Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിസഹായരായി അധികൃതര്‍: പാറമടയായി മാറി ഗ്യാപ്പ് റോഡ്; 2018ല്‍ 4-ാം മാസം വരെ പൊട്ടിച്ച് കടത്തിയത് 6.25 കോടിയുടെ പാറ

44,747.52 ക്യുബിക് മീറ്റര്‍ പാറ (ഒരു ക്യുബിക് മീറ്ററിന് 2017ലെ വില പ്രകാരം 1397 രൂപ) പുറമ്പോക്ക് കൈയേറി ഖനനം ചെയ്തതായി സ്‌കെച്ച് സഹിതം അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 26, 2020, 09:58 am IST
in Kerala
ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു (ഫയല്‍)

ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു (ഫയല്‍)

ഇടുക്കി: ദേവികുളം ഗ്യാപ്പ് റോഡില്‍ നിന്ന് മാത്രം കോടികള്‍ വിലമതിക്കുന്ന പാറ കരാര്‍ കമ്പനി പൊട്ടിച്ച് കടത്തി. നിലവില്‍ ഈ സ്ഥലത്തിന്റെ അവസ്ഥ അതീവ ഭയാനകമാണെന്ന് ഇവിടം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും നടപടി ഇഴയുകയാണ്.

2018 നാലാം മാസത്തിലെ ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് പ്രകാരം ചിന്നക്കനാല്‍ വില്ലേജിലെ ഗ്യാപ്പില്‍ മാത്രം പുറമ്പോക്ക് കൈയേറി പൊട്ടിച്ച് കടത്തിയത് 6.25 കോടിയുടെ പാറയാണ്. 44,747.52 ക്യുബിക് മീറ്റര്‍ പാറ (ഒരു ക്യുബിക് മീറ്ററിന് 2017ലെ വില പ്രകാരം 1397 രൂപ) പുറമ്പോക്ക് കൈയേറി ഖനനം ചെയ്തതായി സ്‌കെച്ച് സഹിതം അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ കളക്ടര്‍ ഇതുമായി എത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കമ്പനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിന് ചീത്തവിളിച്ച് മടക്കുകയാണ് ഉണ്ടായത്. പിന്നാലെ അശാസ്ത്രീയ നിര്‍മ്മാണം സംബന്ധിച്ച് വിവിധ ഉദ്യോഗസ്ഥരുടെ പത്തിലധികം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നടപടി എടുക്കേണ്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിസഹായത നടിക്കുകയാണ്.  

42.78 കിലോ മീറ്റര്‍ റോഡ് കൂട്ടി പണിയുന്നതിന് 5,30,676 ക്യുബിക് മീറ്റര്‍ പാറ ആകെ ഖനനത്തിന് അനുവദിച്ചിരുന്നു. ഇതിന്റെ തുകയായ 13.67 കോടി കുറവ് വരുത്തിയാണ് ടെന്‍ഡര്‍ നല്‍കിയതും. പൊട്ടിക്കുന്ന പാറ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും അനുവദിയില്ല. അഹമ്മദാബാദിലെ ഒരു കമ്പനി 268 കോടിക്ക് കരാര്‍ എടുക്കുകയും ചെയ്തു. പിന്നീട് ഇത് കൊച്ചിയിലെ ഒരു കമ്പനിക്ക് ഉപകരാറായി നല്‍കി.  

എന്നാല്‍ ദേശീയപാത സാങ്കേതിക വിഭാഗത്തിന്റേയും എന്‍ഐറ്റിയുടേയും പിഴവാണ് പിന്നാലെ ഇവിടെ കണ്ടെത്തിയത്. ജിയോളജി വിദഗ്ധര്‍ നടത്തിയ പഠനം പോരാതെ വന്നപ്പോള്‍ ജിയോ ടെക്‌നിക്കല്‍ വിദഗ്ധരെ സ്ഥലത്തെത്തിച്ചു, എന്നാല്‍ മലയിടിച്ചില്‍ തുടര്‍ന്നു. ഗ്യാപ്പ് റോഡിലാണ് പ്രശ്‌നങ്ങള്‍ അധികവും ഉണ്ടായത്. ഇവിടുത്തെ മലയുടെ ഘടന പഠിക്കാതെ നിര്‍മ്മാണം തുടര്‍ന്നതാണ് തിരിച്ചടിയായതെന്ന് ജില്ലാ ജിയോളജി വിഭാഗം മുമ്പെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അശാസ്ത്രീയമായ നിര്‍മ്മാണവും സംരക്ഷണ ഭിത്തി കെട്ടാത്തതും കുത്തനെ പാറ പൊട്ടിച്ചതും വ്യക്തമാക്കുന്നുണ്ട്. നിര്‍മ്മാണത്തിനിടെ നിസാര കേസില്‍ വാഹനം പിടികൂടിയപ്പോള്‍ തന്നെ കോണ്‍ട്രാക്ടറുടെ ഉന്നതങ്ങളിലെ പിടി ബോധ്യമായതായി ഒരു ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോട് പറഞ്ഞു.  

കാലവര്‍ഷത്തിലാണ് മലയിടിയുന്നത് എന്നതിനാല്‍ ഇതിനെ പ്രകൃതി ദുരന്തത്തിന്റെ ഗണത്തില്‍പ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടമുള്ള ഉദ്യോഗസ്ഥരും പിഴവ് തുടരുകയാണ്. പാറയിടിയുന്നതിനാല്‍ ഇവ എടുത്ത് ഉപയോഗിക്കുന്ന കരാറുകാരന് ലാഭം കൂടുകയാണെന്നും ഇവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

Kerala

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

India

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

India

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

India

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.