും നല്‍കാതെ പരീക്ഷകള്‍ തിടുക്കത്തില്‍ നടത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്തിലുള്ള താത്പര്യം എന്താണ് എന്നത്  ചോദ്യമായി നിലനില്‍ക്കുന്നു. സര്‍വകലാശാലയുടെ തുഗ്‌ളക്ക്‌ പരിഷ്‌കരണങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നത്‌പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളാണ്. ഒന്നാം വര്‍ഷ ബിരുദ പരീക്ഷയ്‌ക്കായി രജിസ്റ്റര്‍ ചെയ്യുന്നത് തൊട്ട് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ ക്രൂരതയ്‌ക്ക് ഇരയാകുകയാണ്.  

പിജി പരീക്ഷകള്‍ ആരംഭിച്ചുകൊണ്ടുള്ള അറിയിപ്പ്

വിവരങ്ങള്‍ ലഭിക്കാത്ത അന്വേഷണ കൗണ്ടര്‍

ഒരു തവണയെങ്കിലും കേരള സര്‍വകലാശാല ഓഫീസില്‍ പോയിട്ടുള്ളവര്‍ അന്വേഷണ കൗണ്ടറിന്റെ നിഷ്‌ക്രിയത്വത്തിന് ഇരയായവരാകും. വിദ്യാര്‍ത്ഥികളുടെ മനസ്സിലേയ്‌ക്ക് സര്‍ക്കാര്‍ സ്ഥാപനം എങ്ങനെ ആയിരിക്കും എന്നത് വ്യക്തമായി സര്‍വകലാശാല ഓഫീസ് കാണിച്ചുതരും. വിദ്യാര്‍ത്ഥി ദ്രോഹം തുടങ്ങുന്നത് അന്വേഷണ കൗണ്ടറില്‍ നിന്നാണ്.

ഫീസ് അടയ്‌ക്കുന്ന തുക മുതല്‍ സര്‍ട്ടിഫികറ്റിന് എന്തു ചെയ്യണമെന്ന ചോദ്യത്തിനു വരെ കൃത്യമായി ഉത്തരം നല്‍ക്കാന്‍ അന്വേഷണ കൗണ്ടറിനു സാധിക്കുന്നില്ല. വിവരങ്ങള്‍ വ്യക്തമായി ഒരിടത്തു പോലും പ്രദര്‍ശിപ്പിച്ചിട്ടില്ല. പലപ്പോഴും പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാക്കുന്നത് മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ്.  

രജിസ്‌ട്രേഷന്‍ ചൂഷണത്തിന്റെ ആദ്യ പടി

പരീക്ഷകള്‍ എഴുതാന്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നു കേവലം ഒരാഴ്ച സമയം മാത്രമാണ് ഫൈന്‍ കൂടാതെ ഫീസ് അടയ്‌ക്കാന്‍ സാധിക്കുന്നത്. എന്നാല്‍, പത്തുമണി മുതല്‍ നാലുമണി വരെ മാത്രം കൃത്യം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി കൗണ്ടറുകളിലും മറ്റ് സംവിധാനങ്ങളിലൂടെ പണമടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കേരള സര്‍വകലാശാല സൈറ്റില്‍ കയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ പലപ്പോഴും നിരാശരാണ്. കാരണം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാത്ത രീതിയില്‍ സൈറ്റ് ഡൗണായിരിക്കും. ഇത് എല്ലാവര്‍ഷവും അപേക്ഷകള്‍ ക്ഷണിക്കുന്ന സമയത്തെ പതിവ് രീതിയാണ്.

ഇത്തരത്തില്‍ ഒരാഴ്ച മാത്രം അപേക്ഷിക്കാന്‍ കലാവധി നിശ്ചയിച്ചിട്ടുള്ളുവെങ്കിലും അതില്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും സൈറ്റിലെ സാങ്കേതികതകരാറു കാരണം നഷ്ടമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അപേക്ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധികമായുള്ള സൈറ്റ് ട്രാഫിക്ക് കാരണം ഫീസ് അടയ്‌ക്കാന്‍ കഴിയാതെ വരുന്നു. ഇത്തരത്തില്‍ സര്‍വകലാശലയുടെ പ്രവര്‍ത്തനത്തിലെ ചിട്ടയില്ലായിമ കാരണം നിശ്ചിത സമയം കഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥികള്‍ അധിക പണം അടയ്‌ക്കെണ്ടി വരുന്നു.

ഫലം വാരതെ ഇംപ്രൂവ്‌മെന്റ് പരീക്ഷ

വിദ്യാര്‍ത്ഥികളെ കുറിച്ച് ചിന്തിക്കാതെയാണ് സര്‍വകലാശാല അറിയിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ കേന്ദ്രം മാറിയെന്ന് അറിയിപ്പുകള്‍ പരീക്ഷയുടെ തലേദിവസം ഇറയക്കിയ സംഭവം പലതവണ ഉണ്ടായി. നിലവില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷത്തെ റീവാല്യുവേഷന്‍ ഫലം വന്നിട്ടില്ല. ഫലം വരും മുന്നേ  ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് സര്‍വകലാശാല പത്രകുറിപ്പ് ഇറക്കി. ഇംപ്രൂവ്‌മെന്റ് ഫലമറിയാതെ പരീക്ഷകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍.

ബിരുദ പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ്‌

മാറി വരുന്ന സര്‍ക്കാരുകളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും കേരള സര്‍വകലാശാലയുടെ ചൂഷണങ്ങള്‍ക്കും നിഷ്‌ക്രിയത്ത്വത്തിനെതിരെ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഇന്നും അനുഭവിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടായിട്ടില്ല.

Tags: Kerala Universityകൊറോണcoronavirusexam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

Kerala

മഴ ശക്തം: തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

Kerala

മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ 4 മുതല്‍

Kerala

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

സുവേന്ദു അധികാരി (വലത്ത്) ദിഘ ജഗന്നാഥക്ഷേത്രത്തിലെ രഥയാത്ര (നടുവില്‍) മുസ്ലിം മതപ്രാര്‍ത്ഥനാച്ചടങ്ങില്‍ മമത (ഇടത്ത്)

മമത ഹലാല്‍ പ്രസാദം നല്‍കി ഖജനാവിലെ പണം തുലയ്‌ക്കുന്നുവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി

ചൈന ചതിച്ചാശാനേ ; ഇന്ത്യയോട് മത്സരിക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ നൽകണമെന്ന് പാകിസ്ഥാൻ : ഞങ്ങളുടെ മിസൈലുകൾ നൽകാൻ പറ്റില്ലെന്ന് ചൈന

ജനിച്ചു വളർന്ന വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് അദാനി : ജഗന്നാഥഭഗവാനെ വന്ദിച്ച് രഥയാത്രയിൽ പങ്കാളിയായി

പാകിസ്ഥന്റെ താളത്തിന് തുള്ളുന്ന ഒരു കോടതിക്കും ഇന്ത്യയുടെ  അവകാശങ്ങളിൽ കൈകടത്താൻ അവകാശമില്ല ; ആർബിട്രേഷൻ കോടതി നിയമവിരുദ്ധമെന്ന് ഇന്ത്യ

അസമിൽ അനധികൃതമായി താമസിച്ചിരുന്ന 30,000 ത്തോളം ബംഗ്ലാദേശികളെ കാണാതായി ; മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നുവെന്ന് സംശയം

എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികൾ : പതിവായി ക്ഷേത്രത്തില്‍ പോകും ; ഉഷ വാൻസ്

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ’;’അവരെ പുറത്തുകൊണ്ടിരുത്ത്,അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

വിമാനാപകടത്തിനു പിന്നാലെ തകർപ്പൻ ആഘോഷം; എയർ ഇന്ത്യയുടെ സ്ഥാപനത്തിലെ നാല് മുതിർന്ന ജീവനക്കാർ പുറത്ത്

പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies